ന്യൂദല്‍ഹി: ഇന്ത്യയുടെ സായ് പ്രണീതും പി. കശ്യപും ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഈ മാസമാദ്യ സ്വിസ് ഓപ്പണിന്റെ ഫൈനലിലെത്തിയ സായ് പ്രണീത് പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക്് ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മയെ തോല്‍പ്പിച്ചു. സ്കോര്‍ 18-21, 21-16, 21-15.
മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ കശ്യപ് തായ്ലന്‍ഡിന്റെ തനോങ്സാക്കിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-11, 21-13.
മുന്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തും പി.വി. സിന്ധുവും രണ്ടാം റൗണ്ടില്‍ കടന്നു. ലോക ആറാം നമ്പറായ സിന്ധു ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ തന്നെ മുഗ്ധ അഗ്രിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. ഇരുപത്തി മൂന്ന് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-8, 21-13 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്.
പുരുഷന്മാരില് ലോക ഏഴാം നമ്പറായ ശ്രീകാന്ത് ശക്തമായ പോരാട്ടത്തില്‍ ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സന്റിനെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. അമ്പത്തിയാറു മിനിറ്റ് നീണ്ട് മത്സരത്തില്‍ 21-16, 18-21, 21-19 എന്ന സ്കോറിനാണ് ശ്രീകാന്ത് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: