Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമസുഗ്രീവ സമാഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 01:05 am IST
in Samskriti

ബാലിയെ വധിച്ച് സുഗ്രീവന് രാജ്യവും ഭാര്യയെയും തിരികെക്കൊടുക്കാമെന്ന് രാമന്‍ വാഗ്ദാനം നല്‍കി. രാവണനെ സംഹരിച്ച് സീതയെ രാമന് വീണ്ടെടുത്ത് നല്‍കാമെന്ന് സുഗ്രീവനും സഖ്യം ചെയ്തു. എങ്കിലും സുഗ്രീവനൊരു സംശയം. ശക്തിശാലിയായ ബാലിയെ കീഴ്‌പ്പെടുത്താന്‍ രാമന് കഴിയുമോ എന്നതായിരുന്നു പൊതുവേ ബലഹീനനായ സുഗ്രീവന്‍ ചിന്തിച്ചത്. 

സുഗ്രീവന്റെ മനസ്സില്‍ ഇങ്ങനെ ഒരു സംശയം ഇരിപ്പുണ്ടെന്ന കാര്യം രാമന്‍ മനസ്സിലാക്കിയിരുന്നു. ഋശ്യമൂകഗിരിയില്‍ പര്‍വതം കണക്കേ കിടന്ന ദുന്ദുഭിയുടെ ജഡം കണ്ട്, അതെന്താണെന്ന് രാമന്‍ അന്വേഷിച്ചു. ദുന്ദുഭിയെ ബാലി വധിച്ചതും അവന്റെ ജഡം എറിഞ്ഞപ്പോള്‍ അത് ഋശ്യമൂകാചലത്തില്‍ വീണ് മാതംഗമഹര്‍ഷിയുടെ ആശ്രമം അശുദ്ധമായതും സുഗ്രീവന്‍ വിവരിച്ചു. മഹര്‍ഷി ബാലിയെ ശപിച്ചത് തനിക്ക് ഗുണമായി ഭവിച്ചതും സുഗ്രീവന്‍ രാമനെ അറിയിച്ചു. 

മൃതശരീരം അവിടെക്കിടക്കുന്നത് അശുഭമാണെന്നു പറഞ്ഞ രാമന്‍ അത് അവിടെ നിന്ന് മാറ്റാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ലക്ഷ്മണന്‍ കാല്‍കൊണ്ട് തട്ടിയെറിഞ്ഞ ജഡം അങ്ങ് ദൂരെ ദക്ഷിണസമുദ്രത്തില്‍ പതിച്ചു. സുഗ്രീവന്‍ അത്ഭുതത്തോടെ ലക്ഷ്മണനെ പ്രശംസിച്ചെങ്കിലും ബാലിയെ തോല്‍പ്പിക്കാനാവുമോയെന്ന ആശങ്ക വിട്ടൊഴിഞ്ഞില്ല. അതും രാമന്‍ മനസ്സിലാക്കി. 

ഋശ്യമൂകത്തിനടുത്തുള്ള മറ്റൊരു പര്‍വതത്തില്‍ ഏഴുസാലവൃക്ഷങ്ങള്‍ നില്‍പ്പുണ്ടായിരുന്നു. രാമന്‍ അതേക്കുറിച്ച് അന്വേഷിച്ചു. ബാലി മല്‍പ്പിടുത്തം നടത്തുന്ന വൃക്ഷങ്ങളായിരുന്നു അവ. ആ വൃക്ഷങ്ങളോട് കിടപിടിക്കാവുന്ന വൃക്ഷങ്ങള്‍ ഉണ്ടാവില്ല. ബാലി അവയെ പിടിച്ച് ശക്തിയായി ഉലയ്‌ക്കുമ്പോഴേക്കും അതില്‍ നിന്ന് ഇലകളെല്ലാം പൊഴിഞ്ഞു വീഴും.  ഇതെല്ലാം അവിശ്വസനീയമെന്ന മട്ടിലാണ് സുഗ്രീവന്‍ രാമനോട് പറഞ്ഞത്. 

ആ സപ്തവൃക്ഷങ്ങള്‍ക്ക് പിന്നിലൊരു കഥയുയുണ്ടായിരുന്നു. ചന്ദ്രവംശജനായ മണിഭദ്രരാജാവിന് കവിക എന്ന ഭാര്യയില്‍ അനേകം പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഏഴുപേര്‍ മയനില്‍ നിന്ന് മായാവിദ്യകള്‍ പഠിച്ച് അതുല്യരായ മായാവികളായി തീര്‍ന്നു. അവര്‍ മായയാല്‍ ഒരു സര്‍പ്പത്തെ സൃഷ്ടിച്ച് അതിനെ വാഹനമാക്കി സഞ്ചരിച്ച്  നായാട്ടു നടത്തി., ഋശ്യമൂകഗിരിക്കു സമീപമുള്ള ഒരു പര്‍വതത്തിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അഗസ്ത്യ മഹര്‍ഷി അതിലേ നടന്നു വരുന്നത് കണ്ടു. ഉടനെയവര്‍ സര്‍പ്പത്തെ മണ്ണിനടിയില്‍ ഒളിച്ചു വെച്ച്  അതിനു മുകളില്‍ സാലതരുക്കളുടെ രൂപത്തില്‍ മഹര്‍ഷിക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചു. അഗസ്ത്യന്‍ ദിവ്യദൃഷ്ടിയാല്‍ അതെല്ലാം മനസ്സിലാക്കി. ‘ ഇനി നിങ്ങള്‍ ഈ നിലയില്‍ തന്നെ നിന്നുകൊള്ളുക’യെന്ന് അവരെ ശപിച്ചു. തെറ്റു മനസ്സിലാക്കിയ കുമാരന്മാര്‍ ശാപമോചനത്തിനായി യാചിച്ചു. വൈഷ്ണവാവതാരമായ ശ്രീരാമനില്‍ നിന്ന് അനേകം ദശാബ്ദങ്ങള്‍ക്കു ശേഷം ശാപമുക്തി ലഭിക്കുമെന്ന് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ദിവ്യജ്ഞാനത്താലാണ് ഈ കഥ ശ്രീരാമന്‍ ഗ്രഹിച്ചത്. സുഗ്രീവാദികളെല്ലാം നോക്കി നില്‍ക്കേ രാമന്‍ വില്ലെടുത്ത് ഒരു ബാണം തൊടുത്തു. ഒരൊറ്റ അമ്പുകൊണ്ട് വൃക്ഷങ്ങളേഴും മുറിഞ്ഞു വീണു. ബാണം തിരികെ ആവനാഴിയിലെത്തി. അത്ഭുതസ്തബ്ധരായി നിന്ന സുഗ്രീവാദികള്‍ ഭക്ത്യാദരങ്ങളോടെ രാമനെ തൊഴുതു. 

   (തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.