Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടുതീയില്‍ കുറിഞ്ഞിവിത്തുകള്‍ക്ക് വ്യാപകനാശം

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 6, 2019, 03:42 am IST
in Kerala

ഇടുക്കി: കുറിഞ്ഞിമല ഉദ്യാനത്തിലെ മനുഷ്യനിര്‍മിത കാട്ടുതീയില്‍ നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ക്ക് വ്യാപകനാശം സംഭവിച്ചതായി നിഗമനം. വേനല്‍മഴ കുറഞ്ഞതിന് പിന്നാലെ ഉണ്ടായ കാട്ടുതീയില്‍ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട വട്ടവട കടവരിയിലെ 100 ഏക്കറിലധികം സ്ഥലമാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രകൃതിസ്‌നേഹികളും രംഗത്തെത്തി.

കഴിഞ്ഞ സീസണില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ കുറിഞ്ഞി പൂവിട്ട മേഖലയാണിത്. ഇത്തരത്തില്‍ തീപിടിക്കാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് വ്യാപകമായി തീപടരുന്നതെന്ന് കുറിഞ്ഞിയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന പാലാ സെ. തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ജോമി അഗസ്റ്റിന്‍ ജന്മഭൂമിയോട് പറഞ്ഞു. 

പൂക്കാലത്തിന് ശേഷം ജനുവരിയോടെയാണ് വിത്തുകള്‍ (നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കുന്നതിലും ചെറുത്) മണ്ണില്‍ വേര്‍പ്പെട്ട് വരുന്നത്. ഇതിന് ശേഷം ഫെബ്രുവരിയോടെ വേനല്‍ മഴ ലഭിക്കും. ഇതോടെ വിത്തുകള്‍ മണ്ണിലേക്ക് ഇറങ്ങും. ഇതിന് പിന്നാലെ ചെറിയ തീപിടിത്തം ഉണ്ടായാലും വിത്തുകള്‍ക്ക് പൊള്ളലേല്‍ക്കില്ല. 

കുറിഞ്ഞി പൂക്കാലത്തിന് ശേഷം കൂട്ടത്തോടെ നില്‍ക്കുന്ന മാതൃചെടികള്‍ ഈ സമയം കരിഞ്ഞുണങ്ങും. ഇതുമൂലം കിഴക്കന്‍ ചെരിവിലെ ഇലപൊഴിയും കാടുകളിലും പുല്‍മേടുകളിലും തീപിടിത്തതിന് സാധ്യത ഏറെയാണ്. ഉണങ്ങി നില്‍ക്കുന്ന ഇവയെല്ലാം വേനല്‍മഴയില്‍ പൊടിഞ്ഞ് നശിക്കുന്നതിനാല്‍ തീപിടിത്തം കാര്യമായി ബാധിക്കാറില്ല. ഈ വര്‍ഷം കാലവര്‍ഷം ശക്തമായിരുന്നതിനാല്‍ കുറിഞ്ഞി പൂത്തതിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നിരുന്നു. 

പിന്നാലെ വേനല്‍മഴ കുറഞ്ഞതും വ്യാപകമായ കാട്ടുതീയും എത് തരത്തില്‍ ബാധിക്കുമെന്ന് വിദഗ്ധ പഠനത്തിലൂടെ മാത്രമെ വ്യക്തമാകൂവെന്നും ജോമി അഗസ്റ്റിന്‍ പറയുന്നു. ജൂണ്‍-ജൂലൈ മാസത്തിലാണ് ഇനി ഈ വിത്തുകള്‍ മുളയ്‌ക്കുക. ഈ സമയം പഠനം നടത്തി നിശ്ചിത വിസ്തൃതിയിലെ ഇവയുടെ അളവ് എടുത്തെങ്കില്‍ മാത്രമെ 2030ലെ പൂക്കാലം എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കൂ. കൂട്ടത്തോടെ വളരുന്ന കുറിഞ്ഞികളുടെ ഈ സമയത്തെ പരമാവധി വലിപ്പം രണ്ട് സെ.മീ. മാത്രമായിരിക്കും. ഇവയുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് പൂക്കാലവും ശുഷ്‌കിക്കും. 

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും. വിത്തുകള്‍ കരിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അത് വലിയ ദുരന്തമാകും വരുത്തിവെയ്‌ക്കുക എന്നും പ്രൊഫസര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.