Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബ്രണ്ണന്‍ ഫല്‍ഗു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 05:57 am IST
inVicharam

വിജയനുണ്ടാക്കിക്കൊടുത്ത ഒരു പേരുണ്ട് ബ്രണ്ണന്‍ കോളേജിന്. പുനത്തില്‍ കുഞ്ഞബ്ദുള്ളയും അക്ബര്‍ കക്കട്ടിലുമൊക്കെകഴിഞ്ഞാല്‍ ഊരിപ്പിടിച്ച വടിവാളും ഉയര്‍ത്തിപ്പിടിച്ച വെട്ടുകത്തിയുമൊക്കെയാണ് കോളേജിന് ആകെ പറയാനുള്ളത്. അതങ്ങ് മംഗലാപുരത്ത് തുടങ്ങി ഇപ്പോള്‍ രാജ്യമൊട്ടാകെ പരന്നുകഴിഞ്ഞു. 

വിജയന്റെ ബ്രണ്ണന്‍ അഭ്യാസങ്ങളുടെ ചുവടുപിടിച്ചാണ് മഹാപ്രതിഭയായ എ.കെ. ബാലന്‍ ആ കളരിയില്‍നിന്ന് പുറത്തുവരുന്നത്. ബാലന്‍, പാര്‍ട്ടി അകപ്പെടുന്ന എ ക്ലാസ് പ്രതിസന്ധികളില്‍ രക്ഷകനാണ്. നിയമപണ്ഡിതനാകയാലാകണം അദ്ദേഹത്തെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളാകുന്ന പീഡനക്കേസുകളൊക്കെ അന്വേഷിക്കാന്‍ സിഐഡി വേഷം കെട്ടിയിറക്കുന്നത്. അത്തരമൊരു അന്വേഷണത്തിന്റെ വഴിയിലാണല്ലോ ബാലന്‍ തീവ്രത അളക്കുന്ന യന്ത്രം കണ്ടുപിടിച്ചതും അതുവഴി പാര്‍ട്ടി സഖാക്കന്മാര്‍ക്ക് പലര്‍ക്കും തീവ്രത പോരെന്ന് കണ്ടെത്തിയതും. 

ബ്രണ്ണനില്‍ വിരിഞ്ഞ ഇതിഹാസങ്ങളില്‍ ഒട്ടുമുക്കാലിന്റെയും പ്രകടനമികവിന്റെ ആഴവും പരപ്പും അറിഞ്ഞവരൊക്കെ ഇതൊക്കെ എങ്ങനെ എന്ന് അതിശയിച്ചുപോന്നിട്ടുണ്ട്. ആ അമ്പരപ്പിനും ആകാംക്ഷയ്‌ക്കുമുള്ള ഉത്തരമാണ് ഒടുവില്‍ കണ്ട ഫല്‍ഗുണന്‍ സാര്‍. 

ഫല്‍ഗുണന്‍ സാറ് പാവമാണ്. ആരെയും ഉപദ്രവിക്കില്ല. യൂണിവേഴ്‌സിറ്റി കോളേജിലെയും ആര്‍ട്‌സ് കോളേജിലെയും സംസ്‌കൃതകോളേജിലെയുമൊക്കെ എസ്എഫ്‌ഐക്കാരെപ്പോലെയാണ് ബ്രണ്ണനിലും കാര്യങ്ങളുടെ കിടപ്പ്. പ്രിന്‍സിപ്പാളെന്നൊക്കെ പറയാമെന്നേയുള്ളൂ. കോളേജ് ഭരിക്കുന്നത് എസ്എഫ്‌ഐക്കാരാണ്. അവര് പറയുമ്പം ഫല്‍ഗുണന്‍സാറ് കോളേജില്‍ വരും. അവര് പറയുമ്പം പോകും. പഠിപ്പിക്കാന്‍ പറഞ്ഞാ അറിയാവുന്നതുപോലൊക്കെ പഠിപ്പിക്കും. സമരിക്കാന്‍ പറഞ്ഞാലും അതന്നെ. അതിപ്പോള്‍ ഇന്നയാള് പറയണമെന്ന്‌പോലും ഫല്‍ഗുണന്‍സാറിന് നിര്‍ബന്ധമില്ല. ആരായാലും മതി, എസ്എഫ്‌ഐ ആകണമെന്നേ ഉള്ളൂ. നേതാക്കന്മാരാണേല്‍ പറയണമെന്നുമില്ല. ആംഗ്യം കാട്ടിയാല്‍ മതി. സാറ് എന്തും ചെയ്യും. 

