Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കേന്ദ്രം കൊടുത്തത് 1000 കോടി എന്നിട്ടും…

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Apr 6, 2019, 04:57 pm IST
in Local News

കൊച്ചി: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന രാജ്യത്തെ ആദ്യ രാസവളം  നിര്‍മ്മാണശാലയായ ഫാക്ടിന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1000 കോടി പുനരുദ്ധാരണ പാക്കേജായി നല്‍കിയിരുന്നു. ഇതിലൂടെ ഫാക്ടിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നഷ്ടം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറവാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി അടച്ചുപൂട്ടാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് അഭിമാനകരമാണ്. പക്ഷേ….

സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും ഫാക്ടിലെ ചില തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തുന്ന രാഷ്ടീയക്കളികളാണ് ഫാക്ടിന്റെ കുതിപ്പിന് തടസം. ഇതുമൂലം ജീവിതം ദിരതത്തിലാകുന്നത് പതിനായിരങ്ങളുടേതാണ്. 

കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഫാക്ടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തത്. ഒട്ടേറെ മാര്‍ഗങ്ങള്‍ തുറന്നു, പദ്ധതികള്‍ മുന്നോട്ടുവച്ചു. എന്നാല്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ചില ഉദ്യോഗസ്ഥരും യൂണിയന്‍ നേതാക്കളും സ്ഥാപനം രക്ഷപ്പെടാനുള്ള പദ്ധതികള്‍ അട്ടിമറിച്ചു. 

പിന്നീട്, യുപിഎ ഭരണത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത 20 ലോക് സഭാംഗങ്ങളുടെയും മുഴുവന്‍ രാജ്യസഭാംഗങ്ങളുടേയും പിന്തുണയുള്ള, എട്ട് കേന്ദ്രമന്ത്രിമാരുടെ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും ഒന്നും ഫാക്ടിന് വേണ്ടി ചെയ്തില്ല. മാത്രമല്ല അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരം ഫാക്ടിന്റെ പ്രതീക്ഷകളോട് വാതില്‍കൊട്ടിയടക്കുന്ന രീതിയില്‍ ഫയലില്‍ നോട്ട് എഴുതുകയും ചെയ്തു. 

2014 ല്‍ നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍തന്നെ ഫാക്ടിന്റെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശ്രദ്ധപതിപ്പിച്ചു. അന്നത്തെ രാസവളംവകുപ്പ് മന്ത്രി, അന്തരിച്ച അനന്തകുമാര്‍ ഫാക്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍തുടങ്ങുകയും ചെയ്തു. മോദിസര്‍ക്കാര്‍ അനുവദിച്ച 1000 കോടിരൂപയുടെ വായ്‌പ്പയാണ് ഫാക്ടിന്റെ ഇന്നത്തെ അടിത്തറ. 

യുപിഎ സര്‍ക്കാരിന്റെകാലത്ത് നിയമിച്ച സിഎംഡിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും അഴിമതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് വിധേയമാക്കുകയും സിഎംഡിയെ പുറത്താക്കുകയും ചെയ്തു. ഫാക്ട് ഡയറക്ടര്‍ ബോര്‍ഡില്‍ കര്യമായമാറ്റങ്ങള്‍ വരുത്തി ശക്തിപ്പെടുത്തി. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ നടപടികളെടുത്തു. ഇത് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പാക്കുന്നതിന് സഹായകരമായി എന്നു മാത്രമല്ല പ്രവര്‍ത്തനലാഭം ഉറപ്പാക്കുകയും ചെയ്തു. 

അമ്പലമേട്ടിലെ ഫാക്ടിന്റെ ഉപയോഗിക്കാതെകിടന്ന ഭൂമി ബിപിസിഎല്‍നും കേരളസര്‍ക്കാരിന്റെ വ്യാവസായിക പാര്‍ക്ക് പദ്ധതിക്കും വില്‍പ്പന നടത്താന്‍ അനുമതി നല്‍കി. ബിപിസിഎല്ലിനുള്ളത് നടപ്പിലാവുകയും ചെയ്തു. കേരളസര്‍ക്കാരിന്റെ പക്കലുള്ള ഭൂമി വിനിയോഗിക്കാന്‍ കേന്ദ്രം അനുമതി ചോദിച്ചു. ഭൂമി വിട്ടുതരിക, പകരം ഫാക്ടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്ക് കേന്ദ്രം പദ്ധതിയും പണവും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇനിയും അന്തിമ അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരും ഫാക്ടിലെ ചില യൂണിയനുകളുടെ മോദി വിരുദ്ധ- ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് ആയിരക്കണക്കിന് തൊഴിലാളികളേയും കുടുംബങ്ങളേയും ദുരിതത്തിലാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

Kerala

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

Kerala

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

New Release

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.