Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതിനെ തകര്‍ത്തത് പിണറായി ലൈന്‍; പൂച്ചയ്‌ക്ക് ആര് മണികെട്ടും…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 08:07 am IST
in Kerala

ആലപ്പുഴ: ‘ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാകും, ജനങ്ങളുണ്ടാകില്ല’ അന്തരിച്ച ഇടതു ചിന്തകന്‍ പ്രൊഫ.എം.എന്‍. വിജയന്‍ മുന്‍പ് സിപിഎം നേതൃത്വത്തോട് പറഞ്ഞ വാചകമാണിത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും, ഇടതുമുന്നണിയെയും ദയനീയ പരാജയത്തിലേക്ക് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ഓരോ സഖാവും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. പക്ഷെ, പാര്‍ട്ടി ഘടകങ്ങളില്‍ പോലും പിണറായി ലൈനിനെ വിമര്‍ശിക്കാന്‍ നേതാക്കളാരുമില്ല. വിഎസിന്റെ പ്രതാപകാലം കഴിഞ്ഞതോടെ പാര്‍ട്ടിയെന്നാല്‍ പിണറായി വിജയനും, പിണറായിയെന്നാല്‍ പാര്‍ട്ടിയും എന്നായി മാറി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിലേക്ക് പാര്‍ട്ടിയേയും മുന്നണിയെയും നയിച്ചതില്‍ പ്രധാനഘടകം ശബരിമല വിഷയമാണെന്ന് മറ്റാരേക്കാളും സഖാക്കള്‍ക്ക് അറിയാം. പക്ഷെ പുറത്തുപറയാനോ, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാനോ ആരും തയാറില്ല. മോദി വിരോധം, ന്യൂനപക്ഷ ഏകീകരണം തുടങ്ങി ബാഹ്യകാര്യങ്ങള്‍ പറഞ്ഞ് പിണറായിയെയും അദ്ദേഹത്തിന് ഏറാന്‍മൂളികളായി മാറിയ സംസ്ഥാന നേതൃത്വത്തെയും സംരക്ഷിക്കുകയെന്നത് മാത്രമായി അവലോകന യോഗങ്ങളും, പാര്‍ട്ടി കമ്മിറ്റികളും മാറുന്നു.

ശബരിമല വിഷയം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ചയായി വരാന്‍ സാദ്ധ്യതയില്ല. അത്തരമൊരു നിരീക്ഷണം പിണറായിയുടെ നിലപാട് തള്ളുന്നതാകുമെന്നതുകൊണ്ടുതന്നെ, ശബരിമലയെ പുറത്തുനിര്‍ത്തിയുള്ള പരിശോധനയാകും സിപിഎം നടത്തുക. പാര്‍ട്ടി കോട്ടകളില്‍പ്പോലും ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം. സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടി.  ഇതെല്ലാം ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കള്‍ സമ്മതിക്കുന്നു. 

തെരഞ്ഞെടുപ്പ് കാലത്ത് പിണറായി കുടുംബസമേതം നടത്തിയ യൂറോപ്യന്‍ യാത്രയും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി പാര്‍ട്ടി മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിന് പോകാന്‍ കൂട്ടാക്കിയില്ല. തമിഴ്നാട്ടില്‍ ഇടതുപക്ഷം മത്സരിക്കുന്ന നാല് സീറ്റില്‍ ഒരു യോഗത്തിലെങ്കിലും പങ്കെടുത്ത് അവര്‍ക്ക് ആവേശം പകരാന്‍ പിണറായി തയാറായില്ല. പിണറായി പ്രചാരണത്തിന് പോകാതിരുന്നതിനാല്‍  തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെങ്കിലും ജയിച്ചു കയറിയെന്നും അവര്‍ പരിഹാസ രൂപേണ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി മുന്നില്‍നിന്ന് നയിച്ച ആദ്യ തെരഞ്ഞടുപ്പില്‍ തന്നെ പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുതല്‍ പ്രചാരണത്തിന്റെ അവസാനഘട്ടം വരെ തന്റെ തീരുമാനങ്ങള്‍ ഇടതുമുന്നണിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത് കൊലപാതക രാഷ്‌ട്രീയം ചര്‍ച്ചയാക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമായിരുന്നു. പി.വി. അന്‍വറിനേയും, ജോയ്‌സ് ജോര്‍ജിനെയും സ്ഥാനാര്‍ത്ഥിയാക്കിയതും പിണറായിയുടെ കടുത്ത നിലപാട് കാരണമായിരുന്നു. ഇതോടെ അഴിമതി വിരുദ്ധതയും പൊളിഞ്ഞു വീണു. 

സ്ഥാനമാനങ്ങള്‍ കൈയടക്കാന്‍ തക്കംപാര്‍ത്ത് ചുറ്റും നിഴല്‍പോലെ പറ്റിക്കൂടി നില്‍ക്കുന്നവരുടെ പുകഴ്‌ത്തലില്‍ മതിമറന്ന് നവോത്ഥാന നായകനാകാന്‍ വിശ്വാസി സമൂഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലും തള്ളിപ്പറഞ്ഞ പിണറായിയാണ് തോല്‍വിയുടെ ഒന്നാം പ്രതിയെന്ന് സഖാക്കള്‍ പറഞ്ഞു തുടങ്ങി. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല, പൂച്ചയ്‌ക്ക് മണികെട്ടാന്‍ വൈകുന്നതിന് അനുസരിച്ച് ജനം പാര്‍ട്ടിയെ സമ്പൂര്‍ണമായി തിരസ്‌ക്കരിക്കുമെന്നാണ് അണികളുടെ അടക്കംപറച്ചില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.