Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടുതീയില്‍ കുറിഞ്ഞിവിത്തുകള്‍ക്ക് വ്യാപകനാശം

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 6, 2019, 03:42 am IST
inKerala

ഇടുക്കി: കുറിഞ്ഞിമല ഉദ്യാനത്തിലെ മനുഷ്യനിര്‍മിത കാട്ടുതീയില്‍ നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ക്ക് വ്യാപകനാശം സംഭവിച്ചതായി നിഗമനം. വേനല്‍മഴ കുറഞ്ഞതിന് പിന്നാലെ ഉണ്ടായ കാട്ടുതീയില്‍ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട വട്ടവട കടവരിയിലെ 100 ഏക്കറിലധികം സ്ഥലമാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രകൃതിസ്‌നേഹികളും രംഗത്തെത്തി.

കഴിഞ്ഞ സീസണില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ കുറിഞ്ഞി പൂവിട്ട മേഖലയാണിത്. ഇത്തരത്തില്‍ തീപിടിക്കാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് വ്യാപകമായി തീപടരുന്നതെന്ന് കുറിഞ്ഞിയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന പാലാ സെ. തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ജോമി അഗസ്റ്റിന്‍ ജന്മഭൂമിയോട് പറഞ്ഞു. 

പൂക്കാലത്തിന് ശേഷം ജനുവരിയോടെയാണ് വിത്തുകള്‍ (നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കുന്നതിലും ചെറുത്) മണ്ണില്‍ വേര്‍പ്പെട്ട് വരുന്നത്. ഇതിന് ശേഷം ഫെബ്രുവരിയോടെ വേനല്‍ മഴ ലഭിക്കും. ഇതോടെ വിത്തുകള്‍ മണ്ണിലേക്ക് ഇറങ്ങും. ഇതിന് പിന്നാലെ ചെറിയ തീപിടിത്തം ഉണ്ടായാലും വിത്തുകള്‍ക്ക് പൊള്ളലേല്‍ക്കില്ല. 

കുറിഞ്ഞി പൂക്കാലത്തിന് ശേഷം കൂട്ടത്തോടെ നില്‍ക്കുന്ന മാതൃചെടികള്‍ ഈ സമയം കരിഞ്ഞുണങ്ങും. ഇതുമൂലം കിഴക്കന്‍ ചെരിവിലെ ഇലപൊഴിയും കാടുകളിലും പുല്‍മേടുകളിലും തീപിടിത്തതിന് സാധ്യത ഏറെയാണ്. ഉണങ്ങി നില്‍ക്കുന്ന ഇവയെല്ലാം വേനല്‍മഴയില്‍ പൊടിഞ്ഞ് നശിക്കുന്നതിനാല്‍ തീപിടിത്തം കാര്യമായി ബാധിക്കാറില്ല. ഈ വര്‍ഷം കാലവര്‍ഷം ശക്തമായിരുന്നതിനാല്‍ കുറിഞ്ഞി പൂത്തതിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നിരുന്നു. 

പിന്നാലെ വേനല്‍മഴ കുറഞ്ഞതും വ്യാപകമായ കാട്ടുതീയും എത് തരത്തില്‍ ബാധിക്കുമെന്ന് വിദഗ്ധ പഠനത്തിലൂടെ മാത്രമെ വ്യക്തമാകൂവെന്നും ജോമി അഗസ്റ്റിന്‍ പറയുന്നു. ജൂണ്‍-ജൂലൈ മാസത്തിലാണ് ഇനി ഈ വിത്തുകള്‍ മുളയ്‌ക്കുക. ഈ സമയം പഠനം നടത്തി നിശ്ചിത വിസ്തൃതിയിലെ ഇവയുടെ അളവ് എടുത്തെങ്കില്‍ മാത്രമെ 2030ലെ പൂക്കാലം എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കൂ. കൂട്ടത്തോടെ വളരുന്ന കുറിഞ്ഞികളുടെ ഈ സമയത്തെ പരമാവധി വലിപ്പം രണ്ട് സെ.മീ. മാത്രമായിരിക്കും. ഇവയുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് പൂക്കാലവും ശുഷ്‌കിക്കും. 

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും. വിത്തുകള്‍ കരിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അത് വലിയ ദുരന്തമാകും വരുത്തിവെയ്‌ക്കുക എന്നും പ്രൊഫസര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു
Kerala

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.