Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സൂത്രധാരന്‍

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
Jul 28, 2019, 07:32 pm IST
in Varadyam

പ്രശ്‌നസമ്പ്രദായം ജ്യോതിശ്ശാസ്ത്രത്തിലെ വലിയ സാധ്യതയാണെന്ന് മനസ്സിലാക്കുന്നത് അമ്പലപ്പാറയിലെ ഒരു ഞായറാഴ്ച ക്ലാസ്സിലാണ്. മൂന്നുവര്‍ഷം നീണ്ട പഠനത്തില്‍ അവസാന വര്‍ഷ വിഷയം പ്രശ്‌നമായിരുന്നു.

നിമിത്തങ്ങളുടെ ഒരു പട്ടിക തന്നെ ഗുരുനാഥന്‍ അവതരിപ്പിച്ചു.

നല്ല നിമിത്തങ്ങള്‍:-

വിവാഹിതയല്ലാത്ത സര്‍വ്വാഭരണഭൂഷിതയായ സ്ത്രീ.

തുറന്ന കതക്.

മുകളിലേക്ക് കയറിപ്പോകുന്ന ആള്‍.

തലയ്‌ക്കു മുകളിലൂടെ പറക്കുന്ന പക്ഷി.

മയില്‍പ്പീലി.

വിശറി.

എതിരെ വരുന്ന അലക്കുകാരന്‍.

ഒറ്റയല്ലാത്ത ബ്രാഹ്മണര്‍.

സൂര്യനമസ്‌കാരം ചെയ്യുന്നത് കാണല്‍.

കത്തുന്ന വിളക്ക്.

ദുര്‍നിമിത്തങ്ങള്‍:-

കമിഴ്‌ത്തി വെച്ച പാത്രം.

ഉടഞ്ഞ തേങ്ങ.

ഒഴിഞ്ഞ എണ്ണക്കുപ്പി.

കറ, ചെളി പുരണ്ട വസ്ത്രം.

തൈര്.

വീണു കിടക്കുന്ന കവുങ്ങു മരം.

വൈക്കോല്‍.

കാലിപ്പെട്ടി.

വാടിയ പൂമാല.

താഴേക്ക് വീഴുന്ന മണല്‍.

നിമിത്തമാണ് പ്രശ്‌നത്തിന്റെ ആണിക്കല്ല്. പ്രശ്‌നഫലത്തിലേക്ക് നയിക്കുന്ന സൂചിക. നല്ല നിമിത്തത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് എന്നൊന്നില്ല. പ്രശ്‌നഫലം എപ്രകാരമായിരിക്കുമോ അതിനെ സാധൂകരിക്കുന്ന നിമിത്തം താനേ രൂപപ്പെട്ടിരിക്കും.

കളഞ്ഞുപോയ ഒരു താക്കോല്‍ പ്രശ്‌നത്തിലൂടെ കണ്ടെടുത്ത അനുഭവം ഗുരുനാഥന്‍ ഉദാഹരണമായി പറഞ്ഞു.

ഒരു നാള്‍ കാലത്ത് ഗുരുനാഥന്‍ എഴുന്നേല്‍ക്കുമ്പോള്‍ മാറത്ത് പൂണൂല്‍ കാണുന്നില്ല. പൂണൂല്‍ വേറെ മാറ്റാം. പൂണൂലിന്റെ ഞാണില്‍ കെട്ടിയിട്ട ആഭരണപ്പെട്ടിയുടെ താക്കോലുണ്ട്. അതു നഷ്ടപ്പെട്ടതാണ് അദ്ദേഹത്തെ കുഴക്കിയത്. എല്ലാം അതിനകത്താണ്. ഒരു രണ്ടാം താക്കോല്‍ ഇല്ലതാനും. തലേന്ന് സന്ധ്യക്ക് പുഴയിലായിരുന്നു കുളി. ആ സന്ധ്യാസ്‌നാനത്തില്‍ നഷ്ടപ്പെട്ടിരിക്കുമെന്ന് വീട്ടുകാര്‍ നിരൂപിച്ചു. എന്നാല്‍ രാത്രി കിടക്കാന്‍ നേരം മാറില്‍ പൂണൂലുണ്ടായിരുന്നതായി ഗുരുനാഥന് കൃത്യമായ ഓര്‍മ്മയുണ്ട്. ഇനി ഉറക്കത്തില്‍ കള്ളന്‍ മോഷ്ടിച്ചതാണെങ്കില്‍ അവന്‍ ആ പെട്ടി തുറന്ന് പണ്ടങ്ങളത്രയും തിരുടേണ്ടതായിരുന്നു. അതുണ്ടായിട്ടുമില്ല. സകലദിക്കിലും തിരഞ്ഞു. കിട്ടിയില്ല. അന്ന് ജാതകപരിശോധന വേണ്ടെന്നു വെച്ചു.

മനസ്സ് അവസ്ഥപ്പെട്ടിരിക്കുമ്പോള്‍ മുന്നില്‍ വിരല്‍ ഞൊടിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍.

”ഇന്ന് ജാതകം നോക്ക്ണില്യ….”, ഗുരുനാഥന്‍ അറിയിച്ചു.

”അയ്യോ അങ്ങനെ പറയരുത് തിരുമേനീ…”, ചെറുപ്പക്കാരന്‍ നിസ്സഹായനായി കൈകൂപ്പി.

