Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ ആട്ടും തുപ്പും സിപിഐയ്‌ക്ക് ആനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 03:21 am IST
in Editorial

ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രമുഖ ഘടക കക്ഷിയായ സിപിഐയില്‍ എന്തോ ചീഞ്ഞുനാറുകയാണെന്ന് വ്യക്തം. എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് പക്ഷം പിടിക്കുന്നുവെന്ന് ആരോപിച്ച് എറണാകുളം ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച്  തടഞ്ഞ പോലീസ്, പാര്‍ട്ടിയുടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈതല്ലിയൊടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജില്ലാ നേതാക്കളായ പി. രാജു, കെ.എസ്. സുഗതന്‍ എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ നേതാക്കള്‍ തല്ലുകൊള്ളേണ്ടവര്‍തന്നെ എന്ന രീതിയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി എ.കെ. ബാലനുമൊപ്പം സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും നിലയുറപ്പിച്ചതാണ് സിപിഐ നേതാക്കളെയും അണികളെയും രോഷാകുലരാക്കിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ സിപിഐ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടും സമരത്തിനു പോയാല്‍ അടികൊള്ളുക സ്വാഭാവികമാണെന്ന് പറയുകയാണ് കാനം ചെയ്തത്. പാര്‍ട്ടി എംഎല്‍എയുടെ കൈ തല്ലിയൊടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പാര്‍ട്ടി ഏതാണ്ട് ഒറ്റക്കെട്ടായിത്തന്നെ ആവശ്യപ്പെടുമ്പോള്‍, കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ, അപ്പോള്‍ നോക്കാം എന്നാണ് കാനത്തിന്റെ നിലപാട്. ഇതേ നിലപാടാണ് മുഖ്യമന്ത്രി പിണറായിയും സ്വീകരിക്കുന്നത്. പ്രതിഷേധം ഉയര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ കാനം പങ്കെടുത്തില്ല.

ഇടതുമുന്നണിയില്‍ എപ്പോഴും സിപിഐ രണ്ടാംതരം പൗരന്മാരാണ്. സി. അച്ചുതമേനോന്റെയും പി. കെ. വാസുദേവന്‍ നായരുടെയും കാലത്തും ഇതായിരുന്നു അവസ്ഥ. അഭിമാനികളായ ചില നേതാക്കള്‍ ഉണ്ടായിരുന്നുവെന്നു മാത്രം. വെളിയം ഭാര്‍ഗവനെയും സി.കെ. ചന്ദ്രപ്പനെയും പോലുള്ളവര്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെ ചെറുത്തിരുന്നുവെങ്കിലും അവസാനം ചിരിക്കുക സിപിഎം നേതാക്കളായിരുന്നു. ആ ചരിത്രമൊക്കെ അറിയാത്തവര്‍ക്കു മാത്രമേ പാര്‍ട്ടി എംഎല്‍എയായ എല്‍ദോ എബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  നിശ്ശബ്ദത പാലിക്കുന്നതിലും ന്യായീകരിക്കുന്നതിലും അദ്ഭുതം തോന്നുകയുള്ളൂ.  പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ.ഇ. ഇസ്മയിലിനെക്കുറിച്ച് പറഞ്ഞിരുന്നത് ‘സിപിഐയിലെ പിണറായി’ എന്നാണ്. എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് ഉള്‍പ്പെടെ പല കാര്യങ്ങളിലും പാര്‍ട്ടിയുടെ നിലപാടായിരുന്നില്ല, ആ കേസില്‍ പ്രതിയായ പിണറായിയുടെ താല്‍പ്പര്യമാണ് ഇസ്മയില്‍ സംരക്ഷിച്ചിരുന്നതെന്ന് പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സിപിഐ സെക്രട്ടറിയായിരുന്ന പന്ന്യം രവീന്ദ്രനും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സി.എന്‍. ചന്ദ്രനും എങ്ങനെയാണ് പിണറായിയുടെ താളത്തിനു തുള്ളിയിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളായിരുന്നു കാനം രാജേന്ദ്രന്‍. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊന്നപ്പോള്‍ പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി വിമര്‍ശിച്ചത് കാനമാണ്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ട വേണ്ട എന്നായിരുന്നു വിമര്‍ശനം. ഇതേ കാനംതന്നെ വയനാട്ടില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടപ്പോള്‍ നിശ്ശബ്ദത പാലിച്ചു. കാസര്‍കോട്ട് സിപിഎം നടത്തിയ ഇരട്ടക്കൊലപാതകത്തിലും, സിപിഎമ്മിന്റെ പീഡനം മൂലം ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തപ്പോഴും സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാതെ ഒഴിഞ്ഞുമാറിയ കാനത്തിന്റെ നടപടി പലരുടെയും പുരികമുയര്‍ത്തി. കാനത്തെ നിശ്ശബ്ദനാക്കുന്ന എന്തോ ചില രഹസ്യം പിണറായിയുടെ കയ്യിലുണ്ടെന്ന് സിപിഐയ്‌ക്ക് അകത്തും പുറത്തും  അടക്കം പറയുന്നവര്‍ നിരവധിയാണ്. സിപിഐയ്‌ക്ക് ആദര്‍ശത്തിന്റെ പുകമറ മാത്രമേയുള്ളൂ. സിപിഎം ചെയ്യുന്നതൊക്കെത്തന്നെയാണ് സിപിഐയും ചെയ്യുന്നത്. ഇതറിയണമെങ്കില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് നോക്കിയാല്‍ മതി. ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന ഡി. രാജ എന്ന ഡാനിയല്‍ രാജ കോണ്‍ഗ്രസ്സിന്റെ വിനീതവിധേയനാണ്. കേരളത്തില്‍ വിടുപണി ചെയ്യുന്നത് സിപിഎമ്മിനാണെന്നുമാത്രം. കോണ്‍ഗ്രസ്സിന് അന്തിക്രിസ്തുവായി രാഹുലിനെ ലഭിച്ചിരിക്കുന്നതുപോലെയാണ് സിപിഐയ്‌ക്ക് രാജ. തല്ലിയാലും കൊന്നാലും കാനത്തിന്റെ പാര്‍ട്ടി ഇടതുമുന്നണി വിടുന്ന പ്രശ്‌നമില്ല. സിപിഎമ്മിന്റെ ആട്ടുംതുപ്പുംകൊണ്ട് അവര്‍ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.