Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാന്വേഷണത്തിന് ഇറങ്ങിയ വാനരപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 02:56 am IST
in Samskriti

നാലുമാസം നീണ്ട പെരുമഴക്കാലം കഴിഞ്ഞു. ദിക്കുകളെല്ലാം തെളിഞ്ഞു. സീതാന്വേഷണം തുടരാന്‍ സമയമായി. പക്ഷേ രാമനെത്തേടി സുഗ്രീവന്‍ എത്തിയില്ല. 

ഞാന്‍ പോയൊന്ന് അന്വേഷിച്ചു വരാമെന്ന് ലക്ഷ്മണന്‍ പറഞ്ഞു. അതാണു നല്ലതെന്നായിരുന്നു രാമന്റേയും അഭിപ്രായം. ‘സുഖലോലുപനാണ് സുഗ്രീവന്‍. അതിനു തക്കതായ സൗകര്യം ലഭിച്ചതോടെ അവന്‍ അലസനായിക്കാണും. എങ്കിലും നീയവനെ വല്ലാതെ ഭയപ്പെടുത്തരുത്. ‘ രാമന്‍ ലക്ഷ്മണനെ ഉപദേശിച്ചു.  

വൈകാതെ ലക്ഷ്മണന്‍ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ ലക്ഷ്മണനെ ദാരപാലകന്മാര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഞാണൊലി കേട്ട് അവര്‍ ഭയന്നു വിറച്ചു. ഇടിമുഴക്കം പോലുള്ള വില്ലൊലി കേട്ടും ദൂതന്മാര്‍ പറഞ്ഞും കാര്യമറിഞ്ഞ ഹനുമാന്‍ അംഗദനുമായി സംസാരിച്ച ശേഷം താരാദേവിയെ ലക്ഷ്മണന് അരികിലേക്ക് അയച്ചു. ലാളിത്യത്തോടും ശ്രീരാമഭക്തിയോടും  കൂടി ലക്ഷ്മണന് അരികിലെത്തിയ താര തൊഴുെൈകയോടെ കിഷ്‌കിന്ധയിലേക്ക് സ്വാഗതം ചെയ്തു. 

നാലുമാസം നീണ്ട വര്‍ഷകാലം കഴിഞ്ഞു. സീതാന്വേഷണത്തിനുള്ള സമയമായിട്ടും സുഗ്രീവനെ കണ്ടില്ലല്ലോ എന്ന് ലക്ഷ്മണന്‍ താരയോട് പറഞ്ഞു. സുഗ്രീവന്റെ പ്രകൃത്യാലുള്ള അലസതയെക്കുറിച്ചാണ് താരയും പറഞ്ഞത്.  കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് താര ഹനുമാനോട് ആരാഞ്ഞു. ബാലിയുടെ ജീവനെടുത്ത രാമബാണം ഇപ്പോഴും രാമദേവന്റെ ആവനാഴിയില്‍ ഇരിപ്പമുണ്ടെന്നും കിഷ്‌കിന്ധ ഉള്‍പ്പടെ നമ്മെയൊന്നാകെ  ഭസ്മമാക്കാന്‍ അത് പര്യാപ്തമാണെന്നും താര എല്ലാവരേയും ഓര്‍മപ്പെടുത്തി. 

എന്നാല്‍ രാമനെ സഹായിക്കാന്‍ എട്ടു ദിക്കിലുമുള്ള വാനരസൈന്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന വാര്‍ത്തയാണ് ഹനുമാന്‍ താരയേയും ലക്ഷ്മണനേയും അറിയിച്ചത്. പരിശീലനം ലഭിച്ച് യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സേനയെ പരിശോധിക്കാന്‍ ലക്ഷ്മണനോട് ഹനുമാന്‍ ആവശ്യപ്പെട്ടു. 

