വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ത്ഥികളില്‍ കണ്ടുവന്നിരുന്ന ഒരു ദുശ്ശീലം പുകവലിയാണ്. പിന്നീട് മദ്യപാനവും ഒപ്പംകൂടി. അതിനേക്കാളെല്ലാം മാരകമായ ഒരു ശീലം ഇന്ന് അവരില്‍ വളര്‍ന്നുകഴിഞ്ഞു. ലഹരിമരുന്നിന്റെ ഉപയോഗം. കാറും മൊബൈലും പോലെതന്നെ ലഹരിമരുന്നുകളുടെ വിപണനകേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു. അതില്‍ തൃശൂര്‍ ജില്ലയ്‌ക്കാണ് ഒന്നാം സ്ഥാനം. ഈ വിപണനം നിര്‍ത്താന്‍ ഇതുവരെ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ മയക്കുമരുന്നു വേട്ടയുടെ പടം പത്രങ്ങളില്‍ കൊടുത്ത് തങ്ങള്‍ ഇപ്പോഴും സജീവരാണ് എന്നറിയിക്കുന്നതല്ലാതെ ആ ശൃംഖലയെ വേരോടെ പിഴുതുമാറ്റാന്‍ സാധിക്കുന്നില്ല. നമ്മുടെ സംവിധാനങ്ങള്‍ക്ക് അതിനുകഴിയില്ലെന്ന് പറഞ്ഞാല്‍ ആരുവിശ്വസിക്കും?
ടി. സംഗമേശന്‍, താഴെക്കാട്
ഞങ്ങള്‍ ഭരിക്കും
മന്ത്രിമാര്‍ നീതിശാസ്ത്രവും, ധര്‍മ്മശാസ്ത്രവും അറിഞ്ഞവരായിരിക്കണം. ഈശ്വരചിന്ത ഉള്ളവരായിരിക്കണം. രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കുന്നവരായിരിക്കണം. രാഷ്‌ട്രത്തെ അല്‍പ്പംപോലും പഠിക്കാന്‍ സമയം ചിലവാക്കാത്തവര്‍ രാഷ്‌ട്രീയ നിയമപാലകന്മാരാകുമ്പോള്‍ പാവം ജനം ദുരിതക്കയത്തില്‍ അമരുന്നു. ആദ്ധ്യാത്മിക വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നവര്‍ അത് ആചരിച്ച് അനുഭവം ഉള്ളവരായിരിക്കണം. ‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’. ഇത് കഴിഞ്ഞകാലം, ഇപ്പോള്‍ ഒരു രാഷ്‌ട്രീയ തലവന്‍ ഇതേപാതയിലൂടെ സഞ്ചരിക്കുന്നത് നമ്മള്‍ കാണുന്നു. അതില്‍ നമ്മള്‍ അഭിമാനിക്കുമ്പോഴും ഇങ്ങ് തെക്കേയറ്റത്ത് ഗുരുതരാവസ്ഥ തന്നെയാണ് നാം നേരിടുന്നത്.
രാജ്യത്തെ നിയമ സംവിധാനങ്ങളെയും കൊടിയേയുമൊക്കെ മറികടന്ന് ഇവിടെ സാമൂഹിക നീതികള്‍ ഒരുപാര്‍ട്ടി തീരുമാനിച്ച് നടപ്പിലാക്കുന്നു. എന്നാല്‍ ഈ പാര്‍ട്ടിയെ സമീപിച്ച് നീതികിട്ടിയ ഒരിലപോലും ഇല്ലെന്ന് പാര്‍ട്ടിവിട്ടവര്‍തന്നെ അവകാശപ്പെടുന്നു. ഭരണാധികാരി രോഗിയും ഭോഗിയുമല്ല, യോഗി ആയിരിക്കണമെന്ന് ഒരു വടക്കന്‍ ഭാരതമുഖ്യന്‍ തെളിയിച്ചിരിക്കുന്നു. ബിജെപിയുടെ ആശയങ്ങള്‍ക്കുമുന്നില്‍ സിപിഎം ഭരണകൂടം ദിനംപ്രതി നാമാവിശേഷമായിക്കൊണ്ടിരിക്കുന്നു. പൊതുജനം പൂര്‍ണമായും തള്ളികളഞ്ഞിട്ടും അധികാരക്കസേരകള്‍ ഞങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഒരുളുപ്പുമില്ലാതെ പത്രപ്രസ്താവനയും നടത്തി. അധികാരത്തില്‍ കടിച്ചുതൂങ്ങുമ്പോള്‍ ഒന്നോര്‍ത്താല്‍ നന്നായിരിക്കും, നിങ്ങള്‍ അയോഗ്യരും, അവശരുമാണ്.
സുരേഷ് കെ. നായര്‍, പോത്തന്‍കോട്
















