Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിറകു കരിഞ്ഞ സമ്പാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 01:04 am IST
in Samskriti

വനമൈതാനത്തെത്തിയ വാനരസംഘങ്ങള്‍ വീണ്ടും തെക്കോട്ട് സഞ്ചരിച്ച് മഹേന്ദ്രഗിരിയിലെത്തി. പര്‍വതത്തിന്റെ തെക്കേച്ചെരിവില്‍ നിന്ന് നോക്കിയപ്പോള്‍ സംഘം ദക്ഷിണമഹാമസമുദ്രം കണ്ട് അത്ഭുതപ്പെട്ടു. ഇനിയെന്തു ചെയ്യണം എന്ന ആലോചനയിലായി അവര്‍. 

 ‘നമുക്ക് സഞ്ചരിക്കേണ്ട ഭൂഭാഗത്തിന്റെ അതിരുകള്‍ ഇവിടെ തീരുന്നു. ഇനി കാണുന്നത്് മഹാസമുദ്രമാണ്. അന്വേഷണഫലം സിദ്ധിച്ചതുമില്ല. നമുക്ക് ലഭിച്ച രാജശാസനം  അതിഭീകരമാണ്. അനുവദിച്ച സമയപരിധി കഴിഞ്ഞ് ദൗത്യം പൂര്‍ത്തിയാക്കാതെ ചെന്നാല്‍ മരണം ഉറപ്പാണ്. നമുക്ക് ഈ പര്‍വതത്തിന്റെ താഴ്‌വരയില്‍ കിടന്ന് മരണം വരിക്കാം.’ വാനരന്മാര്‍ പരസ്പരം പരിതപിച്ചു.

വാനരന്മാരുടെ സംഭാഷണം കേട്ട് , പര്‍വതത്തിലെ ഒരു ഗുഹയ്‌ക്കകത്തു നിന്ന് ഭീമാകാരനായ ഒരു പക്ഷി നീങ്ങി നിരങ്ങി ഗുഹാമുഖത്തെത്തി. തീറ്റയെടുക്കാന്‍ പോകാനാവാത്ത അത്രയും അവശനായിരുന്നു ആ പക്ഷി. പറക്കാന്‍  ചിറകുകളും ഇല്ലായിരുന്നു.  

ഭര്‍ഭ വിരിച്ച് മരിക്കാന്‍ കിടക്കുന്ന വാനരരെ കണ്ടതോടെ പക്ഷിക്ക് സന്തോഷമായി. ഓരോ ദിവസവും  ഇവരില്‍ ഓരോരുത്തരെ തിന്നാമല്ലോ എന്ന് കണക്കുകൂട്ടി. പക്ഷിരാജന്റെ സന്തോഷശബ്ദം കേട്ട വാനരന്മാര്‍ പഴയതിലേറെ പരിഭ്രാന്തരായി. പക്ഷിയെക്കണ്ടതോടെ തങ്ങളുടെ മരണം അവന്‍ കാരണമാകുമെന്ന് ഉറപ്പിച്ച ജാംബവാന്‍ പറഞ്ഞു; ‘ രാമനു വേണ്ടി ധീരധീരം ശത്രുവിനോടു പോരാടി ആത്മത്യാഗം ചെയ്ത ജടായു മഹാഭാഗ്യവാനാണ്. രാവണന്റെ വാളാല്‍  ചിറകറ്റ് താഴെവീണിട്ടും രാമദേവനെ ദര്‍ശിച്ച ശേഷമാണല്ലോ ജടായു പ്രാണന്‍ വെടിഞ്ഞത്.  ജാംബവാന്‍ പറഞ്ഞത് സശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു പക്ഷിരാജന്‍. ജാംബവാനെ അവന്‍ അരികിലേക്ക് വിളിച്ചു. ധൈര്യം സംഭരിച്ച് ജാംബവാന്‍ പക്ഷിയുടെ അരികിലേക്കെത്തി. വാനരസംഘം എവിടെ നിന്ന് വരുന്നുവെന്ന് പക്ഷിരാജന്‍ ആരാഞ്ഞു. ‘ ഞങ്ങള്‍ സുഗ്രീവന്റെ കിങ്കരന്മാരാണ്. ശ്രീരാമഭക്തരും. രാമപത്‌നിയായ സീതയെ അന്വേഷിച്ചിറങ്ങിയതാണ്. ദേവിയെ കാണാഞ്ഞ് നിരാശരായി മരണം വരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ‘ജാംബവാന്‍ പറഞ്ഞു.

