ഓവല്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഓസ്ട്രേലിയയെ 36 റണ്‍സി ന്് തോല്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 316ന് ഓള്‍ഔട്ടായി. ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ജയിച്ചിരുന്നു
ഓസീസ് ഇന്നിങ്സില്‍ സ്റ്റീവ് സ്മിത്ത്(69) ടോപ് സ്കോററായി. ഡേവിഡ് വാര്‍ണര്‍ ( 56), അലക്സ് കാരി ( 55) എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. ആരോണ്‍ ഫിഞ്ച് ( 36), ഉസ്മാന് ഖവാജ (42), ഗ്ലെന്‍ മാക്സ്വെല് ( 28) എന്നിവരും പോരാടിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
മാര്‍ക്കസ് സ്റ്റോയ്നിസ് (പൂജ്യം), നേഥന്‍ കൂള്‍ട്ടര്‍നൈല്‍ (നാല്), പാറ്റ് കമ്മിന്‍സ് (എട്ട്), മിച്ചല്‍ സ്റ്റാര്‍ക്ക് (മൂന്ന്), ആദം സാംപ (ഒന്ന്) എന്നിവര്‍ ഒറ്റയക്ത്തില് പുറത്തായി.. ഭുവനേശ്വര്‍ കുമാര്‍ 50 റണ്‍സ് വഴങ്ങി മൂന്നും ജസ്പ്രീത് ബുമ്ര 61 റണ്‍സ് വഴങ്ങിയും മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 62 റണ്‍സ് വഴങ്ങി യുസ്വേന്ദ്ര ചാഹള് രണ്ടു വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ധവാന്(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിവരെല്ലാം തകര്‍ത്താടിയപ്പോള്‍ ലേകകപ്പിലെ ഉയര്‍ന്ന സ്കോര്‍ ഇന്ത്യ സ്വന്തമാക്കി.
ഏകദിനത്തിലെ എട്ടാമത്തെയും ഐസിസി ടൂര്‍ണമെന്റുകളിലെ ആറാമത്തെയും സെഞ്ചുറി കുറിച്ച ധവാന് 109 പന്തില്‍ 16 ബൗണ്ടറി സഹിതമാണ് 117 റണ്‍സെടുത്തത്.
അവസാന ഓവറുകളില്‍ ഇന്ത്യന്‍ റണ്‍നിരക്കുയര്‍ത്തിയ കോഹ്ലി 77 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 82 റണ്‍സെടുത്തു. രോഹിത് 70 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയത് 57 റണ്‍സ്. സ്ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉള്‍പ്പെടെ 48 റണ്‍സ് അടിച്ചുകൂട്ടി. എം.എസ്. ധോണി14 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 27 റണ്‍സെടുത്തു. ലോകേഷ് രാഹുല്‍ മൂന്നു പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: