Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജമ്മുകശ്മീരില്‍നിന്ന് ശുഭവാര്‍ത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 03:16 am IST
in Editorial

ഇന്ത്യയുടെ ശിരസ്സെന്നാണ് ജമ്മുകശ്മീരിനെ വിശേഷിപ്പിക്കുന്നത്. അവിടെനിന്ന് ഇത്രയും കാലം വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ പലതും വേദനാജനകമായിരുന്നു. പാക്കിസ്ഥാന്‍ പിന്തുണയും പ്രേരണയും പരിശീലനവും നല്‍കിയ ഭീകരര്‍ ജമ്മുകശ്മീരിലെ ജനജീവിതം ദുസഹമാക്കി. ഇന്ത്യയുടെ സ്വസ്ഥത കെടുത്തി. വിഭജനകാലത്ത് തുടങ്ങിയ ഭീകരശല്യം രണ്ടുമൂന്ന് യുദ്ധങ്ങളിലേക്കാണ് എത്തിച്ചത്.

അസ്വസ്ഥമായ അന്തരീക്ഷം വികസനം മുരടിപ്പിച്ചു. ജനക്ഷേമത്തിനായി വിനിയോഗിക്കേണ്ട പണം പട്ടാളത്തിന്റെ ദൈനംദിന ചെലവിനായി നീക്കിവയ്‌ക്കേണ്ടിവന്നു. പട്ടാളമടക്കമുള്ള സുരക്ഷാവിഭാഗത്തിനെതിരെ നിരന്തരമായ പോരാട്ടമാണ് ഭീകരര്‍ നടത്തിക്കൊണ്ടിരുന്നത്. നൂറുകണക്കിന് ജവാന്മാര്‍ വീരമൃത്യുവരിച്ചു. അത്രയുംതന്നെ സാധാരണജനങ്ങളും ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെട്ടു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സുരക്ഷാവിഭാഗത്തിന് ഭീകരരെ നേരിടാന്‍ സര്‍വസ്വാതന്ത്ര്യം നല്‍കിയത് ഭീകരരെ അലോസരപ്പെടുത്തിയിരുന്നു. നിരവധി നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടു. ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ് പത്താന്‍കോട്ടും പുല്‍വാമയിലും ഭീകരരുടെ രൂക്ഷമായ അക്രമമുണ്ടായത്.

പുല്‍വാമയിലെ അക്രമം ലോകത്തെതന്നെ ഞെട്ടിച്ചതായിരുന്നു. 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിന് സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ബാലാകോട്ടിലെ ഭീകരതാവളങ്ങള്‍ മിന്നലാക്രമണത്തിലൂടെ തരിപ്പണമാക്കി. അതിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാന് ഇനിയും മുക്തിനേടാനായിട്ടില്ല. ആ തിരിച്ചടി ഒരര്‍ത്ഥത്തില്‍, ഭീകരാക്രമണം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് പാക്കിസ്ഥാനെ എത്തിച്ചത്. വിദേശപണമൊഴുക്ക് കൂടി നിലച്ചതോടെ കശ്മീര്‍ ശാന്തമായി. കല്ലേറില്ല, കലാപമില്ല. ആ അന്തരീക്ഷം നിലനില്‍ക്കാന്‍ പാക്കിസ്ഥാനോ അവര്‍ താരാട്ടുന്ന ജിഹാദി സംഘടനകളോ ആഗ്രഹിക്കുന്നില്ല. കലാപം തുടരാന്‍ ഭീകരരുടെ ഭാഗത്തുനിന്ന് ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്.

കശ്മീരില്‍ അശാന്തി പടര്‍ത്തണമെന്ന സന്ദേശവുമായി ആഗോള ഭീകരസംഘടന അല്‍ഖ്വയ്ദയുടെ തലവന്‍ അയ്‌മാന്‍ അല്‍ സവാഹിരി രംഗത്തെത്തിയത് അടുത്തിടെയാണ്. പുതിയ വീഡിയോ സന്ദേശത്തില്‍ കശ്മീരിനെ പ്രധാന കേന്ദ്രമാക്കിമാറ്റി ആക്രമണം നടത്താനുള്ള ആഹ്വാനവുമായാണ് കൊടുംഭീകരന്‍ രംഗത്തെത്തിയത്. കശ്മീരിലെ പ്രദേശിക ഭീകരസംഘടനകള്‍ ഒന്നിക്കണമെന്നും ഇന്ത്യന്‍ സൈന്യത്തിനും സന്നാഹങ്ങള്‍ക്കുംനേരേ തുടര്‍ച്ചയായ ആക്രമണം നടത്തണമെന്നുമാണ് സവാഹിരിയുടെ ആഹ്വാനം.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ വിശ്വസിക്കരുതെന്നും ഭീകരാക്രമണങ്ങള്‍ വഴി ഇന്ത്യന്‍ സര്‍ക്കാരിനെ അസ്വസ്ഥരാക്കണമെന്നും ഇന്ത്യക്കുണ്ടാകുന്ന ആള്‍നാശവും സന്നാഹനഷ്ടവും ആയിരിക്കണം ഭീകരരുടെ ലക്ഷ്യമെന്നും സവാഹിരി വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരായ കശ്മീരിയുവാക്കള്‍ പഴയതുപോലെ അക്രമമാര്‍ഗത്തിലേക്കില്ല. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെപോലെ ജോലിലഭിക്കണം. വികസനവും ഉണ്ടാകണം.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ നടപടികളില്‍ അവര്‍ ആകൃഷ്ടരാണ്. ജനങ്ങള്‍ക്കും സമാധാനം വേണമെന്നവര്‍ ആഗ്രഹിക്കുന്നു. അതിന്റെ തെളിവാണ് കല്ലേറ് യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും രാജ്യസുരക്ഷയ്‌ക്ക് ഞങ്ങളുമുണ്ടെന്നറിയിച്ച് മുന്നോട്ടുവരുന്നതും. ജമ്മുകശ്മീരിലെ 5500ല്‍ പരം യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തു. അവര്‍ക്കുള്ള റിക്രൂട്ട്‌മെന്റ്‌റാലി ബാരാമുള്ളയില്‍ തുടങ്ങിക്കഴിഞ്ഞു. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണം ജമ്മുകശ്മീര്‍ വീണ്ടെടുക്കുമെന്നാശിക്കാം. അതുകൊണ്ടുതന്നെ ജമ്മു-കശ്മീരില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത് ശുഭവാര്‍ത്തയാണെന്ന് പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.