‘
തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി മണ്ഡല മകരവിളക്ക് കാലത്ത് നടപ്പിലാക്കാന്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല പോലീസുകാരും യുവതികളെ സന്നിധാനത്ത് എത്തിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിന്നില്ല.
ശബരിമല ഡ്യൂട്ടി ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം പമ്പയില്‍ എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ശബരിമലയിലെ ഇടപെടലില്‍ സംസ്ഥാന പൊലീസിനെതിരെ രംഗത്ത് വന്നത്. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന്. യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ടെന്ന വിവരങ്ങള്‍ പോലീസ് സേനയില്‍ നിന്ന് പലപ്പോഴും ചോര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പോലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ ഹൈക്കോടതി ഇന്നലെ രംഗത്ത് വന്നിരുന്നു. നെയിം പ്ലേറ്റ് ഇല്ലാത പോലീസുകാരെ നിയോഗിച്ചതിനെതിരെ ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. ശബരിമലയില്‍ നെയിംപ്ലേറ്റില്ലാത്ത പോലീസുകാരെ ജോലിക്കായി നിയോഗിച്ചത് അവ ഇളകിപ്പോകുമെന്ന് കരുതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. അതിനിടെ ചിത്തിര ആട്ടവിശേഷത്തിന് നിലയ്‌ക്കലില്‍ ഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി.
അതേസമയം സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എതിര്‍കക്ഷികള്‍ക്ക് പോലീസുകാരുടെ വിശദാംശങ്ങള്‍ നല്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്താണ് ശബരിമലയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായത്.ശബരിമല മാസപൂജ സമയത്ത് എല്ലാ വാഹനങ്ങളും നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കി. ഇപ്പോള്‍ നിലയ്‌ക്കലില്‍ ഇറങ്ങിയശേഷം കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരിക്കുന്ന ബസിലാണ് തീര്‍ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി.
പമ്പയിലേക്ക് എത്തുന്ന പ്രൈവറ്റ് സ്റ്റേജ് ക്യാരിയേഴ്സ് ഒഴികെ എല്ലാ വാഹനങ്ങളും നിലയ്‌ക്കലില്‍ നിന്നും കടത്തിവിടണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ ബേസ് ക്യാംപ് നിലയ്‌ക്കലില്‍ ആയതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം എല്ലാ വാഹനങ്ങളും തിരികെ നിലയ്‌ക്കലിലെത്തി പാര്‍ക്ക് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പമ്പയിലേക്ക്പോകുന്ന വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ആകില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമാണ് അവകാശമുളളതെന്നും അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ മണ്ഡല-മകരവിളക്ക് കാലത്ത് മുതല്‍ പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് സര്‍ക്കാരാണ് നിലപാട് എടുത്തിരുന്നത്.
















