Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയം കുട്ടിക്കളിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 04:31 am IST
in Editorial

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണത്തെ സ്തുതിക്കാന്‍ ബ്രിട്ടീഷുകാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഈ പാര്‍ട്ടിയുടെ തലപ്പത്ത് മഹാത്മാഗാന്ധി എത്തിയതോടെയാണ് ഇതൊരു ദേശീയപ്രസ്ഥാനമായി മാറിയത്. സ്വാതന്ത്ര്യസമരത്തിന്റെ നായകത്വം വഹിച്ച കോണ്‍ഗ്രസിനെ നയിച്ചവര്‍ ഏറെയോഗ്യരും പ്രഗത്ഭമതികളുമാണ്.

സ്വാതന്ത്ര്യ സമ്പാദനത്തോടെ ഈ പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതായെന്നും ഇതിനെ പിരിച്ചുവിടണമെന്നും ഗാന്ധിജി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ അധികാരത്തിന്റെ മത്തുപിടിച്ച ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ചിലനേതാക്കള്‍ ഗാന്ധിജിയുടെ ഉപദേശം അവഗണിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രഭരണം ഏറ്റെടുത്ത് മുന്നോട്ടുപോയി. ഗാന്ധിജി സൃഷ്ടിച്ച ദേശീയതയുടെയും രാഷ്‌ട്രീയത്തിന്റെയും ബാങ്ക്ബാലന്‍സ് മുതലെടുത്ത് കോണ്‍ഗ്രസ് ദീര്‍ഘകാലം അധികാരം  കയ്യാളി.

ഗാന്ധിജിയുടെ കോണ്‍ഗ്രസ് എന്നോ മണ്‍മറഞ്ഞു. എന്നിട്ടും ഗാന്ധിയുടെ പേര് വില്‍പ്പനച്ചരക്കായി നെഹ്‌റു കുടുംബം അധികാരവ്യാപാരം നടത്തുകയായിരുന്നു. ചിലരെ ചിലനേരങ്ങളില്‍ കബളിപ്പിച്ചുനിര്‍ത്താം. എന്നാല്‍ എല്ലാവരേയും എല്ലാകാലത്തും കബളിപ്പിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിലെ സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഗാന്ധിജിയുമായി പുലകുളി ബന്ധംപോലും ഇല്ലാത്ത കുടുംബം ഗാന്ധിജിയുടെ കുടുംബമെന്ന് ധരിപ്പിച്ച് സമര്‍ത്ഥമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇന്ദിരയില്‍ തുടങ്ങിയ ആ വ്യാജവ്യാപാരം ഇങ്ങേയറ്റം രാഹുലില്‍ എത്തിനില്‍ക്കുകയാണ്. പേരിനൊപ്പം ഗാന്ധിയെ കൂട്ടിക്കെട്ടിയുള്ള കപടനാടകം രാഹുലിലെത്തിയപ്പോള്‍ ജനംതിരിച്ചറിഞ്ഞു.

അതുകൊണ്ടാണ് ഗാന്ധിജിയുടെ പേരുപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം നേട്ടംകൊയ്ത കോണ്‍ഗ്രസ്, രാഹുല്‍ നായകനായപ്പോള്‍ തകര്‍ന്നടിഞ്ഞത്. ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സകലമാന അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അര്‍ഹതപോലും ഇല്ലാതായി. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമാണ്, ബിജെപിക്ക് 1984ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി ഭയാനകമായിരുന്നു.

രണ്ടുസീറ്റില്‍ മാത്രമാണ് ജയിക്കാനായത്. അടല്‍ ബിഹാരി വാജ്‌പേയി പോലും തോറ്റു. പാര്‍ട്ടിയില്‍ ഒരുപൊട്ടിത്തെറിയും ഉണ്ടായില്ല. ഒരിടത്തും കൂട്ടരാജിയോ കൂട്ടക്കരച്ചിലോ ഉണ്ടായില്ല. ആശയത്തില്‍ ഉറച്ചുനിന്ന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച പാര്‍ട്ടി ഇന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷിയാണ്. ഇന്ത്യയുടെ ഭരണം നയിക്കുന്ന കക്ഷിയാണ്.

കോണ്‍ഗ്രസിന് ഇന്ന് 52 അംഗങ്ങളുണ്ട്. അത് ചെറിയ കാര്യമല്ലെന്ന് ഒരുപക്ഷെ സാധാരണ പ്രവര്‍ത്തകര്‍ ആശ്വസിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരിക്കുന്ന രാഹുലിന്  അത് സഹിക്കാന്‍പോലും കഴിയുന്നില്ല. അധ്യക്ഷസ്ഥാനത്തിരിക്കാന്‍ ഇനി ഞാനില്ലെന്ന നിലപാടിലാണ് രാഹുല്‍. അല്ലെങ്കിലും ഒരു ഗൗരവമുള്ള രാഷ്‌ട്രീയക്കാരനാണെന്ന് തെളിയിക്കാന്‍ രാഹുലിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ഉടനീളം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ നുണപ്രചാരണം നടത്തുകമാത്രമായിരുന്നു പരിപാടി. നരേന്ദ്രമോദി കള്ളനെന്ന ആരോപണം എല്ലായിടത്തും വിളമ്പി.

എല്‍പി സ്‌കൂളിലെ വികൃതിയായ കുട്ടിയെപ്പോലെയായിരുന്നു പെരുമാറ്റം. ജനങ്ങള്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത വൈകൃതങ്ങള്‍ പ്രകടിപ്പിച്ച രാഹുല്‍, രാജിസന്നദ്ധതയില്‍നിന്ന് പിന്‍വാങ്ങണമെന്ന കോണ്‍ഗ്രസുകാരുടെ ആവശ്യം  ആവര്‍ത്തിച്ച് നിരാകരിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ രാജിക്കത്ത് പുറത്തുവിട്ട് വിദേശത്തേക്ക് പോകാനാണ് രാഹുലിന്റെ തീരുമാനം.

മെയ് 25ന് ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റിയിലാണ് അധ്യക്ഷസ്ഥാനം മതിയായെന്ന് രാഹുല്‍ അറിയിച്ചത്. രാഷ്‌ട്രീയം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. കുട്ടിത്തം മാത്രം കൈമുതലായുള്ള തനിക്ക്, ഈ പണി പറ്റിയതല്ലെന്ന് രാഹുല്‍ തെളിയിച്ചു. അണികളോടും ജനങ്ങളോടും വഞ്ചനകാട്ടി ഒളിച്ചോടുന്നതിന് മുന്‍പ് പ്രധാനമന്ത്രിയേയും രാജ്യത്തേയും അവഹേളിക്കാന്‍ ശ്രമിച്ചതിന് നിരുപാധികം മാപ്പുപറയുകയാണ് രാഹുല്‍ ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.