ന്യൂദൽഹി: മോദി സർക്കാർ അധികരത്തിലെത്തി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചതായി ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. വികസനം മറ്റെല്ലാ വിഷയത്തിനും ഉപരിയായ അജണ്ടയാണെന്നും സാമാന്യ നീതി എല്ലാവര്‍ക്കും അവകാശപ്പെട്ട ജീവിത വ്യവസ്ഥയായി രാജ്യത്ത് അംഗികരിക്കപ്പെട്ട് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ മോദിസര്‍ക്കാരിന്റെ അന്‍പത് ദിന റിപ്പോര്‍ട്ട് കാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. നൂറു ദിന പരിപാടികളുമായാണ് സർക്കാർ ഭരണം തുടങ്ങിയതെങ്കിലും 50 വർഷങ്ങളിൽ കണാത്ത മാറ്റങ്ങളാണ് രാജ്യത്ത് പ്രകടമാകുന്നത്. കർഷക സൗഹൃദ ബജറ്റും ലോക് സഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലുകളും സാമൂഹിക വികസനത്തിനും രാജ്യ സുരക്ഷയ്‌ക്കും സർക്കാർ നൽകുന്ന മുൻഗണന വ്യക്തമാക്കുന്നു.

രാഷ്‌ട്രവും ജനങ്ങളും ആത്മവിശ്വാസത്തോടെ വികസനവും നീതിയും അനുഭവിക്കുന്ന രാജ്യമായി മോദി ഭരണത്തില്‍ ഇന്ത്യ മാറിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി അന്‍പതാം ദിവസം റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധികരിക്കാന്‍ സാധിച്ചത് തന്നെ മോദി സര്‍ക്കാരിന്റെ നേട്ടമാണ്. 2022 ല്‍ 1.95 കോടി വീടുകള്‍ ഭവന രഹിതര്‍ക്ക് പണിയാന്‍ കൈക്കൊണ്ട തീരുമാനമാണ് 50 ദിവസത്തെ എറ്റവും സുപ്രധാനം. എല്ലാ വര്‍ക്കും ശുദ്ധജലവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ കൈകൊണ്ട തീരുമാനം ലോകത്തിന് തന്നെ മാത്യകയായി.
വികസന മുരടിപ്പ് സൃഷ്ടിച്ചവര്‍ രാജ്യത്ത് ഉണ്ടാക്കിയ പ്രതികുല അന്തരീക്ഷമാണ് ഇതോടെ മാറുന്നത്. ബിജെപി വികസന പദ്ധതികളുടെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ വിപുലമായ ഇടപെടല്‍ നടത്തുമെന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിജെപി നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ തുടങ്ങിയവരും പങ്കെടുത്തു.
