നിങ്ങള്‍ ജടായുവിനെക്കുറിച്ച് സംസാരിക്കുന്നതു കേട്ടു. അതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാമോ എന്നായിരുന്നു പക്ഷിരാജന്റെ അടുത്ത ചോദ്യം. ജടായുവിന്റെ മരണവൃത്താന്തമുള്‍പ്പെടെ പറഞ്ഞു കേള്‍പ്പിച്ച ശേഷം അങ്ങേക്ക് ഈ ഗതിവന്നതെങ്ങനെയെന്ന് ജടായു ചോദിച്ചു.  പക്ഷിരാജന്‍ താന്‍ ആരെന്നും ജടായുവുമായി തനിക്കുള്ള ബന്ധമെന്തെന്നും വിശദീകരിച്ചു തുടങ്ങി.

 ‘ പക്ഷികളുടെ രാജാവായ സമ്പാതിയാണ് ഞാന്‍. ജടായു എന്റെ അനുജനാണ്. അരുണദേവനാണ് ഞങ്ങളുടെ അച്ഛന്‍. അമ്മ മഹാശ്വേത.  അച്ഛനമ്മമാരുടെ അനുഗ്രഹത്താല്‍ ഭൂമിയിലെ പക്ഷികള്‍ക്കെല്ലാം ഞാന്‍ രാജാവും ജടായു യുവരാജാവുമായിത്തീര്‍ന്നു. ഞങ്ങളുടെ സാഹോദര്യവും അടുപ്പവും  എത്രയായിരുന്നുവെന്ന് വിവരിക്കാനാവില്ല. അച്ഛനെക്കാണാന്‍ ഒരിക്കല്‍ ഞങ്ങള്‍ സൂര്യമണ്ഡലത്തിലേക്ക് പറന്നു. യൗവനത്തിളപ്പുകൊണ്ട് എന്നേക്കാള്‍ ചുണക്കുട്ടനായിരുന്നു ജടായു. അവന്‍ എന്നേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ തുടങ്ങി. അപ്പോള്‍ സൂര്യതാപമേറ്റ് അവന്റെ ചിറകുകള്‍ വാടിത്തുടങ്ങി. അതുകണ്ട് അവനെ രക്ഷിക്കാന്‍ ഞാന്‍ അവനു മീതെ പറന്ന് തണല്‍ കൊടുത്തു. അങ്ങനെ ചിറകുകള്‍ കരിയാതെ അവന്‍ താഴെ ഭൂമിയിലെത്തി. എന്നാല്‍ എന്റെ ചിറകുകള്‍ പൂര്‍ണമായും ചാരമായി. ഞാന്‍ ഈ മഹാഗിരിയില്‍ വന്നു വീണ് നടക്കാനോ പറക്കാനോ വയ്യാത്ത അവസ്ഥയിലായി. 

നിശാകരന്‍ എന്നൊരു മഹര്‍ഷി ഇവിടെ താമസിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സേവകനായി കഴിഞ്ഞു കൂടി. രാമപത്‌നിയായ സീതയെ അന്വേഷിച്ച്   വാനരക്കൂട്ടം ഇവിടെയെത്തുമെന്നും അവര്‍ക്ക് സീതയിരിക്കുന്നയിടം പറഞ്ഞു കൊടുത്താല്‍ എനിക്കെന്റെ ചിറകുകള്‍ തിരികെക്കിട്ടുമെന്നും കാലിന് സ്വാധീനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതു യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ആദ്യം, ജടായുവിന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ നിങ്ങളെന്നെ സഹായിക്കുക. അതിനു ശേഷം സീതാവൃത്താന്തം ഞാന്‍ പറയാം.’ 

അതുകേട്ട ജാംബവാദികള്‍ക്ക് സന്തോഷമായി. അവര്‍ ജടായുവിന്റെ ശേഷക്രിയക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്തു. അതെല്ലാം സമ്പാതി വിധി പ്രകാരം നടത്തി.

                                                                                                                                                 ( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.