Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമശരമേറ്റ് നിത്യമുക്തി നേടിയ ഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 03:20 am IST
in Samskriti

ശൂര്‍പ്പണഖ പോയി ഏറെ നേരം കഴിഞ്ഞില്ല, വാളും ശൂലങ്ങളുമായി അത്യുച്ചത്തില്‍ അലറി യുദ്ധസന്നാഹങ്ങളോടെ പതിന്നാലു ഭീകര രാക്ഷസന്മാര്‍ രാമന്റെ ആശ്രമത്തിനരികെയെത്തി. അവര്‍ക്കൊപ്പം ശൂര്‍പ്പണഖയുമുണ്ടായിരുന്നു. ഖരന്റെ പ്രേരണയാല്‍ രാമലക്ഷ്മണന്മാരെ വധിക്കാനെത്തിയതായിരുന്നു അവര്‍. ലക്ഷ്മണന്‍ നിമിഷനേരം കൊണ്ട്  പതിന്നാലു പേരേയും കാലപുരിക്ക് അയച്ചു. അതു കണ്ട് ഭയന്ന ശൂര്‍പ്പണഖ വീണ്ടും ഖരന്റെ അരികിലേക്കോടി. 

ഒരു മഹാസൈന്യത്തിന്റെ വരവായിരുന്നു പിന്നീട്. ആകാശം മുഴുവന്‍ പൊടിപടലങ്ങളാല്‍ നിറഞ്ഞു. അതുകണ്ട് പക്ഷികള്‍ പരിഭ്രമിച്ചു പറന്നു. കാട്ടിലെ മൃഗങ്ങളും ഭയന്നോടി. സിംഹങ്ങളുടെ അലര്‍ച്ചയും ആനകളുടെ അമര്‍ച്ചയും സര്‍വത്ര പ്രതിധ്വനിച്ചു. 

രാമനെയും ലക്ഷ്മണനെയും വധിക്കാന്‍ താനയച്ച സേനാനികളെ ലക്ഷ്മണന്‍ കൊന്ന വാര്‍ത്തയറിഞ്ഞ ഖരന്റെ വരവായിരുന്നു അത്. പരാക്രമികളായ രണ്ടു സഹോദരന്മാര്‍ക്കും പതിന്നാലായിരം സേനാനികള്‍ക്കുമൊപ്പം  അഹങ്കരിച്ചുള്ള വരവ്. ഇതറിഞ്ഞ ലക്ഷ്മണന്‍ ഖരനേയും കൂട്ടരേയും നേരിടാന്‍ തനിക്ക് അനുമതി തരണമെന്ന് രാമനോട് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന മാനിച്ചെങ്കിലും യുദ്ധം ചെയ്യാന്‍ ലക്ഷ്മണന് അനുമതി നല്‍കിയില്ല. ഈ യുദ്ധം തനിയേ ചെയ്യാമെന്നായിരുന്നു രാമന്റെ തീരുമാനം.  

ഈ സൈന്യത്തെക്കണ്ട രാമന്‍  ചാപബാണ തൂണീരങ്ങള്‍ ധരിച്ച് ആ മഹാസൈന്യത്തെ അഭിമുഖീകരിച്ചു. സൈന്യത്തിലെ ഓരോ വ്യക്തിക്കും പ്രതിയോഗിയായി രാമനുണ്ടായിരുന്നു. മൂന്നു നാഴികകൊണ്ട് ഖരസൈന്യം നാമാവശേഷമായി. ഇതു കണ്ട് ഖരന്റെ സഹോദരന്മാര്‍ രാമന്റെ നേരെ പാഞ്ഞടുത്തു. രണ്ടുപേരെയും നിമിഷങ്ങള്‍ക്കകം രാമന്‍ വധിച്ചു. പിന്നീട് രാമഖരന്മാര്‍ തമ്മിലായി യുദ്ധം. അതൊരു മഹായുദ്ധം തന്നെയായിരുന്നു.   മഹാസ്ത്രങ്ങളും ദിവ്യാസ്ത്രങ്ങളും അവര്‍ പരസ്പരം പ്രയോഗിച്ചു. ആരു ജയിക്കുമെന്നത് പ്രവചിക്കാനാവാത്ത യുദ്ധം. രാമന്റെ യുദ്ധപാടവം കാണാന്‍ രാമന് വിജയമാശംസിക്കാന്‍ ദേവദേവര്‍ഷികള്‍ ആകാശത്ത് അണിനിരന്നു. 

അഗസ്ത്യമുനി സമ്മാനിച്ച ചാപബാണതൂണീരങ്ങള്‍ പെട്ടെന്ന് രാമന്റെ കൈയില്‍ പ്രത്യക്ഷപ്പെട്ടു. അവ സമ്മാനിച്ച വേളയില്‍ ആവശ്യമുള്ളപ്പോള്‍ സ്വീകരിക്കാം എന്നു പറഞ്ഞ് രാമന്‍ അത് അഗസ്ത്യനെത്തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവയായിരുന്നു. പരശുരാമദത്തമായ വൈഷ്ണവ തേജസ്സ് രാമനി

ല്‍ പൂര്‍വാധികം ചൈതന്യത്തോടെ തിളങ്ങുന്നു. ശ്രീരാമധനുസ്സില്‍ നിന്ന് ബ്രഹ്മാസ്ത്രം ചീറിപ്പാഞ്ഞു. അതോടെ ഖരന്റെ കഥ കഴിഞ്ഞു. പതിനാലായിരം സൈന്യങ്ങളേയും ഖരനേയും ഖരന്റെ സഹോദരന്മാരായ ദൂഷണത്രിശ്ശിരസ്സുകളേയും മൂന്നേമുക്കാല്‍ നാഴിക കൊണ്ടാണ് രാമന്‍ നാമാവശേഷരാക്കിയത്. രാമശരം നേരിട്ടേറ്റുമരിച്ച അവര്‍ക്കെല്ലാം നിത്യമുക്തി ലഭിച്ചു. ദേവീദേവന്മാരുടെ പുഷ്പഹാരങ്ങളണിഞ്ഞ് ആശ്രമത്തിലെത്തിയ രാമനെ സീതാദേവി പ്രേമാതിരേകത്തോടെ എതിരേറ്റു. യുദ്ധംകഴിഞ്ഞെത്തിയ ജ്യേഷ്ഠനെ പരിചരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മണന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

പുതിയ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.