കാസര്‍കോട്: കേരളത്തിലെ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഎം ഭരണത്തില്‍ സ്ത്രീതകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നതെന്ന് ശ്രദ്ധേയമാണ്.
അതിനിടെ, തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നും ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ചെര്‍പ്പുളശ്ശേരിയിലെ പീഡനാരോപണത്തെക്കുറിച്ച് പാലക്കാട് എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇത് പോലെയുള്ള ആരോപണങ്ങള്‍ പൊളിഞ്ഞു പോവുകയും ചെയ്കതിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. വസ്തുതകളെല്ലാം എത്രയും പെട്ടന്ന് പുറത്ത് വരട്ടെയെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും എം പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: