സിങ്കപ്പൂര്‍: ഇന്ത്യയുടെ പി.വി. സിന്ധു സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. അതേസമയം സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേത്രിയായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ കായ് യാന്‍യാനെ ശക്തമായ പോരാട്ടത്തില്‍ വീഴ്ത്തി. ലോക പതിനെട്ടാം റാങ്കുകാരിയായ യാന്‍യാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. സ്കോര്‍ 21-13, 17-21, 21-14.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് സിന്ധു ഒരു ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്. മുന്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. രണ്ടാം സീഡായ ഒകുഹാര ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ആറാം സീഡായ സൈന നെഹ്വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-8, 21-13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: