ന്യൂദല്‍ഹി:1947 ൽ വിഭജന സമയത്ത് ഭാരതത്തിലെ എല്ലാ മുസ്ലീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് കുടിയേറിയിരുന്നെങ്കിൽ , ഇന്ന് ഭാരതം അമേരിക്കയെപ്പോലെയും ആകുമായിരുന്നുവെന്ന് പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകനായ ഹസ്സൻ നിസാർ. മുന്‍പെങ്ങോ പറഞ്ഞ ഹസ്സന്‍ നിസാറിന്റെ ഈ വാക്കുകള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി പങ്കുവെയ്‌ക്കപ്പെടുകയാണ് ഇപ്പോള്‍.
ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന പത്രപ്രവര്‍ത്തകനാണ് ഹസ്സന്‍ നിസാര്‍. അതേ സമയം അന്ന് പാകിസ്ഥാനിലേക്ക് ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളും പോയിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഇന്ന് ഒരു സിറിയ ആയി മാറുമായിരുന്നുവെന്നും ഹസ്സന്‍ നിസാര്‍ പറയുന്നു.
നെഹ്രുവും ഗാന്ധിയും ഇക്കാര്യത്തില്‍ വലിയ തെറ്റാണ് ചെയ്തതെന്നും ഹസ്സന്‍ നിസ്സാര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവുമൊടുവില്‍ ഇമ്രാന്‍ ഖാനെ ഏറെ പിന്തുണച്ചിരുന്ന പത്രപ്രവര്ത്തകനാണ് ഹസ്സന്‍ നിസാര്‍.
