ബ്രണ്ണന്‍ കോളേജിന്റെ തിരുമുറ്റത്ത് എബിവിപി പ്രവര്‍ത്തകര്‍ കൊടി നാട്ടിയപ്പോള്‍ അതെടുത്ത് മാറ്റണമെന്ന് ഫല്‍ഗുണന്‍ സാറിനോട് ആരാണ് നിര്‍ദേശിച്ചതെന്ന് അറിയില്ല. കാമ്പസില്‍ ഒരു കൊടിയും പാടില്ലെന്നാണ് പൊതുവേ ഒരിത്. എന്നാല്‍ ആ ഒരിത് ആദ്യം ലംഘിക്കുന്നത് എല്ലായിടത്തും സിപിഎം സാറന്മാരാണ്. കേരളത്തില്‍ എല്ലാ വകുപ്പിലുമുള്ള ഒരു പ്രത്യേകം ഇനമാണിത്. സിപിഎം പോലീസുകാര്, സിപിഎം ബാങ്കുദ്യോഗസ്ഥര്, സിപിഎം അധ്യാപകര്… ചുമട്ടുതൊഴിലാളി യൂണിയന്‍ പോലെ എല്ലായിടത്തും പാര്‍ട്ടിക്കൊടി കുത്തിയാണ് അഭ്യാസം. സിപിഎം അധ്യാപക സംഘടനക്കാരുടെ കൊടി പാറാത്ത കോളേജ് കാമ്പസുകള്‍ വിരളമാണ്. 

ഇപ്പറഞ്ഞ കൂട്ടര്‍ കോളേജില്‍ വരുന്നതുതന്നെ പിള്ളേരെ വിളിച്ചുകൂട്ടി സമരിപ്പിക്കാനാണ്. കൊടിയടിക്കാനും വടിപിടിക്കാനും വരെ പണമെറിഞ്ഞ് പാര്‍ട്ടി വളര്‍ത്താന്‍ നേതാക്കന്മാര്‍ കെട്ടിയിറക്കുന്ന അധ്യാപകപ്പടയുടെ തേര്‍വാഴ്ചയാണ് കേരളത്തിലെ മിക്കവാറും കോളേജുകളില്‍ അരങ്ങുവാഴുന്നത്. സാറന്മാര്‍ കൊടിവെച്ച് കഴിയുമ്പോള്‍ കുട്ടിസഖാക്കള്‍ കൊടി പൊക്കും. ഫല്‍ഗുണന്‍ സാറിനെപ്പോലുള്ളവര്‍ പൊക്കാന്‍ കൂട്ടുനില്‍ക്കും. പിന്നെ ആ കൊടി മാത്രമേ കാമ്പസില്‍ പാടുള്ളൂ എന്ന് തിട്ടൂരമിറക്കും. സര്‍ക്കാര്‍ കോളേജില്‍ പാര്‍ട്ടി ഓഫീസ് തുറക്കും. അവിടെ വടിവാളും കട്ടപ്പാരയും ബോംബും പോലുള്ള പഠനായുധങ്ങള്‍ സമാഹരിക്കും. വെള്ളമടിക്കും, പെണ്ണുപിടിക്കും,  താടി വളര്‍ത്തും, മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും. ഇതിനെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണസഖാവ് മുതല്‍ കെ.എന്‍. ബാലഗോപാല്‍ വരെയുള്ള മാന്യന്മാര്‍ സര്‍ഗാത്മക വിദ്യാര്‍ത്ഥി പ്രവര്‍ത്തനം എന്ന് പറയുന്നത്.

