വാരാണസി: കാവല്ക്കാരുടെ ഗ്രാമത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശിക്കണ്ടെന്ന് പോസ്റ്ററുകള്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള കരാഡിയ എന്ന ഗ്രാമത്തിലാണ് രാഹുല്‍ ഗാന്ധി പ്രവേശിക്കുന്നത് നിഷേധിച്ചത്.
രാഹുലിന് പ്രവേശനമില്ലെന്നെഴുതിയ പോസ്റ്ററുകള്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്ക്കാരന് കള്ളനാണ്) എന്ന് പരാമര്‍ശിച്ചതാണ് ഗ്രാമവാസികളെ രാഹുലിന് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ ഗ്രാമവാസികളെ പ്രകോപിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് കാവല്ക്കാരുടെ ഗ്രാമമാണ്, ഇവിടേക്ക് വരേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച് പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ ഒരാള്‍ തങ്ങളുടെ ഗ്രാമത്തിലേക്കു വരേണ്ടതില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: