Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദുകങ്ങളില്‍ അഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 01:03 am IST
in Samskriti

ദശരഥന്റെ ദേഹവിയോഗം അറിയിച്ച് കേകയരാജ്യത്തേക്ക് സന്ദേശമയച്ചതും ഭരതശത്രുഘ്നന്മാര്‍ തിരിച്ചെത്തിയതുമെല്ലാം വസിഷ്ഠന്‍ രാമനോടു പറഞ്ഞു. ‘രാജ്യാഭിഷേകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ താനൊരിക്കലും രാജ്യഭാരമേല്‍ക്കില്ലെന്നാണ് ഭരതന്റെ ഉറച്ച തീരുമാനം.  രാമനെ തിരിച്ചു കൊണ്ടു പോയി അഭിഷിക്തനാക്കാനാണ് ഭരതന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഇനി എന്താണു വേണ്ടതെന്ന് അങ്ങു തീരുമാനിക്കുക’ എന്ന് വസിഷ്ഠന്‍ രാമനെ നോക്കി പറഞ്ഞു. 

‘ഗുരോ അച്ഛന്റെ കല്പന അനുസരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പോലെ ബാധ്യസ്ഥരാണ്. അതിലിനി മാറ്റങ്ങളൊന്നും ആവശ്യമില്ല. ഭരതകുമാരനെ രാജാവായി വാഴിക്കുക. ഞാന്‍ ആദ്യം പതിനാലു വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കട്ടെ.  ശേഷം കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാം’. എല്ലാം കേട്ടുകഴിഞ്ഞ രാമന്‍ വസിഷ്ഠനോട് നിര്‍ദേശിച്ചത് ഇങ്ങനെയായിരുന്നു. 

എന്നാല്‍  ഭരതന്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ‘ മന്ഥരയുടെ കുതന്ത്രങ്ങളില്‍ വീണുപോയ കൈകേയി അമ്മയുടെ വാക്കുകളില്‍ ധര്‍മത്തിന് നിരക്കാതെയാണ് അച്ഛന്‍ പ്രവര്‍ത്തിച്ചത്. അതില്‍ യാതൊരു ഔചിത്യവുമില്ല. നമ്മള്‍ എന്തിനത് സമ്മതിച്ചു കൊടുക്കണം. അച്ഛന്റെ വാക്കുകള്‍ അനുസരിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ അങ്ങ് രാജ്യഭാരമേല്‍ക്കുക. ഞാന്‍ വനവാസം സ്വീകരിക്കാം.’ രാമനെ അനുനയിപ്പിക്കാനായി ഭരതന്‍ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. 

വസിഷ്ഠനെ ശ്രീരാമന്‍ അര്‍ഥഗര്‍ഭമായൊന്നു നോക്കി. പെട്ടെന്ന് വസിഷ്ഠന്‍ ഭരതനെ അല്പം മാറ്റി നിര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. പുത്രവിരഹത്താലാകും ദശരഥന്റെ അന്ത്യമെന്ന ശാപത്തെക്കുറിച്ചും രാമാവതാരത്തെക്കുറിച്ചുമായിരുന്നു വസിഷ്ഠന്‍ ഭരതനോട് സൂചിപ്പിച്ചത്. 

 ഉടനെ ഭരതന്‍  ശ്രീരാമസന്നിധിയിലെത്തി വണങ്ങി. രാമന്റെ  പാദുകങ്ങള്‍ തരണമെന്നും അവയില്‍ അഭിഷേകം നടത്തി രാമന്റെ പ്രതിനിധിയായി രാജ്യഭാരം ഏല്‍ക്കാമെന്നും അറിയിച്ചു.  പതിനാലു വര്‍ഷം പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം അയോധ്യയിലെത്തി രാജ്യഭാരമേല്‍ക്കാത്ത പക്ഷം താന്‍ അഗ്‌നിപ്രവേശം നടത്തുമെന്നും ഭരതന്‍ രാമന് മുന്നറിയിപ്പു നല്‍കി. 

അതെല്ലാം രാമന്‍ പൂര്‍ണമനസ്സോടെ സമ്മതിച്ചു. പാദുകങ്ങള്‍ രണ്ടും ഭരതന് നല്‍കി. പരമഭക്തിയോടെ ഭരതന്‍ അത് വാങ്ങി. അനന്തരം  വസിഷ്ഠനും അമ്മമാരുള്‍പ്പെടെയുള്ള സഹയാത്രികര്‍ക്കുമൊപ്പം ഭരതന്‍ മടങ്ങി. അയോധ്യയിലെത്തിയെങ്കിലും ശ്രീരാമനില്ലാത്ത രാജധാനിയിലേക്ക് ഭരതന്‍ പോയില്ല. കൈകേയി വസിക്കുന്ന രാജധാനി നിന്ദ്യമായാണ് ഭരതന്‍ കണ്ടത്. രാജധാനിക്ക് പുറത്തുള്ള ‘നന്ദിഗ്രാമ’ ത്തില്‍ പാ

ദുകങ്ങള്‍ രണ്ടും പ്രതിഷ്ഠിച്ച് അവയില്‍ അഭിഷേകം നടത്തി രാമന്റെ പ്രതിനിധിയായി ശത്രുഘ്നന്റെ സഹായത്തോടെ, വസിഷ്ഠന്റെ ഉപദേശങ്ങളോടെ  സുമന്ത്രനെക്കൊണ്ട്  കാര്യങ്ങള്‍ നടത്തി ഭരതന്‍ രാജ്യഭരണം നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

പുതിയ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.