Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചാഞ്ചല്യമില്ലാതെ ഇന്ത്യ, ട്രംപ് നിലപാട് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 03:36 am IST
in Editorial

കശ്മീര്‍ പ്രശ്നത്തില്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം എന്ന ഇന്ത്യയുടെ മറുപടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാത്രമല്ല പാക്കിസ്ഥാനും രാജ്യാന്തരസമൂഹത്തിനും കൂടിയുള്ളതാണ്. മധ്യസ്ഥതയ്‌ക്ക് ആരും ഒരുങ്ങേണ്ടെന്നും ഇവിടുത്തെകാര്യം ഇവിടെ നോക്കിക്കൊള്ളാം എന്നുമുള്ള തുറന്ന മുന്നറിയിപ്പാണത്. ആ തന്റേടത്തിന് മുന്നിലാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് തിരുത്തിയതും താന്‍ സഹായത്തിന് സന്നദ്ധത പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചത്. ഫലത്തില്‍, രാജ്യാന്തരരംഗത്ത് ഇന്ത്യയുടെ കരുത്ത് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായി ഈ വിവാദം. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥനായി താന്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യം പ്രകടിപ്പിച്ചെന്ന ട്രംപിന്റെ പ്രസ്താവനയാണ് പ്രകോപനമായത്. സെപ്തംബറില്‍ മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഈ പ്രസ്താവനയ്‌ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. അതിനുമുന്നോടിയായി അമേരിക്കയിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥനായി തനിക്ക് ഇടപെടാനായേക്കുമെന്നും താനുമായുള്ള ചര്‍ച്ചയില്‍ മോദി കശ്മീര്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയെന്നും താന്‍ ഇടപെടുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യന്‍ പ്രതിപക്ഷങ്ങള്‍ അത് ഏറ്റുപിടിച്ച് രംഗത്തിറങ്ങുകയും ചെയ്തു. 

 അചഞ്ചലമായ നിലപാടായിരുന്നു ഇന്ത്യയുടേത്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യവകുപ്പ്, ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും പറഞ്ഞു. കശ്മീര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയമാണ്. അമേരിക്കയോടു മോദി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളിലും ഷിംല, ലഹോര്‍ കരാറുകളാണ് അടിസ്ഥാനമാക്കുന്നത്. ചര്‍ച്ച മുന്നോട്ടുപോകണമെങ്കില്‍ത്തന്നെ അതിര്‍ത്തികടന്നുള്ള ഭീകരവാദത്തില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറണം: വിദേശകാര്യവക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി. ഈ നിലപാടിനുപിന്നാലെ വിശദീകരണവുമായി രംഗത്തുവന്ന അമേരിക്കന്‍ ഭരണകൂടവും ഏതാണ്ട് ഇത് അംഗീകരിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. കശ്മീര്‍പ്രശ്നം ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചര്‍ച്ചചെയ്യേണ്ടതെന്നും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിശദീകരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരിക്കാന്‍ തയാറായാല്‍ സഹായിക്കാന്‍ യുഎസ് തയ്യാറാണെന്നും വക്താവ് പറഞ്ഞു. 

കശ്മീര്‍ പ്രശ്്നത്തിലെ ഇന്ത്യയുടെ ഉറച്ചനിലപാട് പാക്കിസ്ഥാനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ് ഈ സംഭവവികാസങ്ങള്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ താത്പര്യപ്രകാരമായിരിക്കാം ട്രംപിന്റെ ആദ്യനിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒരു മൂന്നാമനെ മധ്യസ്ഥനാക്കി രംഗത്തുകൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇന്ത്യന്‍ നിലപാടാണ് ശരിയെന്ന് രാജ്യാന്തരസമൂഹം അംഗീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക്, വഴങ്ങാതെ നിവര്‍ത്തിയില്ലെന്ന നിലയില്‍ പാക്കിസ്ഥാന്‍ തേടുന്ന പോംവഴിയായിവേണം ഇതിനെക്കാണാന്‍. 

മോദി സഹായം അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ അപക്വവും അമ്പരപ്പിക്കുന്നതുമാണെന്ന് യുഎസ് ജനപ്രതിനിധിയായ ബ്രാഡ് ഷെര്‍മാന്‍തന്നെ പറഞ്ഞത്, രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ വിലയെന്തെന്നു വ്യക്തമാക്കുന്നു. ലോകം അംഗീകരിച്ചാലും സ്വന്തം പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ ഇവിടുത്തെ പ്രതിപക്ഷം കാണിക്കുന്ന വിമുഖതയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങളുടെ നിലപാടില്‍ തെളിഞ്ഞത്. വിഷയം പഠിക്കുന്നതിന് മുമ്പുതന്നെ, മോദി രാജ്യത്തെ വഞ്ചിച്ചെന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായത്. അതേസമയം, മോദി അത്തരമൊരു അഭ്യര്‍ഥന നടത്തുമെന്ന് കരുതാനാവില്ലെന്ന ശശിതരൂരിന്റെ നിലപാട് ആത്മാര്‍ഥമെങ്കില്‍ ശുഭസൂചനയാണ്. കാര്യങ്ങള്‍ പക്വതയോടെ കാണാന്‍ പ്രതിപക്ഷത്തും ചിലര്‍ക്കെങ്കിലും കഴിയുന്നു എന്ന സൂചന അതിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

Kerala

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

India

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പുതിയ വാര്‍ത്തകള്‍

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടവര്‍ വിനോദയാത്രയ്ക്കിടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

വാല്‍പ്പാറഅപകടം: ട്രാവലര്‍ മറിഞ്ഞത് 800 അടി താഴ്ചയിലേക്ക്

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.