Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ ‘വോട്ടില്ലാ’ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 01:15 am IST
in Vicharam

തെരഞ്ഞെടുപ്പില്‍ തോറ്റാലും വേണ്ടപ്പെട്ടവരെ ദല്‍ഹിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നുള്ള പിണറായിയുടെ ധാര്‍ഷ്ട്യവും വെല്ലുവിളിയുമാണ് ആറ്റിങ്ങലില്‍ തോറ്റ എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി രാജ്യ തലസ്ഥാനത്ത് എത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടെങ്കിലും ഞങ്ങള്‍ക്കുവേണമെന്ന സന്ദേശമാണതിലുള്ളത്. ജനം തിരസ്‌കരിച്ച ആളിനെ വളഞ്ഞവഴിയിലൂടെ കേരളത്തിന്റെ പ്രതിനിധിയാക്കുന്നതിനുപിന്നില്‍, ജനം വോട്ടുചെയ്യാന്‍ മാത്രമുള്ള അടിമകള്‍ ആണെന്ന ജന്മിമനോഭാവം തന്നെയാണ്. 

  എന്തായിരിക്കും പുതിയ പ്രതിനിധിയുടെ ചുമതല? നിലവില്‍ റെസിഡന്റ് കമ്മീഷണറും ലെയ്സണ്‍ ഓഫീസറും, പ്രോട്ടോകോള്‍ ഓഫീസറും അവരുടെ ഓഫീസും ഒക്കെ ചെയ്യുന്നജോലി തന്നെയല്ലേ? സമ്പത്തിന് ക്യാബിനറ്റ് പദവി ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിനുതാഴെയായിരിക്കും റെസിഡന്റ് കമ്മീഷണര്‍. കേരളത്തില്‍നിന്നുള്ള സര്‍ക്കാരിന്റെ ഫയലുകള്‍ പോകുന്നത് ദല്‍ഹി റെസിഡന്റ് കമ്മീഷണറുടെ ഓഫീസിലേക്കാണ്. അതിന്മേല്‍ അവര്‍ നടപടികള്‍ എടുക്കും. അക്കാര്യം തന്നെയല്ലേ പുതിയ പ്രതിനിധിയും ചെയ്യേണ്ടത്? ആ ഫയലില്‍ ഏറ്റവും അവസാനം പുതിയ പ്രതിനിധിയുടെ ഒപ്പുകൂടി ആകും എന്നതല്ലാതെ എന്തുവ്യത്യാസമാണ് ഉണ്ടാകാന്‍പോകുന്നത്? റെസിഡന്റ് കമ്മീഷണര്‍ പോസ്റ്റ്തന്നെ ആവശ്യമില്ലാത്തതാണെന്നും സര്‍ക്കാരില്‍ സ്വാധീനമുള്ള വടക്കേ ഇന്ത്യന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി നാട്ടിലിരിക്കാന്‍ ഉണ്ടാക്കിയ പോസ്റ്റ് ആണ് ഇതെന്നും ആക്ഷേപം നിലവിലുണ്ട്. നിലവിലുള്ള പോസ്റ്റ്തന്നെ ആവശ്യമില്ലാതിരിക്കുമ്പോഴാണ് കൂടിയപദവിയും ശമ്പളവും അലവന്‍സും നല്‍കി സമ്പത്തിനെ ആ ഓഫീസില്‍ നിയമിക്കുന്നത്.