ഫല്‍ഗുണന്‍ സാറ് എബിവിപിക്കാരുയര്‍ത്തിയ കൊടിയും കൊടിമരവും പിഴുതെടുത്ത് ഏമാന്മാര്‍ക്ക് കാഴ്ചവെക്കുന്ന ബ്രണ്ണന്‍ അപാരതയ്‌ക്ക് മുമ്പാണല്ലോ പാട്ടുപാടിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ സര്‍ഗാത്മക പോരാളികള്‍ അഖില്‍ എന്ന ചെറുപ്പക്കാരന്റെ നെഞ്ചിന്റെ ആഴം പരിശോധിച്ചത്. പാട്ട് എഴുതിപ്പാടാന്‍ ഉപയോഗിച്ച ഹീറോ പേനകൊണ്ട് സ്വയം കുത്തിയതാണയാള്‍ എന്നാണ് എസ്എഫ്‌ഐ ജില്ലാ കമ്മറ്റി കണ്ടെത്തിയത്. ‘എസ് കത്തി’ കണ്ടുപിടിച്ച വിജയന്റെ സ്‌കൂളിലാണല്ലോ ഇമ്മാതിരി മുതലുകള്‍ ഉണ്ടാകുന്നതെന്നതാണ് ഒരാശ്വാസം. 

യൂണിവേഴ്‌സിറ്റി കോളേജിലെ കൊള്ളരുതായ്‌മകളത്രയും പൊട്ടിയൊലിച്ച് വാര്‍ത്തയായി പരന്നതോടെ എകെജി സെന്ററിലടക്കം ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അത്രയ്‌ക്ക് ദുര്‍ഗന്ധമാണ് ആ കാമ്പസില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ക്ക്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നതിനുപകരം അശ്ലീലം അനാവശ്യം അസംബന്ധം എന്നെഴുതിച്ചേര്‍ക്കണം ആ വെള്ളക്കൊടിയില്‍. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും ഭയക്കണം എസ്എഫ്‌ഐക്കാരെ എന്നതാണ് അവസ്ഥ. 

അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തിനുശേഷം നടന്ന ചര്‍ച്ചകളില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും തങ്ങള്‍ നേരിട്ട ഭീഷണിയുടെ കഥകള്‍ വിവരിക്കുകയാണ്. വിക്‌ടോറിയ കോളേജില്‍ വിരമിച്ച പ്രിന്‍സിപ്പാളിന് കുഴിമാടമൊരുക്കിയതും മഹാരാജാസില്‍ പ്രിന്‍സിപ്പാളിരുന്ന കസേര കത്തിച്ചതുമൊക്കെ സര്‍ഗാത്മക അഭ്യാസങ്ങളായിരുന്നു എന്ന് വാഴ്‌ത്തുന്നവരാണ് നാട് ഭരിക്കുന്നത്. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍മുതല്‍ പിആര്‍ വകുപ്പ് എല്ലായിടത്തും പഴേ സഖാക്കന്മാര്‍ കുടിപാര്‍ക്കുന്നുണ്ട്.

ഇപ്പറഞ്ഞതൊന്നും നേരിടേണ്ടെങ്കില്‍ കുറഞ്ഞത് ഒരു ഫല്‍ഗുണന്‍ സാറെങ്കിലുമാവണം. കേരളമൊന്നാകെ വട്ടംനിന്ന് സാറേന്ന് നീട്ടിവിളിക്കേണ്ട പണിയാണ് പ്രൊഫസര്‍ ഫല്‍ഗുണന്‍ ചെയ്തത്. ജ്ഞാനം ശീലം ഏകത എന്നെഴുതിയ കൊടിയും പിഴുത് എസ്എഫ്‌ഐ കൊടികള്‍ക്ക് നടുവിലൂടെ ഫല്‍ഗുണന്‍ സാറ് നടന്നുപോകുന്ന കാഴ്ച കണ്ടാല്‍ ആര്‍ക്കാണ് അത് വിളിക്കാന്‍ തോന്നാത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.