Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷാത്തട്ടിപ്പ്: ഇരട്ട മൂല്യനിര്‍ണയവും ആരോഗ്യസര്‍വ്വകലാശാല അട്ടിമറിച്ചു

അനീഷ് അയിലം by അനീഷ് അയിലം
May 10, 2019, 08:50 am IST
in Kerala

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കായി കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല തന്നെ. പുനര്‍ പരീക്ഷയുടെ പേരില്‍ കോടികളുടെ അഴിമതിക്ക് മൂല്യ നിര്‍ണയത്തില്‍ തട്ടിപ്പ് നടത്തിക്കൊടുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല. മികവുറ്റ രീതിയില്‍ ഫലപ്രഖ്യാപനം നടത്താന്‍ കൊണ്ടുവന്ന ഇരട്ട മൂല്യനിര്‍ണയത്തെയും സര്‍വ്വകലാശാല അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളെയും മറികടന്ന് സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ രണ്ടാം വര്‍ഷ പരീക്ഷാ ഫലത്തിലെ വിജയക്കൊയ്‌ത്തിനുപിന്നിലും ക്രമക്കേട് നടന്നെന്ന് സൂചന. 

2018 ലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം വന്നതോടെയാണ് ആരോഗ്യസര്‍വ്വകലാശാല നടത്തുന്ന വിദ്യാര്‍ത്ഥി വഞ്ചന പുറത്ത് വരുന്നത്. 2018 ലെ ഒന്നാം വര്‍ഷത്തില്‍ 22 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 70 ശതമാനത്തില്‍ താഴെ വിജയ ശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. ഏറ്റവും കുറവ് വിജയശതമാനമുള്ള വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളേജില്‍ മാത്രം 48  വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഒന്നു രണ്ട് കോളേജുകള്‍ ഒഴിച്ചാല്‍ 70 ല്‍ കൂടുതല്‍ വിജയ ശതമാനമുള്ളിടത്തെല്ലാം ശരാശരി 20 നും 30 നും ഇടയില്‍ കുട്ടികള്‍ തോറ്റിട്ടുണ്ട്.

തോറ്റ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ  ഫിസിയോളജി പേപ്പറിന് രണ്ട് മൂല്യ നിര്‍ണയത്തിലും 23 മാര്‍ക്ക് തന്നെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഓരോ ചോദ്യത്തിനും രണ്ട് മൂല്യനിര്‍ണയത്തിലും നല്‍കിയിരിക്കുന്ന മാര്‍ക്ക് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മറനീക്കുന്നത്. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ പരിശോധകന്‍ അഞ്ച് മാര്‍ക്ക് നല്‍കിയിരിക്കുന്ന ചോദ്യത്തിന് രണ്ടാമത് നല്‍കിയത് രണ്ട് മാര്‍ക്ക്. മൂന്ന് മാര്‍ക്ക് ലഭിച്ചിടത്ത് രണ്ടാമത് നല്‍കിയിരിക്കുന്നത് അരമാര്‍ക്ക്. അങ്ങനെ മൂല്യനിര്‍ണയത്തില്‍ ഒാരോ ചോദ്യത്തിന് നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ ഇരട്ടി വ്യത്യാസം ഉണ്ടെങ്കിലും ആകെ മാര്‍ക്കില്‍ തുല്യത വരുത്തി. മറ്റൊരു വിദ്യാര്‍ത്ഥിക്കാകട്ടെ പുനര്‍മൂല്യനിര്‍ണയത്തിനും നല്‍കി. മൂന്ന് മൂല്യ നിര്‍ണയവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ മൂല്യനിര്‍ണയത്തില്‍ 35 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ടാമത് വെറും ഒമ്പത് മാര്‍ക്ക്. പുനര്‍മൂല്യ നിര്‍ണയത്തില്‍ കിട്ടിയത് 17. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ നാലും അഞ്ചും മാര്‍ക്കുകളുടെ വ്യത്യാസം.  ഇങ്ങനെയാണ് തോറ്റവരുടെ എല്ലാം മൂല്യനിര്‍ണയം.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 12 കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്ക് തോറ്റപ്പോള്‍ അന്വേഷണം നടത്തിയവര്‍ സ്വാശ്രയകോളേജിലെ കൂട്ടത്തോല്‍വിയില്‍ മൗനം പാലിച്ചു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ ഗ്രീവന്‍സസ് കമ്മിറ്റി (വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരിഹാര സെല്‍) ക്ക് മുന്നിലെത്തി. അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചതിനു ശേഷമാണ് പരാതി കേട്ടത്. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി കോളേജിലെ ഡിപാര്‍ട്ട്‌മെന്റ് ഹെഡ് നല്‍കിയ കത്ത് പോലും കമ്മിറ്റി പരിഗണിക്കാതെ പരാതി തള്ളി. തോറ്റ ഓരോ വിഷയത്തിനും 20,000 രൂപ വീതം കെട്ടിവച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഈ ഇനത്തില്‍ മാത്രം കോടികളാണ് കോളേജുകള്‍ക്ക് ലഭിക്കുന്നത്. മൂല്യ നിര്‍ണയത്തിലെ ഇതേ  തന്ത്രമാണ് ഇപ്പോള്‍ സ്വാശ്രയമെഡിക്കല്‍കോളേജുകളുടെ ഉന്നത വിജയത്തിന് പിന്നിലെന്ന് സൂചനയുണ്ട്. 

സ്വകാര്യമെഡിക്കല്‍കോളേജുകളിലെ പരീക്ഷാ ഹാളില്‍ നില്‍ക്കുന്നത് അവിടത്തെ അധ്യാപകര്‍ തന്നെ ആണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണി പതിച്ച ബാറ്റണുകൾ , പ്രതിഷേധക്കാരുടെ തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ എടുക്കാൻ നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

India

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.