കണ്ണൂര്‍: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കണ്ണൂര്‍, കാസര്‍കോട് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിങ്ങില്‍ എണ്പതു ശതമാനത്തിലേറെപ്പേര്‍ വോട്ടുരേഖപ്പെടുത്തി.
റീപോളിംഗ് നടന്ന കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 166ല്‍ 82.81 ശതമാനം, ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്കൂളിലെ ബൂത്ത് നമ്പര്‍ 52ല്‍ 88.86 ശതമാനം, കുന്നിരിക്ക യുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 53ല്‍ 85.08 ശതമാനം, കാസര്‍കോട് മണ്ഡലത്തില്‍ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 19ല്‍ 83.04ശതമാനവും പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ ബൂത്ത് നമ്പര്‍ 69ല്‍ 77.77 ശതമാനവും പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂള്‍ ബൂത്ത് നമ്പര്‍ 70ല്‍ 71.76 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു. കനത്ത സുരക്ഷയിലായിരുന്നു ഏഴ് ബൂത്തുകളിലും റീപോളിങ്ങ്. കാസര്‍കോട് മണ്ഡലത്തില്‍പെട്ട പിലാത്തറ യുപി സ്ക്കൂളിലെ 19 ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന കെ.ജെ.ശാലറ്റ് ഇന്നലെ രാവിലെ എത്തി വോട്ട് ചെയ്തു.
ഇതിനിടെ വോട്ട് ചെയ്ത് ശാലറ്റ് പുറത്തേക്കിറങ്ങിയില്ലെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെച്ചു. വാക്കേറ്റവും ഉണ്ടായി. പോലീസെത്തി ഇവരെ മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: