Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷാത്തട്ടിപ്പ്: ഇരട്ട മൂല്യനിര്‍ണയവും ആരോഗ്യസര്‍വ്വകലാശാല അട്ടിമറിച്ചു

അനീഷ് അയിലം by അനീഷ് അയിലം
May 10, 2019, 08:50 am IST
in Kerala

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കായി കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല തന്നെ. പുനര്‍ പരീക്ഷയുടെ പേരില്‍ കോടികളുടെ അഴിമതിക്ക് മൂല്യ നിര്‍ണയത്തില്‍ തട്ടിപ്പ് നടത്തിക്കൊടുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല. മികവുറ്റ രീതിയില്‍ ഫലപ്രഖ്യാപനം നടത്താന്‍ കൊണ്ടുവന്ന ഇരട്ട മൂല്യനിര്‍ണയത്തെയും സര്‍വ്വകലാശാല അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളെയും മറികടന്ന് സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ രണ്ടാം വര്‍ഷ പരീക്ഷാ ഫലത്തിലെ വിജയക്കൊയ്‌ത്തിനുപിന്നിലും ക്രമക്കേട് നടന്നെന്ന് സൂചന. 

2018 ലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം വന്നതോടെയാണ് ആരോഗ്യസര്‍വ്വകലാശാല നടത്തുന്ന വിദ്യാര്‍ത്ഥി വഞ്ചന പുറത്ത് വരുന്നത്. 2018 ലെ ഒന്നാം വര്‍ഷത്തില്‍ 22 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 70 ശതമാനത്തില്‍ താഴെ വിജയ ശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. ഏറ്റവും കുറവ് വിജയശതമാനമുള്ള വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളേജില്‍ മാത്രം 48  വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഒന്നു രണ്ട് കോളേജുകള്‍ ഒഴിച്ചാല്‍ 70 ല്‍ കൂടുതല്‍ വിജയ ശതമാനമുള്ളിടത്തെല്ലാം ശരാശരി 20 നും 30 നും ഇടയില്‍ കുട്ടികള്‍ തോറ്റിട്ടുണ്ട്.

തോറ്റ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ  ഫിസിയോളജി പേപ്പറിന് രണ്ട് മൂല്യ നിര്‍ണയത്തിലും 23 മാര്‍ക്ക് തന്നെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഓരോ ചോദ്യത്തിനും രണ്ട് മൂല്യനിര്‍ണയത്തിലും നല്‍കിയിരിക്കുന്ന മാര്‍ക്ക് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മറനീക്കുന്നത്. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ പരിശോധകന്‍ അഞ്ച് മാര്‍ക്ക് നല്‍കിയിരിക്കുന്ന ചോദ്യത്തിന് രണ്ടാമത് നല്‍കിയത് രണ്ട് മാര്‍ക്ക്. മൂന്ന് മാര്‍ക്ക് ലഭിച്ചിടത്ത് രണ്ടാമത് നല്‍കിയിരിക്കുന്നത് അരമാര്‍ക്ക്. അങ്ങനെ മൂല്യനിര്‍ണയത്തില്‍ ഒാരോ ചോദ്യത്തിന് നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ ഇരട്ടി വ്യത്യാസം ഉണ്ടെങ്കിലും ആകെ മാര്‍ക്കില്‍ തുല്യത വരുത്തി. മറ്റൊരു വിദ്യാര്‍ത്ഥിക്കാകട്ടെ പുനര്‍മൂല്യനിര്‍ണയത്തിനും നല്‍കി. മൂന്ന് മൂല്യ നിര്‍ണയവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ മൂല്യനിര്‍ണയത്തില്‍ 35 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ടാമത് വെറും ഒമ്പത് മാര്‍ക്ക്. പുനര്‍മൂല്യ നിര്‍ണയത്തില്‍ കിട്ടിയത് 17. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ നാലും അഞ്ചും മാര്‍ക്കുകളുടെ വ്യത്യാസം.  ഇങ്ങനെയാണ് തോറ്റവരുടെ എല്ലാം മൂല്യനിര്‍ണയം.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 12 കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്ക് തോറ്റപ്പോള്‍ അന്വേഷണം നടത്തിയവര്‍ സ്വാശ്രയകോളേജിലെ കൂട്ടത്തോല്‍വിയില്‍ മൗനം പാലിച്ചു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ ഗ്രീവന്‍സസ് കമ്മിറ്റി (വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരിഹാര സെല്‍) ക്ക് മുന്നിലെത്തി. അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചതിനു ശേഷമാണ് പരാതി കേട്ടത്. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി കോളേജിലെ ഡിപാര്‍ട്ട്‌മെന്റ് ഹെഡ് നല്‍കിയ കത്ത് പോലും കമ്മിറ്റി പരിഗണിക്കാതെ പരാതി തള്ളി. തോറ്റ ഓരോ വിഷയത്തിനും 20,000 രൂപ വീതം കെട്ടിവച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഈ ഇനത്തില്‍ മാത്രം കോടികളാണ് കോളേജുകള്‍ക്ക് ലഭിക്കുന്നത്. മൂല്യ നിര്‍ണയത്തിലെ ഇതേ  തന്ത്രമാണ് ഇപ്പോള്‍ സ്വാശ്രയമെഡിക്കല്‍കോളേജുകളുടെ ഉന്നത വിജയത്തിന് പിന്നിലെന്ന് സൂചനയുണ്ട്. 

സ്വകാര്യമെഡിക്കല്‍കോളേജുകളിലെ പരീക്ഷാ ഹാളില്‍ നില്‍ക്കുന്നത് അവിടത്തെ അധ്യാപകര്‍ തന്നെ ആണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.