Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്തിക്കുത്ത് നടത്തിയപ്പോള്‍ എസ്എഫ്ഐയുടെ പിതൃത്വത്തിലും കോടിയേരിക്ക് സംശയം; സിപിഎമ്മിന്റെ ‘കുഞ്ഞ്’ അല്ലെന്ന് സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 20, 2019, 12:47 pm IST
in Kerala

തിരുവനന്തപുരം: എസ്എഫ്‌ഐ, സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന അല്ലെന്നും സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നുണ വിളമ്പുമ്പോള്‍ സംഘടനയുടെ പിതൃത്വത്തെ സംബന്ധിച്ച് സംശയം ഉയരുന്നു. ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിദ്യാര്‍ഥിവിരുദ്ധ രാഷ്‌ട്രീയം തള്ളുക എന്ന ലേഖനത്തില്‍ എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന് കോടിയേരി ഉറപ്പിച്ചു പറയുന്നു. എങ്കില്‍  കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്‌ഐക്കാരെ വിട്ട് ചുടുചോര്‍ വാരിച്ചത് എന്തിനെന്നു കൂടി കോടിയേരി വ്യക്തമാക്കണമായിരുന്നു. 

ഇന്നോളം സിപിഎമ്മിന്റെ പല നെറികേടുകള്‍ക്കും  കൂട്ട് നിന്ന ഇടത് സഹയാത്രികന്‍ ബി.ആര്‍.പി.ഭാസ്‌ക്കര്‍, എസ്എഫ്‌ഐക്കെതിരെ ലേഖനം എഴുതിയതാണ് കോടിയേരിയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഉറഞ്ഞുതുള്ളിയ സംഭവത്തെക്കുറിച്ച് ബിആര്‍പിയുടെ ലേഖനത്തില്‍ പറയുന്നുണ്ട്. കോളേജിനെ മാറ്റി പഞ്ചനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തെ തടയാന്‍ പോലീസ് കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് കോടിയേരിയുടെ മറുപടി. 

നിരവധി സമരങ്ങളെ തുടര്‍ന്ന് തലസ്ഥാനത്തിന് സമാധാനം നഷ്ടമായപ്പോഴാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോളേജിനെ കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സിപിഎമ്മാണ് സമരം തുടങ്ങിയത്. പിന്നീട് എസ്എഫ്‌ഐയെ ഏല്‍പ്പിച്ചു. അക്രമ പരമ്പയ്‌ക്കായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അക്രമം നടത്തിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിയൊളിച്ചത് എകെജി സെന്ററിലായിരുന്നു. അവിടെ നിന്നും പോലീസിന് കല്ലേറുണ്ടായി. എകെജി സെന്ററില്‍ കയറി പോലീസ് എസ്എഫ്‌ഐക്കാരെ പിടികൂടാന്‍ നില്‍ക്കുന്നതും  സെന്ററിലെ മുകളിലത്തെ നിലയില്‍ നിന്നും എസ്എഫ്‌ഐക്കാര്‍ കല്ലെറിയാന്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ അന്ന് ഇടം പിടിച്ചിരുന്നു. എകെജി സെന്ററിലുണ്ടായിരുന്ന കോടിയേരി അന്ന് പോലീസിനോട് പറഞ്ഞില്ല എസ്എഫ്‌ഐയുടെ പിതൃത്വം തങ്ങള്‍ക്കല്ലെന്ന്. 

സിപിഎമ്മിന്റെ രാഷ്‌ട്രീയ  സമരങ്ങള്‍ക്ക് എല്ലാം എസ്എഫ്‌ഐക്കാരെ രംഗത്ത് ഇറക്കിയത് എന്തിനെന്ന് കൂടി വ്യക്തമാക്കണം. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെല്ലാം  എഴുതിത്തള്ളിയ കേസുകളിലെ പ്രതിപ്പട്ടികയിലുള്ള എസ്എഫ്‌ഐക്കാരുടെ  പേരുവിവരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും പിതൃത്വം തങ്ങളുടേത് തന്നെയെന്ന് മനസ്സിലാക്കാന്‍. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതം നടത്തിയത് എന്തിനെന്നും പറയണം. 

പിതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ തയാറല്ലെങ്കിലും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നയമാണ് ലേഖനത്തില്‍ കോടിയേരിക്കുള്ളത്. നന്നായി പഠിച്ച് മാതൃകാ വിദ്യാര്‍ഥികളായി വളരാനുള്ള ശൈലിയാണ് സിപിഎമ്മിനുള്ളതെന്നും ആ കാഴ്ചപ്പാടുള്ളവരാണ് എസ്എഫ്‌ഐ നേതൃത്വം എന്നും കോടിയേരി സമര്‍ത്ഥിക്കുന്നു. വിക്‌ടോറിയ കോളേജിലെ പ്രിന്‍സിപ്പാളിന് ശവക്കുഴി തോണ്ടിയും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും ഈ മാതൃകാ നേതൃത്വമാണെന്നും കോടിയേരി മറക്കുന്നു. എസ്എഫ്‌ഐയുടെ മാതൃകാ നേതൃത്വത്തിന്റെ പീഡനം സഹിക്കാതെ യൂണിവേഴ്‌സിറ്റി കോളേജിലെ പഠനം ഉപേക്ഷിച്ചത് 187 വിദ്യാര്‍ഥികളാണ്. 

ലേഖനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന കോടിയേരി, യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ലജ്ജിച്ചു തലതാഴ്‌ത്തുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും, എസ്എഫ്‌ഐക്കാര്‍ കത്തിയും കൊണ്ടാണോ പോകുന്നതെന്ന് ചോദിച്ച മന്ത്രി പി. സുധാകരനെയും ശാസിക്കണമായിരുന്നു. തങ്ങള്‍ ജനാധിപത്യത്തിന് എതിരല്ല എന്ന് കോടിയേരി വിളമ്പുമ്പോഴും സിപിഎം ഭയക്കുന്നുണ്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ യൂണിറ്റുകള്‍ തുടങ്ങി ആധിപത്യം ഉറപ്പിക്കുമോയെന്ന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.