Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഹോദരസവിധത്തില്‍ ഭരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 05:38 am IST
in Samskriti

ദശരഥന്റെ ദേഹവിയോഗത്തിനു ശേഷം മൂന്നാം ദിവസമാണ് ഭരതശത്രുഘ്നന്‍മാര്‍ അയോധ്യയില്‍ എത്തിയത്. അച്ഛന്റെ ചരമവൃത്താന്തമൊന്നും കുമാരന്മാരെ അറിയിച്ചിരുന്നില്ല. അയോധ്യയെന്തേ ഇത്രയും ശോകമൂകമായിരിക്കുന്നതെന്ന് അവര്‍ ശങ്കിച്ചു. എല്ലായിടവും ഒരേസമയം ശൂന്യവും നിശ്ശബ്ദവുമായതു പോലെ. 

ഭരതന്‍ രാജകീയ ഉപമന്ത്രശാലയിലേക്കു പോയി. വസിഷ്ഠനും സുമന്ത്രനും അവിടെ ദുഃഖിതരായി ഇരിപ്പുണ്ടായിരുന്നു. അതിനകം അച്ഛന്റെ വിയോഗം ഭരതനറിഞ്ഞിരുന്നു. വസിഷ്ഠന്റേയും സുമന്ത്രന്റേയും നിര്‍ദേശങ്ങളനുസരിച്ച് ഭരതന്‍ ശേഷക്രിയകളെല്ലാം ചെയ്തു. 

നടന്നതെല്ലാം അറിഞ്ഞില്ലേ, ഇനിയെന്താണ് പദ്ധതികളെന്ന് വസിഷ്ഠന്‍ ഭരതനോട് ആരാഞ്ഞു. അമ്മയായ കൈകേയി നടത്തിയ അന്യായങ്ങള്‍ അറിഞ്ഞെന്ന് ഭരതന്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ വനത്തിലേക്ക് പുറപ്പെടണം. രാമലക്ഷ്മണന്മാരേയും സീതാദേവിയേയും തിരികെ കൊണ്ടുവരണം. ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം. അതാണ് തന്റെ ആദ്യ ദൗത്യമെന്ന് ഭരതന്‍ പറഞ്ഞു. എന്നാല്‍ രാജ്യാഭിഷേകവരവും അച്ഛന്‍ അമ്മയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നും കുമാരനാണ് അഭിഷിക്തനാകേണ്ടതെന്നും വസിഷ്ഠന്‍ ഭരതനെ ഓര്‍മപ്പെടുത്തി. 

 അതുകേട്ട ഭരതന്‍ കോപം കൊണ്ടു ജ്വലിച്ചു. ”ഇഷ്ടവരം നേടിയ ആള്‍ തന്നെ അഭിഷേകവും നടത്തട്ടെ. ഞാന്‍ ജ്യേഷ്ഠനോടൊത്ത് വനത്തില്‍ കഴിഞ്ഞോളാം” എന്നായിരുന്നു ഭരതകുമാരന്റെ മറുപടി. അങ്ങനെയാണ് കുമാരന്റെ നിശ്ചയമെങ്കില്‍ ഞാനും കുമാരനൊപ്പം വരാമെന്ന് വസിഷ്ഠന്‍ പറഞ്ഞു. കൂടെപ്പോകാനായിരുന്നു സുമന്ത്രന്റെയും തീരുമാനം. ആചാര്യന്‍ കൂടെവരട്ടെ. എന്നാല്‍, രാജ്യകാര്യങ്ങള്‍ നോക്കാന്‍ മന്ത്രി അയോധ്യയില്‍ വേണമെന്ന് സുമന്ത്രനോട് ഭരതന്‍ അപേക്ഷിച്ചു. 

കാഷായ വസ്ത്രം ധരിച്ച് ഭരതന്‍ വനയാത്രയ്‌ക്കൊരുങ്ങി. ശത്രുഘ്നനും അതേ വേഷം അനുകരിച്ച് സഹോദരനൊപ്പം യാത്രയ്‌ക്കൊരുങ്ങി. വസിഷ്ഠനും തയാറെടുപ്പോടെയെത്തി. വാര്‍ത്ത രാജധാനിയിലും അന്തഃപുരത്തിലും മാത്രമല്ല അയോധ്യയുടെ ഓരോ കോണിലും നിറഞ്ഞു. അന്തഃപുരത്തിലുള്ളവരും പൗരപ്രമുഖരുമുള്‍പ്പെട്ട ജനാവലി വനയാത്രയില്‍ ഭരതനെ അനുഗമിക്കാനായി അവിടെ തടിച്ചു കൂടി. കൂടെ വരാന്‍ ഒരുങ്ങിയ ആരെയും ഭരതകുമാരന്‍ തടഞ്ഞില്ല. പക്ഷേ ഒരാള്‍ക്കു മാത്രം നിരോധനാജ്ഞ നല്‍കി. അത് കൈകേയിക്കായിരുന്നു. ‘അന്തഃപുരം വിട്ട് പുറത്തെങ്ങും ഇറങ്ങിപ്പോകരുതെ’ന്നായിരുന്നു മകന്‍ അമ്മയ്‌ക്ക് നല്‍കിയ ആജ്ഞ. 

