Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണവ്യവസ്ഥയോട് കലഹിച്ച ‘ചട്ടമ്പി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 04:59 am IST
in Samskriti

ജാതിയിലെ ഔന്ന്യത്യമാണ് മറ്റെന്തിനേക്കാളും മീതെയെന്ന മിഥ്യാബോധത്തില്‍ കേരളം മുങ്ങിക്കിടന്ന നാളുകളുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് നിര്‍ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു  ചട്ടമ്പിസ്വാമികള്‍. 

തിരുവനന്തപുരത്ത് കണ്ണമ്മൂല ഉള്ളൂര്‍കോട്ടു വീട്ടില്‍ ഒരു ദരിദ്രനായര്‍ കുടുംബത്തില്‍ 1853  ആഗസ്റ്റ് 25 നായിരുന്നു സ്വാമികളുടെ ജനനം. യഥാര്‍ഥ നാമം അയ്യപ്പന്‍. കുഞ്ഞനെന്നാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. ജാതിവ്യവസ്ഥിതിക്കെതിരെ ചെറുപ്പത്തില്‍ തന്നെ സ്വാമികള്‍ ധീരമായി ശബ്ദമുയര്‍ത്തി.

തീര്‍ത്തും ദൈന്യമായ കുടുംബ സാഹചര്യത്തില്‍ ഔപചാരിക വിദ്യാഭ്യാസം പോലും സ്വാമിക്ക് ലഭിച്ചിരുന്നില്ല. ബാല്യത്തില്‍ അയല്‍വീടുകളിലെ കൂട്ടുകാരില്‍ നിന്നാണ് അക്ഷരാഭ്യാസം നേടിയത്. അറിവു നേടാനുള്ള അഭിനിവേശത്തിന് പിന്നീട് തുണയായത്  നാട്ടിലെ ആശാന്മാരായിരുന്നു.  പേട്ടയില്‍ രാമന്‍ പിള്ള ആശാനാണ് പതിനഞ്ചാമത്തെ വയസ്സില്‍ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചത്. ചട്ടങ്ങളെ നിയന്ത്രിക്കുന്നവന്‍ അല്ലെങ്കില്‍ നായകന്‍ എന്നാണ് ചട്ടമ്പിയെന്ന വാക്കിനര്‍ഥം. മുതിര്‍ന്നപ്പോഴും സ്വാമികളായി അറിയപ്പെട്ടപ്പോഴും ചട്ടമ്പിയെന്ന പേര് കൂടെയുണ്ടായി. 

ഏതു ജോലിചെയ്യാനും കുഞ്ഞന് മടിയുണ്ടായിരുന്നില്ല. ചുമട്ടുപണിയിലാണ് അദ്ദേഹം ഉപജീവനംതുടങ്ങിയത്. ആധാരമെഴുത്തും വക്കീല്‍ഗുമസ്ഥന്റെ ജോലിയുമെല്ലാം ചെയിട്ടുണ്ട്. പ്രദേശവാസികള്‍ മതം, തത്വശാസ്ത്രം, ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ യുവാവായ കുഞ്ഞനെയാണ് സമീപിച്ചിരുന്നത്. തമിഴിലും അദ്ദേഹത്തിന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചെങ്കിലും ഏറെ നാള്‍ തുടര്‍ന്നില്ല. 

മനോന്മണീയം സുന്ദരന്‍ പിള്ളയുമായുണ്ടായിരുന്ന സൗഹൃദം പാശ്ചാത്യതത്വശാസ്ത്രങ്ങളില്‍ അറിവു നേടാന്‍ അദ്ദേഹത്തിന് സഹായകമായി. വേദാന്ത ചിന്തകളിലേക്ക്  അടുപ്പിച്ചത് തൈക്കാട് അയ്യാസ്വാമികളുമായുള്ള പരിചയമായിരുന്നു.  തിരുനെല്‍വേലിയില്‍

കല്ലടക്കുറിച്ചിയിലുള്ള സുബ്ബാജടവല്ലഭരുടെ ജ്ഞാനക്ഷേത്രത്തിലെ പഠനമാണ് അദ്ദേഹത്തെ ആധ്യാത്മിക പാതയില്‍ പൂര്‍ണത നേടാന്‍ സഹായിച്ചത്. ഷണ്‍മുഖദാസനെന്ന പേരിലാണ് അവിടെ നിന്ന് മടങ്ങിയത്.  ജ്ഞാനഭിക്ഷുവേദാന്തങ്ങള്‍, തര്‍ക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം, സിദ്ധവൈദ്യം എല്ലാം പഠിച്ചത് അവിടെ നിന്നാണ്. മറ്റുമതങ്ങളിലെ പ്രമാണ ഗ്രന്ഥങ്ങളിലും തികഞ്ഞ അവബോധമുണ്ടായിരുന്നു സ്വാമികള്‍ക്ക്.  ജനങ്ങള്‍  ചട്ടമ്പി സ്വാമികള്‍ എന്നു വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും കാഷായവസ്ത്രം ധരിച്ചിരുന്നില്ല. സംന്യാസനാമത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നുമില്ല. 

കേരളത്തില്‍ അലയടിച്ച നവോത്ഥാന ആശയങ്ങളില്‍ ജാതിവ്യവസ്ഥയ്‌ക്കെതിരെ സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നു പതിച്ചു. അത് അവര്‍ണര്‍ക്കു മുമ്പില്‍ അറിവിന്റേയും സംസ്‌കാരത്തിന്റേയും വാതായനങ്ങള്‍ തുറന്നു കൊടുത്തു. സ്വാമിയുടെ കൃതികളും പ്രവര്‍ത്തനങ്ങളുമെല്ലാം ഈയൊരു ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു. പ്രാചീന മലയാളം, വേദാധികാര നിരൂപണം, പ്രണവവും സംഖ്യാദര്‍ശനവും, ഭാഷാപത്മപുരാണാഭിപ്രായം, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1924 മെയ് അഞ്ചിന് സ്വാമികള്‍ സമാധിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.