കൊച്ചി: മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി, കാതോലിക്ക ബാവയുടെ ചുമതല എന്നിവയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഡമാസ്ക്കസിലെ ആഗോള പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്ത് നല്കി. യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് സഭാ അധ്യക്ഷന്‍ സ്ഥാനമൊഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചത്.
തനിക്കെതിരെ സഭയ്ക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബാവാ കത്തില്‍ വ്യക്തമാക്കുന്നു. യാക്കോബായ സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ബാവാ അംഗീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സഭാ അധ്യക്ഷനായ കാതോലിക ബാവയുടെ തീരുമാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലിലുണ്ടാകുന്നുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സഭ വൈദിക-അല്മായ ട്രസ്റ്റികള്‍ ഉന്നയിച്ചിരിക്കുന്നത്.
മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സഭയില്‍ ചേരിതിരിവിന് വഴിവച്ചത്. ആറുമാസം മുമ്പ് നടന്ന മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി തെരഞ്ഞെടുപ്പില്‍ തിമോത്തീേയാസ് തിരുമേനിയോട് നിസാരവോട്ടുകള്‍ക്കാണ് ബാവ വിജയിച്ചത്. നേരത്തെ സഭാ സെക്രട്ടറി ആയിരുന്ന തമ്പു തുകലനാണ് ഇപ്പോഴും സഭയെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമാണ് സഭയിലെ ഒരുവിഭാഗത്തിനുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഭ സ്വീകരിച്ച നിലപാടില്‍ സഭയ്ക്കുള്ളില്‍ ശക്തമായ ചേരിതിരിവിന് കാരണമായി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് ബാവ സ്വീകരിച്ചത്. സര്‍ക്കാരിന് അനുകൂലമായി നില്ക്കാന് തെരഞ്ഞെടുപ്പിന് മുമ്പായി ബാവ കല്‍പ്പന ഇറക്കിയിരുന്നു. എന്നാല്‍, പല പള്ളികളിലും ബാവയുടെ കല്‍പ്പന വായിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: