Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്താര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 03:35 am IST
inSamskriti

അണ്ടലൂര്‍, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിലാണ് ദൈവത്താര്‍ ദൈവം കുടികൊള്ളുന്നത്. നാലു ദൈവത്താര്‍മാരും സഹോദരന്‍മാരാണെന്നാണ് വിശ്വാസം. ഈ നാലുപേരില്‍ കാപ്പാട് ദൈവത്താര്‍ മാത്രമേ സംസാരിക്കുകയുള്ളൂ. കാപ്പാട് ദൈവത്താര്‍ മറ്റ് മൂന്നുപേരും ചെയ്തുപോയ ഏതോ തെറ്റിന് അവരുടെ നാവ് ചവിട്ടിപ്പറിച്ചു കളഞ്ഞതിനാലാണ് ഇവര്‍ മൂന്നുപേരും മൂകരായിതീര്‍ന്നത് എന്നൊരു കഥയുണ്ട്.

മറ്റ് മൂന്നുപേരെക്കാളും ആയോധന മുറകളില്‍ പ്രഗല്ഭനായിരുന്നുവെന്ന വസ്തുത ശരിവെക്കുന്നതാണ് കാപ്പാട് ദൈവത്താറുടെ ആയുധം മാറുന്ന ചടങ്ങ്. അതേസമയം ഇവരില്‍ ഏറ്റവും പ്രാധാന്യം അണ്ടലൂര്‍ ദൈവത്താര്‍ക്കാണ്. ഉത്സവകാലത്ത് അണ്ടലൂര്‍ ഗ്രാമം മുഴുവനും ഉത്സവത്തിമിര്‍പ്പിലായിരിക്കും. മറ്റ് മൂന്നിടങ്ങളിലും ചടങ്ങുകള്‍ക്കാണ് പ്രാധാന്യമെങ്കില്‍ അണ്ടലൂരില്‍ ദൈവത്താറുടെ ‘പൊന്മുടി’ക്കാണ് പ്രാധാന്യം. ഇവിടെ മുടി കണ്ടു ദര്‍ശനം നടത്തുക എന്നതാണു ഭക്തജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. സൗമ്യശീലനായ ദൈവത്താര്‍ ദര്‍ശന സമയത്ത് ഭക്തജനങ്ങളില്‍നിന്ന് നേര്‍ച്ച സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു. 

അണ്ടലൂര്‍ ദൈവത്താറെ ശ്രീരാമനായിട്ടാണ് കരുതുന്നത്. സീത, ലക്ഷ്മണന്‍, ഹനുമാന്‍, ബാലി, സുഗ്രീവന്‍, ലവകുശന്മാര്‍ എന്നീ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളും അണ്ടലൂര്‍കാവിലെ ഉത്സവത്തിന് കെട്ടിയാടുന്നു. രാമായണകഥയുടെ രംഗാവിഷ്‌കാരം തന്നെയാണ് മിക്കവാറും ഇവിടുത്തെ കളിയാട്ടം. എന്നാല്‍ മറ്റ് മൂന്നിടങ്ങളിലെ  ദൈവത്താര്‍മാര്‍ക്കും ഇപ്രകാരം രാമായണകഥയുമായി ബന്ധമുള്ളതായിട്ടറിയുന്നില്ല.

അണ്ടലൂര്‍ കാവില്‍ ശ്രീരാമനായ ദൈവത്താര്‍ മേലേക്കാവില്‍ നിന്നും ലക്ഷ്മണനായ അങ്കക്കാരനോടും ഹനുമാനായ ബപ്പൂരനോടും വാനരപ്പടയായി സങ്കല്‍പ്പിക്കുന്ന വില്ലുകാരോടും (വ്രതമെടുത്ത നാട്ടുകാരായ ഭക്തജനങ്ങള്‍) കൂടെ സീതയെ അന്വേഷിച്ചു താഴെക്കാവിലേക്ക് എഴുന്നള്ളുന്നു. അവിടെ എത്തിയാല്‍ ആട്ടം (സാങ്കല്‍പ്പിക രാവണനുമായുള്ള യുദ്ധം) എന്ന സുദീര്‍ഘമായ ചടങ്ങു നടക്കുന്നു. ദൈവത്താര്‍ ഒരു ഉയര്‍ന്ന തറയില്‍ ഇരുന്നു അങ്കക്കാരനും ബപ്പൂരനും ആടുന്നത് കണ്ടിരിക്കും. ഈ ചടങ്ങിന് ശേഷം സീതയെ വീണ്ടെടുത്തു വീണ്ടും ദൈവത്താര്‍ പരിവാരങ്ങളോടെ മേലേക്കാവിലേക്ക് എഴുന്നള്ളുന്നു. മാവിലായിക്കാവിലെ അടിയുത്സവം പ്രസിദ്ധമാണ്. ദൈവത്താറുടെ സാന്നിധ്യത്തില്‍വെച്ചു സഹോദരന്മാര്‍ എന്നു സങ്കല്‍പ്പിക്കുന്ന രണ്ടു വിഭാഗം ആള്‍ക്കാര്‍ തമ്മില്‍ അടിക്കുന്നു. ഈ കാഴ്ച കണ്ടു തൃപ്തിപ്പെട്ടാല്‍ ദൈവത്താര്‍ അടിനിര്‍ത്താന്‍ ആജ്ഞാപിക്കുകയും ഇവരെ അനുഗ്രഹിക്കുകയും ചെയ്യും.

അണ്ടലൂരില്‍ ‘മുടി’ക്കും, കാപ്പാട് ‘വെടി’ക്കും, മാവിലായില്‍ ‘അടി’ക്കും ആണ് പ്രാധാന്യമെങ്കില്‍ പടുവിലായിലെ ദൈവത്താര്‍ക്ക് ‘പിടി’ എന്ന ചടങ്ങാണ് പ്രധാനം. മൂത്തകൂര്‍വാടുകാരും ഇളയകൂര്‍വാടുകാരും രണ്ടു സംഘമായി കോട്ടയത്തുരാജാവിന് മുമ്പില്‍ അണി നിരക്കുന്നു. എണ്ണയിലിട്ടു വച്ച തേങ്ങകള്‍ രാജാവു ഓരോന്നായി മുകളിലോട്ട് എറിഞ്ഞുകൊടുക്കുന്നു. ഇത് പിടിച്ചെടുത്ത് കിഴക്കേ മതിലില്‍ കൊണ്ടുപോയി ഉടച്ചാല്‍ ആ വിഭാഗം ജയിച്ചതായി രാജാവു പ്രഖ്യാപിക്കുന്നു. ഇതാണ് പ്രധാനമായ ‘പിടി’ (തേങ്ങ പിടി) എന്ന ചടങ്ങ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.