താരയും ഹനുമാനും അംഗദനും  ലക്ഷ്മണനെയും കൊണ്ട്  സുഗ്രീവന്റെ അരമനയിലെത്തി. അവിടെ വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ അവയൊന്നും താന്‍ ഭക്ഷിക്കാറില്ലെന്ന് ലക്ഷ്മണന്‍ അറിയിച്ചു. അവയില്‍ പഴങ്ങളെടുത്ത് ജ്യേഷ്ഠന് എത്തിച്ചാല്‍ അതില്‍ ബാക്കി വരുന്നത് താന്‍ ഭക്ഷിച്ചു കൊള്ളാമെന്നും    പറഞ്ഞു. 

അതിനു ശേഷം പലയിടങ്ങളിലായി സംഘടിച്ചിരിക്കുന്ന കോടിക്കണക്കിന് വരുന്ന വാനരസൈന്യത്തെ ലക്ഷ്മണന്‍ സന്ദര്‍ശിച്ചു. ഹനുമാന്റെ തന്ത്രവിദഗ്ധതയേയും സന്നദ്ധതയേയും ലക്ഷ്മണന്‍ ഉള്ളാലെ അഭിനന്ദിച്ചു. ഉടന്‍ തന്നെ ലക്ഷ്മണന്‍ സുഗ്രീവനോടൊരുമിച്ച് രാമസന്നിധിയിലെത്തി. രാമന്റെ അനുവാദത്തോടെ എട്ടു ദിക്കുകളിലേക്കും അനേക ലക്ഷങ്ങള്‍ വീതമുള്ള വാനരക്കൂട്ടത്തെ സീതാന്വേഷണത്തിനായി അയച്ചു.

സുഷേണന്റെ നേതൃത്വത്തിലാണ് പശ്ചിമ ദിക്കിലേക്ക് വാനരപ്പട പോയത്. ഉത്തരദിക്കിലേക്ക് നായകനായി ശതവലിയേയും പൂര്‍വദിക്കിലേക്ക് വിനതനേയും ദക്ഷിണദിക്കിലേക്ക് അംഗദനേയും നിയോഗിച്ചു. പ്രധാനലക്ഷ്യം ദക്ഷിണ ദിശയായതു കൊണ്ട് ഹനുമാന്‍, ജാംബവാന്‍, വിവദന്‍, നളന്‍, നീലന്‍, കുമുദന്‍ തുടങ്ങിയ പ്രമുഖരെയും  പ്രത്യേക ദൗത്യങ്ങള്‍ നല്‍കി അങ്ങോട്ടു നിയോഗിച്ചു.  നിര്‍ദേശങ്ങളെല്ലാം നിഷ്‌കര്‍ഷയോടെ നല്‍കിയത് ലക്ഷ്മണ സുഗ്രീവന്മാരായിരുന്നു. 

എന്നാല്‍ ഹനുമാനു മാത്രമായി ശ്രീരാമന്‍ ചില ഉപദേശങ്ങള്‍ നല്‍കി. ‘ നീയാണ് സീതാന്വേഷണത്തിന് മുന്‍കൈയെടുക്കേണ്ടത്. സീതയുടേയും എന്റേയും ജീവന്‍ ഒന്നാണ്. ഇപ്പോഴത് നിന്റെ കൈയിലാണ്. നിന്റെ സ്വയം സിദ്ധമായ കര്‍മപാടവം ഉപയോഗിച്ച് നീ സീതാദേവിയെ കണ്ടെത്തണം. നിന്നെ കണ്ടാല്‍ അന്വേഷിച്ചെത്തിയതാണെന്ന് ദേവിക്ക് ഉത്തമവിശ്വാസമുണ്ടാകാന്‍ എന്റെ മുദ്രമോതിരം നീ സൂക്ഷിച്ചു കൊള്ളുക. ചില വാക്യങ്ങളും ഞാന്‍ പഠിപ്പിച്ചു തരാം. അവയെല്ലാം നീ രഹസ്യമായി മനസ്സില്‍ സൂക്ഷിക്കുക. ‘ രാമന്‍ പറയുന്നതു കേട്ട് ഭക്ത്യാദരങ്ങളോടെ ഹനുമാന്‍ നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.