 എന്താണ് ലെയ്സണ്‍? കേരളത്തെ സംബന്ധിച്ച കേന്ദ്രതീരുമാനങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍നിന്ന് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് വഴി കേരളത്തിലെത്തും. മന്ത്രിയുടെ ഓഫീസിലോ സെക്ഷനുകളിലോ സ്വാഭാവികതാമസം ഉണ്ടായാല്‍ നിലവിലെ  സെക്ഷന്‍ഓഫീസര്‍ ലെവലിലുള്ള ഏതെങ്കിലും ഒരു ഓഫീസര്‍ കേന്ദ്രസര്‍ക്കാര്‍  ഓഫീസില്‍പോയി കാര്യം അന്വേഷിച്ചാല്‍ അടുത്തദിവസം ആ പേപ്പര്‍ തിരുവനന്തപുരത്തേയ്‌ക്ക് അയക്കും. അത്രയേ ഉള്ളൂ. ഇനി നയപരമായ കാര്യങ്ങള്‍ ആണെങ്കില്‍ അത് കേന്ദ്രമന്ത്രിമാരാണ് തീരുമാനിക്കേണ്ടത്. അതിന് പുതിയ പ്രതിനിധിയുടെ ലെയ്സണ്‍ പോരാതെവരും. കേരളത്തിലെ റെയില്‍വേ വികസനം, ദേശീയപാത വികസനം, വിമാനത്താവള വികസനം, കൂടുതല്‍ സാമ്പത്തിക സഹായം തുടങ്ങി പ്രമുഖകാര്യങ്ങള്‍ പുതിയ ലെയ്സണ്‍ സമ്പത്ത് ചെന്നുപറഞ്ഞാല്‍ നടക്കില്ലല്ലോ. ആ സാഹചര്യത്തില്‍ ഈ പ്രത്യേക പ്രതിനിധിയുടെ നിയമനം കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് കാണാം. നല്ല ശമ്പളവും അലവന്‍സുകളും കിട്ടുന്ന ഒരു ആലങ്കാരിക പദവിമാത്രമാകും ഇത്.

 ശമ്പളവും അലവന്‍സുകളും കൂടി പുതിയ ക്യാബിനറ്റ് റാങ്ക് ഓഫീസര്‍ക്ക് ഓരോമാസവും ഒന്നോരണ്ടോ ലക്ഷം ആകും. പിന്നെ ഓഫീസ്, താമസം, വാഹനം സ്റ്റാഫ് എന്നിവയൊക്കെ ചേര്‍ന്ന് മൊത്തം 5 ലക്ഷം നമുക്ക് പ്രതീക്ഷിക്കാം. അധികാരത്തില്‍ ഇരിക്കുമ്പോള്‍ രണ്ടുതരത്തിലുള്ള സൗജന്യങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ഒന്ന് നിശബ്ദരാക്കാനുള്ള പദവി. ഭരണ പരിഷ്‌കാര കമ്മീഷന്‍ ഒരു  വെള്ളാനയായി നില്‍ക്കുന്നത് കാണാമല്ലോ. രണ്ടാമത്തെ സൗജന്യം ആശ്രിത വാത്സല്യം. യൂത്ത് കമ്മീഷന്‍. അതുപോലെയുള്ള ഒരു പദവി മാത്രമാണ് ഈ പ്രത്യേക പ്രതിനിധി പദവി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഖജനാവിന് നഷ്ട്ടം ഉണ്ടാക്കുന്ന ഒരു നിയമനം. 

 കേന്ദ്രവുമായുള്ള ബന്ധം നന്നായി നിലനിര്‍ത്താനും കേരളത്തിന് ആവശ്യമായുള്ള കാര്യങ്ങള്‍ ചോദിച്ചുവാങ്ങാനുമാണല്ലോ പ്രത്യേക പ്രതിനിധി നിയമനം. അതിനുപറ്റിയ പെരുമാറ്റരീതി ആണോ അദ്ദേഹത്തിന് എന്ന് വ്യക്തമാക്കുന്ന ഒരു പഴയ സംഭവം നമ്മുടെ ടെലിവിഷനിലൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നല്ലോ. ഇനി ദല്‍ഹിയില്‍നിന്ന് അതുപോലുള്ള ലെയ്സണ്‍ വീഡിയോകള്‍ ധാരാളമായി നമുക്കുപ്രതീക്ഷിക്കാം. 

എം.പി. ബിപിന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍): ലീഗ് പോരുകള്‍ തീരുന്നു

Sports

ലോകകപ്പ് സംപ്രേഷണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പത്തനംതിട്ടയെ തകര്‍ത്തു; തിരുവനന്തപുരം ഒന്നാമത്

സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.