കൈകാര്യം ചെയ്യുന്ന ശാസ്ത്രം സേവനമായതുകൊണ്ട് ഗുരുനാഥന്‍ അകത്തുവരാന്‍ പറഞ്ഞു. ചെറുപ്പക്കാരന്റെ ഇരിപ്പുരീതി, അംഗവിക്ഷേപങ്ങള്‍, വസ്ത്രനിറം എല്ലാം കണ്ടപ്പോള്‍ ഒരു നഷ്ടപ്രശ്‌നമാണ് വിഷയമെന്ന് അദ്ദേഹത്തിന് അകക്കണ്ണില്‍ തോന്നി. ഗ്രഹസ്ഥാനങ്ങള്‍ അടയാളപ്പെടുത്തി. ഉദയലഗ്നം കുറിച്ചുവെച്ചു. കവിടികള്‍ കൂട്ടിമുട്ടി. എണ്ണിയും വേര്‍തിരിച്ചും ആരൂഢം തിട്ടപ്പെടുത്തിയ ഗുരുനാഥന്‍ ചെറുപ്പക്കാരന്റെ മുഖത്ത് സൗമ്യനായി.

”കളവു പോയത് ഒരു ലോഹമല്ലേ?”

ചെറുപ്പക്കാരന്റെ മേലൊട്ടുക്ക് രോമം എഴുന്നു.

”ആ ലോഹത്തിന് വലിയ വിലയില്ലെങ്കിലും അതുകൊണ്ട് വിലപ്പെട്ടത് ചിലത് കിട്ടാനുണ്ട്…ശരിയല്ലേ?”

”അതേ തിരുമേനി…”

ചെറുപ്പക്കാരന്‍ ചെറുതായി വിറയ്‌ക്കാന്‍ തുടങ്ങി.

ഗുരുനാഥന്‍ ചില ശ്ലോകങ്ങള്‍ നനുത്തു ചൊല്ലി. ജിജ്ഞാസയുടെ മുള്‍മുനയില്‍ ചെറുപ്പക്കാരന്‍ വിയര്‍ത്തുപൊടിഞ്ഞു.

”അതെനിക്ക് കിട്ടുമോ ആവോ?”

”കിട്ടും”, ദൈവജ്ഞന്‍ കണ്ണു കൂര്‍പ്പിച്ചു. ”ഒരു ഉപദ്വീപില്‍ അതു വിശ്രമിക്കുന്നുണ്ട്…”

”ഉപദ്വീപോ?”, ചെറുപ്പക്കാരന് തൊണ്ട മുറിഞ്ഞു.

”ഉപദ്വീപെന്നാല്‍ അതിന് സമാനമായ ദിക്ക് എന്നര്‍ത്ഥം…”

”മനസ്സിലായില്ലല്ലോ…”

”ഇംഗ്ലീഷില്‍ പെനിന്‍സുല എന്നുപറയില്ലേ… ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട എന്നാല്‍ ഒരു പ്രവേശനമാര്‍ഗ്ഗമുള്ള ദ്വീപ്?…”

”അയ്യോ!”, ചെറുപ്പക്കാരന്‍ ദാ കരയുമെന്നായി. ”അതെന്തു ദ്വീപ്?”

ഗുരുനാഥന്‍ ചിന്തയില്‍ നീരാടി. വിരലുകള്‍ ഞൊടിച്ചു. പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

”ഈ സാഹചര്യത്തില്‍ ഒരു പുസ്തകത്തെ വേണമെങ്കില്‍ നമുക്ക് ദ്വീപായി സങ്കല്‍പിക്കാം.. ആലോചിച്ചു നോക്കൂ…”

മൂന്നു ഭാഗം അട്ട. ഒരു പ്രവേശനമാര്‍ഗ്ഗം.

വീട്ടില്‍വന്ന് തിരഞ്ഞപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ 173-ാം പേജില്‍നിന്ന് നഷ്ടവസ്തു കണ്ടുകിട്ടി.

ബാങ്ക് ലോക്കറിന്റെ താക്കോല്‍!

നാലു ദിവസം കഴിഞ്ഞാല്‍ പെങ്ങളുടെ കല്യാണം. കല്യാണത്തിനണിയേണ്ട ആഭരണങ്ങളത്രയും ലോക്കറില്‍. അച്ഛന്‍ താക്കോല്‍ അയാളെ ഏല്‍പ്പിക്കുകയായിരുന്നു. അത് സുരക്ഷിതമായ ദിക്കില്‍ സൂക്ഷിക്കുന്നതിനു പകരം ഐതിഹ്യമാലയ്‌ക്കുള്ളില്‍ വെച്ചത് എന്തുകൊണ്ടായിരിക്കാം? ആവോ ആര്‍ക്കറിയാം? അതിനും കാണും എന്തെങ്കിലും നിമിത്തങ്ങള്‍!

താക്കോല്‍ നഷ്ടപ്പെട്ടതറിയിക്കാതെ പകര്‍പ്പു താക്കോല്‍ ബാങ്കിലുണ്ടാവുമെന്ന കരുതലില്‍ മാനേജരെ സമീപിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. ബാങ്ക് ലോക്കറുകള്‍ക്ക് പകര്‍പ്പു താക്കോല്‍ എന്നൊരു സംവിധാനമില്ല. ബാങ്കിന്റെ കൈവശം ഒരു താക്കോലും ഉപഭോക്താവിന്റെ കയ്യില്‍ ഒരെണ്ണവും. രണ്ടുമുണ്ടെങ്കിലേ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ആകെ വിഷമസന്ധിയിലായി ചെറുപ്പക്കാരന്‍.

ഹൃദയസൂക്ഷിപ്പുകാരനായ സതീശനോട് സങ്കടം പങ്കുവെച്ചപ്പോള്‍ അയാളാണ് അമ്പലപ്പാറയിലെ ദൈവജ്ഞനെ നിര്‍ദ്ദേശിച്ചത്.

നിമിത്തമാണ് പ്രശ്‌നഫലത്തിലേക്ക് നയിക്കുന്ന സൂചിക എന്നത് എത്ര വാസ്തവം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.