Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുതിയ ലോക ചാമ്പ്യന്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 04:06 am IST
in Sports

ലോര്‍ഡ്‌സ്: ഒന്നരമാസം നീണ്ട ലോകകപ്പ് ഏകദിന ക്രിക്കറ്റിന് നാളെ കൊടിയിറക്കം. നാളെ ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡുമായി കൊമ്പുകോര്‍ക്കും.

പ്രാഥമിക റൗണ്ടിലും സെമിഫൈനലുകളിലുമായി 48 മത്സരങ്ങളാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇംഗ്ലണ്ടിലെ വിവിധ മൈതാനങ്ങളില്‍ അരങ്ങേറിയത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോയി. നാളെ കാത്തിരിപ്പുകള്‍ക്ക് വിരാമമാകും. ആരായിരിക്കും പുതിയ ലോക ചാമ്പ്യന്മാര്‍. ആരായാലും അത് ഒരു ചരിത്രമാകും. കാരണം ആര് ജയിച്ചാലും അത് അവരുടെ ആദ്യ ലോകകിരീടമായിരിക്കും. 

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ കളിക്കുന്നത്. 1979, 1987, 92 ടൂര്‍ണമെന്റുകളില്‍ അവര്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടം കിട്ടാക്കനിയായി. 1979-ല്‍ വെസ്റ്റ് ഇന്‍ഡീസിനോടും 1987-ല്‍ ഓസ്‌ട്രേലിയയോടും 1992-ല്‍ പാക്കിസ്ഥാനോടും അവര്‍ കലാശക്കളിയില്‍ തോറ്റു. 92നുശേഷം ആദ്യമായാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം. ഇത്തവണ സെമിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് മോര്‍ഗനും കൂട്ടരും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. എട്ട് വിക്കറ്റിനായിരുന്നു ജയം. ലോകകപ്പില്‍ എട്ടാം സെമി കളിച്ച ഓസ്‌ട്രേലിയയുടെ ആദ്യ തോല്‍വി കൂടിയായി ഇത്.

അതേസമയം ന്യൂസിലന്‍ഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് എത്തുന്നത്. സെമിയില്‍ ഇന്ത്യയെ 18 റണ്‍സിന് കീഴടക്കിയായിരുന്നു അവരുടെ കുതിപ്പ്. 2015ലെ ലോകകപ്പിലും കിവികള്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

എന്തായാലും ഏകദിന ലോകകപ്പിലെ പുതിയ ചാമ്പ്യന്മാരെ അറിയാനായി ഇനി ഒരു ദിവസത്തെ മാത്രം ഇടവേളയാണുള്ളത്. നാളെ ലോര്‍ഡ്‌സില്‍ അരങ്ങേറുന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ പുതിയ ലോകചാമ്പ്യന്മാരെ അറിയാം.

2015ലെ ലോകകപ്പ് ഫൈനല്‍ പോലെ ഏഷ്യന്‍ പ്രതിനിധികള്‍ ഇല്ലാത്ത ഫൈനലാണ് ഇത്തവണയും.1992 മുതല്‍ 2011 വരെ എല്ലാ ലോകകപ്പിന്റെയും ഫൈനലില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളിലൊന്ന് ഇടംപിടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ കളിച്ചത്. 

തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്. ഇംഗ്ലണ്ട് ഫൈനലിലെത്തിയതോടെയാണ് ഈ പ്രത്യേകത വന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011-ല്‍ സംയുക്ത ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

2015-ല്‍ ലോകകപ്പ് സംയുക്തമായി ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്നാണ് ആതിഥേയത്വം വഹിച്ചത്. 2011ലേതിന് സമാനമായ സാഹചര്യമാണ് ഫൈനലില്‍ അന്ന് സംഭവിച്ചത്. ഇരു ആതിഥേയ രാജ്യങ്ങളും തമ്മിലുള്ള മത്സരം വിജയിച്ചത് ഓസ്‌ട്രേലിയയായിരുന്നു. ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയതോടെ ലോകകപ്പില്‍ ആതിഥേയര്‍ ഫൈനലില്‍ എത്തുന്ന പതിവ് തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.