Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ജിയോ ട്യൂബ് കടല്‍ഭിത്തി എങ്ങുമെത്തിയില്ല

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
May 7, 2019, 01:15 pm IST
in News

കൊച്ചി: കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കഴിഞ്ഞ ജൂലായ് മാസത്തില്‍ നിര്‍മ്മാണകരാര്‍ ചെയ്ത ചെല്ലാനത്തെ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. കടലാക്രമണ ഭീഷണി ശക്തമായ ചെല്ലാനത്ത് കരിങ്കല്‍ ഭിത്തിക്ക് പകരമായാണ് ഭിത്തികള്‍ ഇല്ലാത്തിടങ്ങളില്‍ ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ധാരണയായത്. ഇതിനായി സര്‍ക്കാര്‍ എട്ട്‌കോടി അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ജിയോ ട്യൂബ് ഭിത്തികള്‍ സ്ഥാപിക്കുന്ന കരാറുകാരന്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെല്ലാനത്തെ വേളാങ്കണ്ണി, ചെറിയകടവ്, വാച്ചാക്കല്‍, കമ്പിനിപ്പടി ,ബസ്സാര്‍ കടപ്പുറങ്ങളിലാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മാണംനിശ്ചയിച്ചത്. അഞ്ചിടങ്ങളിലുമായി 1200 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് കടല്‍ഭിത്തികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.

കരാര്‍ വഴി തിരിച്ചെന്ന് ആക്ഷേപം

ജിയോ കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി ഇ- ടെണ്ടര്‍ വഴിയാണ് കടല്‍ഭിത്തി നിര്‍മ്മാണത്തിന് കരാര്‍ സ്വീകരിച്ചത്. മലപ്പുറം സ്വദേശിയാണ് കരാര്‍ എടുത്തതെങ്കിലും നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പായി കരാറെടുത്ത മലപ്പുറം സ്വദേശി നിയാസ് എന്നയാള്‍ സമീര്‍ എന്നയാള്‍ക്ക് കരാര്‍മാറ്റി നല്‍കി. സമീര്‍ ദല്‍ഹി കേന്ദ്രീകരിച്ചുള്ള കമ്പിനിക്ക് കരാര്‍ മറിച്ചുനല്‍കി.

ണ്ടര്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള ഈ കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞഭാവം നടിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ തലത്തില്‍ കടല്‍ ഭിത്തി നിര്‍മാണത്തിനായി മൂന്ന് ഉദ്ഘാടനങ്ങളാണ് സംഘടിപ്പിച്ചത്.  ജനുവരിയില്‍തന്നെ കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചുവെങ്കിലും ട്യൂബ് നിറക്കാനായി ആവശ്യത്തിന് മണ്ണ് കടലില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ത്തി കരാറുകാരന്‍ പലതവണ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ കടലില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ കരാറുകാരന്‍ ഉപയോഗിച്ചത് ശേഷി കുറഞ്ഞ ഡ്രഡ്ജറായിരുന്നുവെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു.

സബ്ബ് കളക്ടര്‍ ചെല്ലാനം സന്ദര്‍ശിച്ചു

സബ്ബ് കളക്ടര്‍ ചെല്ലാനം തീരത്ത് സന്ദര്‍ശനംനടത്തി. കടല്‍ഭിത്തി നിര്‍മ്മാണത്തെക്കുറിച്ച് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍സിങ് തീരത്ത് സന്ദര്‍ശനം നടത്തി. തീരസംരക്ഷണ സമിതി നേതാക്കളുമായും, പ്രദേശ വാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം ഇവിടെയെത്തിയത്. ജിയോ ട്യൂബ് നിര്‍മാണജോലികള്‍ ചെല്ലാനം സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍അറിയിച്ചു. കാലവര്‍ഷത്തിന് മുമ്പ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ജിയോ ട്യൂബ് കടല്‍ഭിത്തി …?

പോളി പോപ്പിലിന്‍ ഉപയോഗിച്ചാണ് നിര്‍മാണം. നമ്പര്‍ സ്റ്റോണുകളുടെ ലഭ്യതക്കുറവുമൂലം തീര സംരക്ഷണത്തിനായി കല്ലുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തിക്കു പകരമായി ഉപയോഗിച്ചു വരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ചോ അനുയോജ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചോ ഇതില്‍ മണല്‍ നിറക്കാം.

യൂറോപ്പിലും ഗള്‍ഫ് നാടുകളിലും ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ ആലപ്പുഴ തോട്ടപ്പള്ളിയിലും, കൊച്ചി എല്‍എന്‍ജി ടെര്‍മിനലിലും ജിയോട്യൂബ് കടല്‍ഭിത്തികള്‍ സ്ഥാപിച്ച് വിജയം കണ്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.