യാത്രാസംഘം വനത്തിലേക്ക് പുറപ്പെട്ടു. മുന്നിലുള്ള തേരില്‍ വസിഷ്ഠനും അരുന്ധതിയുമായിരുന്നു. മറ്റൊരു തേരില്‍ കൗസല്യയും സുമിത്രയും. കാല്‍നടയായി ഭരതനും ശത്രുഘ്നനും മൂന്നാമത്. അതിനു പിറകിലായി പൗരാവലി. യാത്ര ചെയ്തും വിശ്രമിച്ചും ആ സംഘം ഗംഗാതീരത്തെത്തി. ഒരു സംഘം യാത്രികര്‍ ഗംഗാതീരത്തെത്തിയത് ചാരന്‍മാര്‍ വഴി ഗുഹന്‍ അറിഞ്ഞു. അവരെക്കുറിച്ചറിയാന്‍ ഗുഹന്‍ വേഷപ്രച്ഛന്നനായി അവിടെയെത്തി. ഭരതകുമാരനെ പരിചയപ്പെട്ട ഗുഹന്റെ മനസ്സില്‍ ആശങ്കകള്‍ അകന്നു. അവരെയും കൂട്ടി ശ്രീരാമന്‍ താമസിക്കുന്ന വനത്തിലേക്ക് യാത്രയായി. 

രാമനെ കാണാനുള്ള വ്യഗ്രതയില്‍ ആരും യാത്രാക്ലേശം അറിഞ്ഞതേയില്ല. ദീര്‍ഘയാത്രയ്‌ക്കൊടുവില്‍ അവര്‍ ചിത്രകൂടത്തിലെത്തി. ജനബാഹുല്യം ആശ്രമാന്തരീക്ഷത്തിന് അലോസരമാകരുതെന്ന് കരുതി പൗരാവലിയെ ദൂരെയൊടിത്ത് നിര്‍ത്തിയ ശേഷം വസിഷ്ഠനും അരുന്ധതിയും കൗസല്യയും സുമിത്രയും ഭരതശത്രുഘ്നന്മാരും മാത്രം ആശ്രമസങ്കേതത്തിലേക്ക് പ്രവേശിച്ചു. അപ്രതീക്ഷിതമായിരുന്ന ആ കണ്ടുമുട്ടല്‍  ഭരതാദികളേയും രാമലക്ഷ്മണന്മാരേയും ആനന്ദത്തിലാഴ്‌ത്തി. 

ദശരഥന്റെ ചരമവൃത്താന്തം വൈകാതെ സീതാരാമലക്ഷ്മണന്മാരെ അറിയിച്ചു. അനിയന്ത്രിതമായിരുന്നു അവരുടെ സങ്കടം. അത് ഭരതശത്രുഘ്നന്മാരിലേക്കും കൗസല്യാസുമിത്രകളിലേക്കും പടര്‍ന്നേറി. ആശ്രമം സന്താപക്കടലായി. അതിന്റെ തീവ്രതയേറിവരുന്നതറിഞ്ഞ് വസിഷ്ഠന്‍ ഇടപെട്ടു. മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ തുടങ്ങി. ഇനി ഓരോരുത്തരും അവരരവരുടെ കര്‍മങ്ങളില്‍ വ്യാപൃതരാകണമെന്നും  മുനിവര്യന്‍ ഉപദേശിച്ചു. അനന്തരം അച്ഛനു ചെയ്യേണ്ട തര്‍പ്പണാദികള്‍ വസിഷ്ഠന്റെ മേല്‍നോട്ടത്തില്‍ വനത്തില്‍ വച്ച് രാമനുംസഹോദരങ്ങളും ഭംഗിയായി നിറവേറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

India

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

Entertainment

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.