ന്യൂദല്‍ഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഇന്ധന പ്രതിസന്ധിയിൽ ലോകരാജ്യങ്ങൾ പകച്ചുനിന്നപ്പോഴും ഭാരതം പതറാതെ പിടിച്ചുനിന്നു. പാകിസ്ഥാൻ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ധനവില 45% മുതൽ 90% വരെ കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലുണ്ടായത് വെറും 3.2% വർദ്ധനവ് മാത്രമാണ്.
എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ പോലും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. പ്രത്യേകിച്ച്, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ആഗോള വിപണിയെ ഉലച്ചപ്പോഴും, തുടർച്ചയായ 76 ദിവസങ്ങൾ ഇന്ധനവില വർദ്ധിപ്പിക്കാതെ മോദി സർക്കാർ ആ സാമ്പത്തിക സമ്മർദ്ദം സ്വയം ഏറ്റെടുത്തു.
മിക്ക രാജ്യങ്ങളും വിലക്കയറ്റത്തിന്റെ ആഘാതം നേരിട്ട് ജനങ്ങളിലേക്ക് കൈമാറിയപ്പോൾ, ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളെയും ഗതാഗത മേഖലയെയും ഭക്ഷ്യവിലയെയും സംരക്ഷിച്ചുനിർത്തിയത് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനമാണ്. മികച്ച സാമ്പത്തിക മാനേജ്‌മെന്റിനും കരുത്തുറ്റ നേതൃത്വത്തിനും തെളിവാണ് ഈ ഇടപെടൽ.
















