Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിതയിലെ സഹ്യനും മേഘരൂപനും

സേവ്യര്‍ ജെ. by സേവ്യര്‍ ജെ.
Jul 26, 2019, 09:56 pm IST
in Literature

ആധുനിക കവിതയുടെ മുഖപ്രസാദവും പഴമയിലെ പുതുമുഖ പാരമ്പര്യം കൂടിക്കുഴഞ്ഞ ആറ്റൂര്‍ രവിവര്‍മ്മ യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത് ഭാഷയുടേയും കവിതയുടേയും നിഷ്‌ക്കളങ്ക സൗന്ദര്യത്തിന്റെ സൗരഭ്യമാണ്. വെറുതെ വായ്‌ത്താരിയായി പറഞ്ഞുപോകുന്ന ഇന്നത്തെ ചില കവിതകള്‍ക്കുമപ്പുറം പ്രശോഭമാര്‍ന്ന കവിതാ രചനയിലെ ഒരാശ്വാസമാണ് ഇല്ലാതാകുന്നത്. ആരുടേയും നിഴലോ നിരയോ ആകാതെ രവിവര്‍മമാത്രമായി തനിച്ചുനിന്ന രചനയും രസവിചാരവുമായിരുന്നു ആ കവിതകള്‍ക്ക്.

കുറച്ചു പറഞ്ഞ് കൂടുതല്‍ അനുഭവിപ്പിക്കുന്ന നിശബ്ദതയിലെ ശബ്ദമാണ് ആറ്റൂര്‍ കവിത. നിഗൂഢ സൗന്ദര്യം പിഴിഞ്ഞൊഴിച്ച് കുറുക്കിയെടുത്ത കവിത. കവിയും വിവര്‍ത്തകനുമായി എഴുതിയതത്രയും കാതല്‍കൊണ്ട് വലിയ വടവൃക്ഷമായിരുന്ന കവി. പുതുവായനക്കാര്‍ക്കുപോലും നവ ഭാഷയായും ഭാവമായും തോന്നിയിരുന്ന ആറ്റൂര്‍ കവിതകള്‍ക്ക് എന്തെന്നില്ലാത്തൊരു നൈതികാംശമുണ്ട്. സര്‍വസാധാരണക്കാര്‍ക്ക് കവിതയിലേക്കു കുടിയേറാനുള്ള വാസനാ വികൃതിയുണ്ട് ആ കവിതകള്‍ക്ക്. ആനയുടെ കൊമ്പോ തുമ്പിക്കൈയോ തൊട്ട് അന്ധര്‍ തൃപ്തരാകുമ്പോള്‍ വാലിന്‍ രോമംകൊണ്ടൊരു മോതിരം തനിക്കുമതിയെന്നു പറയുന്ന കവിയുടെ ലാളിത്യസുഭഗമാര്‍ന്ന ഭാവനാശില്‍പം ഗംഭീരം. ഇങ്ങനെ ഏതിലും മുദ്രപതിപ്പിച്ച രവിവര്‍മ എഴുപതു വര്‍ഷത്തെ രചനാ ജീവിതത്തില്‍ ആകെ പ്രസിദ്ധീകരിച്ചത് നൂറില്‍താഴെ കവിതകള്‍. ആഴ്ചകള്‍തോറും വിവിധ വാരികകളില്‍ കവിത എഴുതുന്ന ഇന്നത്തെ കവിതാ പ്രദര്‍ശനക്കാരില്‍നിന്നും വ്യത്യസ്തനായി പേനകുറിക്കുന്നതില്‍ കാമ്പുണ്ടാകണമെന്ന നിര്‍ബന്ധത്താല്‍ വല്ലപ്പോഴും മാത്രമേ ആറ്റൂരിന്റെ കവിത പ്രത്യക്ഷപ്പെടാറുള്ളൂ. അതാകട്ടെ അനുവാചകരില്‍ ഉത്സവമാകുന്നവയും. 

ഗുരുതുല്യനായ എം.ഗോവിന്ദന്‍, സൗഹൃദ നിലാവായ ആര്‍.രാമചന്ദ്രന്‍, നിരീക്ഷണ പടുവായ കുട്ടികൃഷ്ണ മാരാര്‍, പിയുമായുള്ള അടുപ്പം എന്നിങ്ങനെ നിതാന്ത ബന്ധം ആറ്റൂരിലെ കാവ്യവ്യക്തിത്വത്തേയും വ്യക്തി വൈശിഷ്ട്യത്തേയും പുനസൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടാണാവോ, നിശ്ചയമില്ല എന്നു പറഞ്ഞ, മലയാള കവിതയെന്ന നിത്യകാമുകിയെത്തേടി അനന്താന്വേഷിയായിരുന്ന പി എന്ന മേഘരൂപനെ ആറ്റൂര്‍ സ്വ സത്വമായും കുടിയേറ്റിയിട്ടുണ്ട്. നാസ്തികനാണെങ്കിലും സാംസ്‌ക്കാരികമായി താന്‍ നാസ്തികനല്ലെന്നും ആറ്റൂര്‍ പറഞ്ഞിട്ടുണ്ട്. ഭാരതിയതയിലുള്ള മമതയും അതന്വേഷിച്ചുള്ള യാത്രയും പതിവായിരുന്നു. ഹിമാലയം ചവിട്ടിയത് ആ തുടര്‍ സഞ്ചാരത്തിന്റെ ഭാഗമായിരുന്നു. 

വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകുന്നതാണ് കവിതയും കലയുമെന്നൊക്ക പറയുമ്പോഴും വിവര്‍ത്തനം തന്നെ കലയായി മാറുന്ന ഇന്ദ്രജാലത്തിന്റെ കൈത്തഴക്കമാണ് സുന്ദര രാമസ്വാമിയുടെ രണ്ടു നോവലുകള്‍ തമിഴില്‍നിന്നും മൊഴിമാറ്റി ആറ്റൂര്‍ നിര്‍വഹിച്ചത്. ആധുനിക തമിഴ് നോവലിന്റെ തലതൊട്ടപ്പനായ സുന്ദരരാമസ്വാമിയുടെ നോവലുകളായ ജെ ജെ ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവയുടെ ആത്മാവിലിറങ്ങി തര്‍ജമ ചെയ്തതാണ്.ആറ്റൂരിന്റെ രചന തന്നെയോ എന്നു കരുതുംപോലെയായിരുന്നു അവയുടെ ഉള്ളടക്ക ഗൗരവംവിടാതെയുള്ള മൊഴിമാറ്റം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രമുഖ വാരികയില്‍വന്ന ഈ മൊഴിമാറ്റത്തിന് വമ്പിച്ച സ്വീകാര്യതയായിരുന്നു. അന്നു വായിച്ചവര്‍ക്ക് ആ കുറിപ്പിന്റെ പുളിരസം ഇന്നുമുണ്ടാകും. തമിഴിന്റെ പ്രൗഢിയോട് കമ്പംതോന്നി ആ ഭാഷപഠിച്ചതിനുശേഷമായിരുന്നു വിവര്‍ത്തന സാഹിത്യമെന്നു ഇന്നുകൊണ്ടാടുന്നതിന്റെ നല്ല പൂര്‍വമുഖമായ ഈ മൊഴിമാറ്റം നടന്നത്.

ആറ്റൂര്‍ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, സെല്‍മ, ജി.നാഗരാജന്‍ എന്നിവരുടെ നോവല്‍ വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി രചനകള്‍ നടത്തിയ ആറ്റൂരിന് അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു
Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.