Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

താലോലിക്കേണ്ടവര്‍ തല്ലിക്കെടുത്തുമ്പോള്‍

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Apr 30, 2019, 05:12 am IST
in Vicharam

കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്‍ചോരയില്ലാത്ത ക്രൂരതയുടെ വര്‍ത്തമാനങ്ങളില്‍ കേരളം നടുങ്ങിവിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒറ്റമാസത്തിനിടെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ അരുംകൊലകളാണ് നമുക്കുമുന്നില്‍ നടന്നത്. ‘നൊന്തു പ്രസവിച്ചവര്‍’ തന്നെ തല്ലിക്കൊല്ലുന്ന മൃഗീയവും പൈശാചികവുമായ അവസ്ഥ. താലോലിക്കേണ്ട കൈകള്‍തന്നെ ഘാതകരാകുന്ന ദുരന്തക്കാഴ്ചകളാണ്‌കേരളത്തിലിപ്പോള്‍ സംഭവിക്കുന്നത്. 

2018ല്‍ സാമൂഹികനീതി വകുപ്പു നടത്തിയ സര്‍വേ പ്രകാരം 11,72,433 കുടുംബങ്ങളിലെ കുട്ടികള്‍ സ്വന്തം വീടിനകത്ത് സുരക്ഷിതരല്ല. 32,654 കുടുംബങ്ങളില്‍ അച്ഛനോ അമ്മയോ അല്ല രക്ഷിതാവ്. 94,685 കുടുംബങ്ങളില്‍ രക്ഷിതാക്കളില്‍ ആരെങ്കിലും മദ്യപരാണ്. രക്ഷിതാക്കളില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് കടുത്ത മര്‍ദ്ദനമേല്‍ക്കുന്നു. കുഞ്ഞുങ്ങളെ അപകടകരമായ രീതിയില്‍ ശാരീരികമായി ശിക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒറ്റപ്പെട്ടവയല്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മുതിര്‍ന്നവരില്‍ നാലിലൊന്ന് ആളുകള്‍ കുട്ടികളായിരിക്കുമ്പോള്‍ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ കൗമാരപ്രായക്കാരില്‍ നടത്തിയ പഠനപ്രകാരം 75 ശതമാനം മാതാപിതാക്കളും കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാന്‍ ശാരീരികശിക്ഷണം നടത്തിയിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ചാലേ കുട്ടികള്‍ നന്നാവൂ എന്നാണിവരുടെ പൊതുബോധം. 

19-ാം നൂറ്റാണ്ടിനു മുമ്പ്‌വരെ കുട്ടികളോടുള്ള ക്രൂരത തടയുന്നതിന് നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ ശാരീരിക ശിക്ഷണങ്ങളും കുറ്റകരമാണ്. ബാറ്റേര്‍ഡ് ചൈല്‍ഡ് സിന്‍ഡ്രോം എന്ന ഡയഗ്‌നോസിസ് 1960കളിലാണ് മെഡിക്കല്‍ ടെസ്റ്റുകളില്‍ ഇടംപിടിക്കുന്നത്. രക്ഷിതാക്കളില്‍ നിന്നുള്ള ശാരീരിക പീഡനംമൂലം കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥയാണിത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ശിക്ഷയുടെ ദോഷങ്ങള്‍ പലതാണ്. 

(1) കോപം, പ്രതികാരവാഞ്ഛ തുടങ്ങിയവ കുട്ടികളില്‍ഉടലെടുക്കും. (2) ആത്മവിശ്വാസത്തിന് ഇടിവ് തട്ടും. (3) സ്വയം മതിപ്പ് ഇല്ലാതാവും. (4) പരാജയബോധം വളരും. (5) പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ പോകും. (6) ഉത്തമ വിശ്വാസം നഷ്ടപ്പെടും. (7) ഭയവും നിരാശയും വളരും. (8) ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടം നഷ്ടപ്പെടും. (9) പ്രചോദനവഴികള്‍ അടഞ്ഞുപോകും. (10) ദുഃസ്വഭാവങ്ങള്‍ ഉടലെടുക്കും. (11) അന്തര്‍മുഖരാകും.

(12) അക്രമവാസന വളരും. (13) മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി അകല്‍ച്ചയുണ്ടാകും. (14) അടികിട്ടി വളര്‍ന്നവര്‍ അത് ഭാവിയില്‍ മറ്റുള്ളവരിലും പ്രയോഗിക്കും. (15) സ്‌നേഹിക്കുന്നവര്‍ തന്നെ കടുത്ത വേദന തരുമ്പോള്‍ കുട്ടികളുടെയുള്ളില്‍മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാനുള്ള പ്രവണത ഉടലെടുക്കും. ഇത് ഭാവിയില്‍ അടുത്ത ബന്ധങ്ങളുടെ സുഗമമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും. ചുരുക്കത്തില്‍ ശാരീരിക ശിക്ഷകള്‍ ഗുണപരമായ ഒരുമാറ്റവും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ദോഷങ്ങള്‍ക്കിടവരുത്തുകയും ചെയ്യുന്നു. 

കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ, കര്‍ശന നിയന്ത്രണങ്ങളും ശിക്ഷകളും ഇല്ലെങ്കില്‍ കുട്ടികള്‍ വഷളായി പോകുമെന്ന ധാരണ, കുട്ടികളില്‍ നിന്ന് കഴിവില്‍ കൂടുതല്‍ പ്രതീക്ഷിക്കല്‍, അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ വ്യക്തിത്വ-മാനസിക വൈകല്യങ്ങള്‍, ലഹരിയുടെ അടിമത്തം എന്നിവയെല്ലാം ശാരീരിക പീഡനത്തിന് സാഹചര്യം ഒരുക്കുന്നുണ്ട്. വളര്‍ത്തലിന്റെ ഭാഗമായി ഒരു ‘ചൈല്‍ഡ് അബ്യൂസ്’ സംസ്‌കാരം കേരളീയ കുടുംബങ്ങളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.

പല ശാരീരിക ശിക്ഷകളും മാതാപിതാക്കളുടെ കോപത്തിന്റെ ആവിഷ്‌കാരമാണ്. അത് ഗുണം ചെയ്യില്ല. വളരാനും വളര്‍ത്താനുമുള്ള സാഹചര്യം ഒരുക്കലും ശരി-തെറ്റിനെക്കുറിച്ചുള്ള അവബോധം പകരലുമാണ് ശിക്ഷണ ശാസ്ത്രം. അതിന് ആരോഗ്യമുള്ള കുടുംബാന്തരീക്ഷം വേണം. കുട്ടികളുടെ മനസ്സറിഞ്ഞ്, സ്‌നേഹവും ആദരവും സഹാനുഭൂതിയും നിലനിര്‍ത്തുന്ന മനഃശാസ്ത്രപരമായ തിരുത്തല്‍ വഴികള്‍ ശീലമാക്കണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമെന്ന തിരിച്ചറിവ് ഉണ്ടാകണം. കുഞ്ഞുങ്ങളാണ് ഭാവി, അത് മറക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.