Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതിക നേട്ടം; ഒരു മറുവശം

ഡോ. സി.പി. രഘുനാഥന്‍ നായര്‍ by ഡോ. സി.പി. രഘുനാഥന്‍ നായര്‍
May 18, 2019, 03:52 am IST
in Vicharam

ഇന്ത്യ ഈയിടെ കൈവരിച്ച ഉപഗ്രഹ-നിയന്ത്രിത മിസൈല്‍ ദ്വാരാ ഉപഗ്രഹവേധ സാങ്കേതികത്വം ഒരുപാട് ചര്‍ച്ചക്ക് വിധേയമായതാണല്ലോ. ‘എനിക്കീ വിദ്യ നേരത്തെ വശമായിരുന്നു’വെന്നു ചിലര്‍ അവകാശപ്പെട്ടപ്പോള്‍, മറ്റുചിലര്‍ ഇതൊക്കെ സാങ്കേതിക നേട്ട ‘മാലിന്യ’ മായി തള്ളിപ്പറഞ്ഞു. ഒരു രാജ്യവും ഏക ഉപഗ്രഹ ആശ്രിതരല്ലപോലും.

സാങ്കേതിക കുതിപ്പ് സഹിക്കാന്‍ പറ്റാതെ, പണ്ടൊക്കെ, ‘വലിച്ചു മൂക്കില്‍ കയറ്റുമെന്നു’പറഞ്ഞിരുന്നയാളുകള്‍ സംസാരത്തില്‍ മിതത്വം വരുത്തി ‘മക്കളെ ഇങ്ങനെയൊക്കെ നിങ്ങള്‍ ചെയ്താല്‍ ബഹിരാകാശം മലിനപ്പെടുകയില്ലേ? എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യ കൈവരിച്ചത് ഒട്ടും നിസ്സാരമല്ലാത്തതും ദൂരവ്യാപക ഗുണദായകമായിട്ടുള്ളതുമാകുന്നു. സംശയമില്ല. എന്റെ എളിയ ശാസ്ത്ര പരിജ്ഞാനത്തില്‍, ഭൂമിയുള്‍പ്പെട്ട സൗരയൂഥം ഇന്ന് നിലനില്‍പ്പു ഭീഷണി നേരിടുകയാണ്. ബഹിരാകാശത്തു കറങ്ങി നടക്കുന്ന ഭീമാകാരങ്ങളായ ഉല്‍ക്കകള്‍/ക്ഷുദ്രഗ്രഹങ്ങള്‍ സൗരയൂഥത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി ഇവയുടെ കാര്യം സൗരയൂഥ ‘ഗുണ്ട’ യായ വ്യാഴം നോക്കിക്കൊള്ളും. സൗരയൂഥത്തിലെ ഭീമ ഗ്രഹമായ വ്യാഴം അതിന്റെ അതിഗുരുത്വാകര്‍ഷണത്തില്‍ (ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ 24,000 മടങ്ങ്) സമീപത്തുകൂടെ പോകുന്ന എന്തിനെയും ആ ഗൃഹത്തിലേക്ക് ആകര്‍ഷിച്ചുകൊള്ളും. പക്ഷെ ഇതെല്ലാം മറികടന്ന് ഉല്‍ക്ക ഭൂമിയുടെ സമീപത്തെത്തിയാല്‍ അത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ട്.

കരയിലാണെങ്കില്‍ വലിയ ഗര്‍ത്തമുണ്ടാക്കുക മാത്രമല്ല, കൂടെ ആകാശം നിറയെ പൊടിപടലവുമുണ്ടാക്കി സൂര്യപ്രകാശം/താപം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. ഇനി അത് കടലില്‍ ആണെങ്കില്‍, ഉണ്ടാകാന്‍ പോകുന്ന സുനാമി വിവരിക്കാതിരിക്കുന്നതാണ് ഭേദം. ചുരുക്കത്തില്‍ ഏതു വിധേയനയും ഭൂമിയെ നശിപ്പിക്കാന്‍ ലക്ഷ്യമാക്കി ഏതാണ്ട് 750 വര്‍ഷത്തിനുള്ളില്‍ വരുന്ന ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയെ നശിപ്പിക്കും എന്ന് ശാസ്ത്രലോകം ഭയക്കുന്നു.

ഇതിന് പരിഹാരമുണ്ടോ? എന്ന ചോദ്യത്തിന് ദാ ഉത്തരമായിരിക്കുന്നു. മേല്‍പ്പറഞ്ഞ ഉപഗ്രഹ നിയന്ത്രിത മിസൈല്‍ ഉപയോഗിച്ച് ഇവയെ വഴിയില്‍ തന്നെ തടയുകയോ, ഗതി തിരിച്ചുവിടുകയോ, ഇല്ലെങ്കില്‍ ഛിന്നഭിന്നമാക്കി അവയുടെ ആഘാതശക്തി കുറയ്‌ക്കുകയോ ആവാം. അതിനുള്ള പോംവഴി എന്നോണം ചില രാജ്യങ്ങള്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉല്‍ക്കകളെ വരുന്ന വഴിയില്‍വച്ച് തന്നെ അണുശക്തി വാഹിനികളായ മിസൈല്‍ ഉപയോഗിച്ച് വഴി തിരിച്ചുവിടാനോ അല്ലെങ്കില്‍ തകര്‍ത്തു തരിപ്പണമാക്കാനോ പദ്ധതി ഇട്ടിരിക്കുന്നു. ഈ വഴിക്കു കുറച്ചു പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു.

ഈ സാങ്കേതിതവിദ്യയുള്ളവര്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ വഴി ഭാവിയില്‍ മൊത്തം ഭൂമിയുടെ സംരക്ഷകരാകുമ്പോള്‍, മറ്റു രാജ്യങ്ങള്‍ ആകാശത്ത് നിന്നുള്ള ഇത്തരം ഭീഷണി നേരിടാനായി ഇന്ത്യ ഉള്‍പ്പെടെയുള്ള വന്‍ ശക്തികളെ ആശ്രയിക്കും. അത് വിധേയത്വത്തിന്റെ, അടിമത്തത്തിന്റെ, കൊളോണിയലിസത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാവും. മാത്രമല്ല, വന്‍ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ കൈവശമില്ലാത്തവരോട് സംരക്ഷണത്തിന്റെ പേരില്‍ ചുങ്കം ചോദിക്കുവാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട്, അതിര്‍ത്തിയില്‍ നിന്ന് മാത്രമല്ല ബഹിരാകാശത്തു നിന്നുള്ള ഭീഷണിയും നേരിടാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇത്തരം സാങ്കേതിക വിദ്യ കൈവശമാക്കുന്നതില്‍ എന്താണ് അനൗചിത്യം?

ഇത് കൈവരിച്ച ബഹിരാകാശ, പ്രതിരോധ മേഖലാ ശാസ്ത്രജ്ഞരെ എങ്ങനെ അഭിനന്ദിക്കാതിരിക്കും? ഇനി ലോകം ഇന്ത്യയെ നോക്കികാണുന്നത് ലോക സംരക്ഷകരായിട്ടാവും. ഭാരതീയനെ ലോകം സല്യൂട്ട് ചെയ്യുന്ന കാലം അതിവിദൂരമല്ല. തല ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്കാരന് ഏതു രാജ്യത്തും വിസയില്ലാതെ പ്രവേശിക്കാം എന്ന സാഹചര്യം വരും, തീര്‍ച്ച!

ഈ സ്വപ്‌നങ്ങള്‍ കാണാനും അവയെ സാക്ഷാത്കരിക്കാനും ഐഎസ്ആര്‍ഒയും ഡിആര്‍ഡിഒയും മുന്‍കൈയെടുത്തിരിക്കുന്നു….നമ്മളോ…? അവരെ ഏതു വിധേനയും പ്രോത്സാഹിപ്പിക്കാനും.

(തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം മുന്‍ 

ഉപമേധാവിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

Mollywood

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

പുതിയ വാര്‍ത്തകള്‍

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.