ന്യൂദൽഹി: രാജ്യത്തെ സമ്പദ് ഘടന ശക്തമായ നിലയിലെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ 2.7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി വളർന്നു. ഈ സാമ്പത്തിക വർഷം മൂന്ന് ട്രില്യൺ ഡോളറിലെത്തും. അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ ഇന്ത്യയ്‌ക്ക് കൈവരിക്കാനാകുമെന്നും അവർ പറഞ്ഞു.
ഈ സർക്കാർ ലക്ഷ്യമിടുന്നത് നവ ഇന്ത്യയെയാണ്. പുതിയ ഇന്ത്യയ്‌ക്കായുള്ള അഗ്രഹം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരമാണ് ജനവിധി. ഫെഡറലിസത്തെ മാനിക്കുന്ന സർക്കാരാണ് ഇതെന്നും നിർമല സീതാരാമൻ പറഞ്ഞു. എല്ലാ മേഖലയ്‌ക്കും പരിഗണന നൽകുന്ന വികസനമാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വളർച്ചയക്ക് സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റ്ൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ഒന്നാം മോദി സർക്കാരിന്‍റെ ഭരണനേട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയ ധനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന പ്രയോഗം ആവർത്തിച്ചാണ് ബജറ്റ് അവതരണത്തിലേക്കു കടന്നത്. ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാ നിർമല സീതാരാമൻ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിന്‍റെയും ചുമതലയുണ്ടായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ചിത്രം വ്യക്തമാക്കി സാമ്പത്തിക സർവേ വ്യാഴാഴ്ച പാർലമെന്‍റിൽ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകൾക്കു ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണ് റിപ്പോർട്ട്.















