Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുതിയ ലോക ചാമ്പ്യന്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 04:06 am IST
in Sports

ലോര്‍ഡ്‌സ്: ഒന്നരമാസം നീണ്ട ലോകകപ്പ് ഏകദിന ക്രിക്കറ്റിന് നാളെ കൊടിയിറക്കം. നാളെ ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡുമായി കൊമ്പുകോര്‍ക്കും.

പ്രാഥമിക റൗണ്ടിലും സെമിഫൈനലുകളിലുമായി 48 മത്സരങ്ങളാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇംഗ്ലണ്ടിലെ വിവിധ മൈതാനങ്ങളില്‍ അരങ്ങേറിയത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോയി. നാളെ കാത്തിരിപ്പുകള്‍ക്ക് വിരാമമാകും. ആരായിരിക്കും പുതിയ ലോക ചാമ്പ്യന്മാര്‍. ആരായാലും അത് ഒരു ചരിത്രമാകും. കാരണം ആര് ജയിച്ചാലും അത് അവരുടെ ആദ്യ ലോകകിരീടമായിരിക്കും. 

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ കളിക്കുന്നത്. 1979, 1987, 92 ടൂര്‍ണമെന്റുകളില്‍ അവര്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടം കിട്ടാക്കനിയായി. 1979-ല്‍ വെസ്റ്റ് ഇന്‍ഡീസിനോടും 1987-ല്‍ ഓസ്‌ട്രേലിയയോടും 1992-ല്‍ പാക്കിസ്ഥാനോടും അവര്‍ കലാശക്കളിയില്‍ തോറ്റു. 92നുശേഷം ആദ്യമായാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം. ഇത്തവണ സെമിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് മോര്‍ഗനും കൂട്ടരും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. എട്ട് വിക്കറ്റിനായിരുന്നു ജയം. ലോകകപ്പില്‍ എട്ടാം സെമി കളിച്ച ഓസ്‌ട്രേലിയയുടെ ആദ്യ തോല്‍വി കൂടിയായി ഇത്.

അതേസമയം ന്യൂസിലന്‍ഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് എത്തുന്നത്. സെമിയില്‍ ഇന്ത്യയെ 18 റണ്‍സിന് കീഴടക്കിയായിരുന്നു അവരുടെ കുതിപ്പ്. 2015ലെ ലോകകപ്പിലും കിവികള്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

എന്തായാലും ഏകദിന ലോകകപ്പിലെ പുതിയ ചാമ്പ്യന്മാരെ അറിയാനായി ഇനി ഒരു ദിവസത്തെ മാത്രം ഇടവേളയാണുള്ളത്. നാളെ ലോര്‍ഡ്‌സില്‍ അരങ്ങേറുന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ പുതിയ ലോകചാമ്പ്യന്മാരെ അറിയാം.

2015ലെ ലോകകപ്പ് ഫൈനല്‍ പോലെ ഏഷ്യന്‍ പ്രതിനിധികള്‍ ഇല്ലാത്ത ഫൈനലാണ് ഇത്തവണയും.1992 മുതല്‍ 2011 വരെ എല്ലാ ലോകകപ്പിന്റെയും ഫൈനലില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളിലൊന്ന് ഇടംപിടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ കളിച്ചത്. 

തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്. ഇംഗ്ലണ്ട് ഫൈനലിലെത്തിയതോടെയാണ് ഈ പ്രത്യേകത വന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011-ല്‍ സംയുക്ത ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

2015-ല്‍ ലോകകപ്പ് സംയുക്തമായി ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്നാണ് ആതിഥേയത്വം വഹിച്ചത്. 2011ലേതിന് സമാനമായ സാഹചര്യമാണ് ഫൈനലില്‍ അന്ന് സംഭവിച്ചത്. ഇരു ആതിഥേയ രാജ്യങ്ങളും തമ്മിലുള്ള മത്സരം വിജയിച്ചത് ഓസ്‌ട്രേലിയയായിരുന്നു. ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയതോടെ ലോകകപ്പില്‍ ആതിഥേയര്‍ ഫൈനലില്‍ എത്തുന്ന പതിവ് തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.