Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷാത്തട്ടിപ്പ്: ഇരട്ട മൂല്യനിര്‍ണയവും ആരോഗ്യസര്‍വ്വകലാശാല അട്ടിമറിച്ചു

അനീഷ് അയിലംbyഅനീഷ് അയിലം
May 10, 2019, 08:50 am IST
inKerala

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കായി കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല തന്നെ. പുനര്‍ പരീക്ഷയുടെ പേരില്‍ കോടികളുടെ അഴിമതിക്ക് മൂല്യ നിര്‍ണയത്തില്‍ തട്ടിപ്പ് നടത്തിക്കൊടുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല. മികവുറ്റ രീതിയില്‍ ഫലപ്രഖ്യാപനം നടത്താന്‍ കൊണ്ടുവന്ന ഇരട്ട മൂല്യനിര്‍ണയത്തെയും സര്‍വ്വകലാശാല അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളെയും മറികടന്ന് സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ രണ്ടാം വര്‍ഷ പരീക്ഷാ ഫലത്തിലെ വിജയക്കൊയ്‌ത്തിനുപിന്നിലും ക്രമക്കേട് നടന്നെന്ന് സൂചന. 

2018 ലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം വന്നതോടെയാണ് ആരോഗ്യസര്‍വ്വകലാശാല നടത്തുന്ന വിദ്യാര്‍ത്ഥി വഞ്ചന പുറത്ത് വരുന്നത്. 2018 ലെ ഒന്നാം വര്‍ഷത്തില്‍ 22 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 70 ശതമാനത്തില്‍ താഴെ വിജയ ശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. ഏറ്റവും കുറവ് വിജയശതമാനമുള്ള വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളേജില്‍ മാത്രം 48  വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഒന്നു രണ്ട് കോളേജുകള്‍ ഒഴിച്ചാല്‍ 70 ല്‍ കൂടുതല്‍ വിജയ ശതമാനമുള്ളിടത്തെല്ലാം ശരാശരി 20 നും 30 നും ഇടയില്‍ കുട്ടികള്‍ തോറ്റിട്ടുണ്ട്.

തോറ്റ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ  ഫിസിയോളജി പേപ്പറിന് രണ്ട് മൂല്യ നിര്‍ണയത്തിലും 23 മാര്‍ക്ക് തന്നെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഓരോ ചോദ്യത്തിനും രണ്ട് മൂല്യനിര്‍ണയത്തിലും നല്‍കിയിരിക്കുന്ന മാര്‍ക്ക് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മറനീക്കുന്നത്. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ പരിശോധകന്‍ അഞ്ച് മാര്‍ക്ക് നല്‍കിയിരിക്കുന്ന ചോദ്യത്തിന് രണ്ടാമത് നല്‍കിയത് രണ്ട് മാര്‍ക്ക്. മൂന്ന് മാര്‍ക്ക് ലഭിച്ചിടത്ത് രണ്ടാമത് നല്‍കിയിരിക്കുന്നത് അരമാര്‍ക്ക്. അങ്ങനെ മൂല്യനിര്‍ണയത്തില്‍ ഒാരോ ചോദ്യത്തിന് നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ ഇരട്ടി വ്യത്യാസം ഉണ്ടെങ്കിലും ആകെ മാര്‍ക്കില്‍ തുല്യത വരുത്തി. മറ്റൊരു വിദ്യാര്‍ത്ഥിക്കാകട്ടെ പുനര്‍മൂല്യനിര്‍ണയത്തിനും നല്‍കി. മൂന്ന് മൂല്യ നിര്‍ണയവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ മൂല്യനിര്‍ണയത്തില്‍ 35 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ടാമത് വെറും ഒമ്പത് മാര്‍ക്ക്. പുനര്‍മൂല്യ നിര്‍ണയത്തില്‍ കിട്ടിയത് 17. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ നാലും അഞ്ചും മാര്‍ക്കുകളുടെ വ്യത്യാസം.  ഇങ്ങനെയാണ് തോറ്റവരുടെ എല്ലാം മൂല്യനിര്‍ണയം.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 12 കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്ക് തോറ്റപ്പോള്‍ അന്വേഷണം നടത്തിയവര്‍ സ്വാശ്രയകോളേജിലെ കൂട്ടത്തോല്‍വിയില്‍ മൗനം പാലിച്ചു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ ഗ്രീവന്‍സസ് കമ്മിറ്റി (വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരിഹാര സെല്‍) ക്ക് മുന്നിലെത്തി. അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചതിനു ശേഷമാണ് പരാതി കേട്ടത്. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി കോളേജിലെ ഡിപാര്‍ട്ട്‌മെന്റ് ഹെഡ് നല്‍കിയ കത്ത് പോലും കമ്മിറ്റി പരിഗണിക്കാതെ പരാതി തള്ളി. തോറ്റ ഓരോ വിഷയത്തിനും 20,000 രൂപ വീതം കെട്ടിവച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഈ ഇനത്തില്‍ മാത്രം കോടികളാണ് കോളേജുകള്‍ക്ക് ലഭിക്കുന്നത്. മൂല്യ നിര്‍ണയത്തിലെ ഇതേ  തന്ത്രമാണ് ഇപ്പോള്‍ സ്വാശ്രയമെഡിക്കല്‍കോളേജുകളുടെ ഉന്നത വിജയത്തിന് പിന്നിലെന്ന് സൂചനയുണ്ട്. 

സ്വകാര്യമെഡിക്കല്‍കോളേജുകളിലെ പരീക്ഷാ ഹാളില്‍ നില്‍ക്കുന്നത് അവിടത്തെ അധ്യാപകര്‍ തന്നെ ആണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

Kerala

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

Kerala

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.