Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജോലിയും ജീവിതവും ഒരുപോലെ

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Mar 14, 2019, 05:34 am IST
inSamskriti

ചോദ്യം:ആളുകളുടെ കൂടെ ജോലിചെയ്യുന്നതിനെക്കുറിച്ചാണ് ഈ ചോദ്യം. ഞാന്‍ രണ്ടു കോഴ്‌സുകള്‍ ചെയ്തു. – ഒന്ന് അദ്ധ്യാപനത്തില്‍, മറ്റൊന്ന് നേഴ്‌സിങ്ങില്‍. മൂലതത്ത്വം അത്ഭുതകരം. എന്നാലത് കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്  എനിക്കറിയാനാവുന്നില്ല.  പഠിച്ച  തത്ത്വമനുസരിച്ച് ശരിയായി ചെയ്യാന്‍ ശ്രമിക്കുന്നു, എന്നാല്‍ ആളുകള്‍ ഞാന്‍ വ്യത്യസ്തമായി ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. ഒരു വ്യക്തി എന്നോത്  പറയുകയും ചെയ്തു.

സദ്ഗുരു: നിങ്ങളുടെ ജോലി ഏതു തരത്തിലുള്ളതായാലും, ഒരുപക്ഷെ നിങ്ങളില്‍ കൂടുതല്‍ പേരും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിങ്ങളുടെ ജോലിയില്‍ ചെലവഴിക്കുന്നു, അല്ലേ? നിങ്ങള്‍ ദിവസത്തില്‍ എട്ടു-പത്ത് മണിക്കൂര്‍ സഹപ്രവര്‍ത്തകരുടെ കൂടെ ചെലവഴിക്കുന്നു.നിങ്ങള്‍ ജീവിതപങ്കാളിയൊത്തോ  കൂടപ്പിറപ്പുകളോടൊത്തോ ദിവസത്തില്‍ എട്ടുമണിക്കൂറില്‍ ചെലവഴിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ട് ആരുടെ കൂടെയാണ് നിങ്ങള്‍ ജോലിചെയ്യുന്നത്, ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്ക് സഹപ്രവര്‍്ത്തകരുമായി ഉള്ളത്, ഇതൊക്കെ അങ്ങേയറ്റം പ്രധാനമാണ്. എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ കൂടുതല്‍ പങ്കും അവരുമായാണ് നിങ്ങള്‍ ചെലവഴിക്കുന്നത്.

മിക്കവാറും ആളുകളും ഈ ധാരണ മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു: ‘ ഇത് ജോലിയാണ്, അത് ജീവിതമാണ്.’ അതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിതമല്ല എന്നാണ്. ഒരു ദിവസത്തിന്റെ കൂടുതല്‍ പങ്കും നിങ്ങള്‍ ചെലവഴിക്കുന്നത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായിട്ടാണ്, അല്ലേ? ഉണര്‍വോടെയും സജീവമായും ഇരിക്കുന്ന സമയമത്രയും നിങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചെലവഴിക്കുന്നു. സായാഹ്നങ്ങളില്‍ തിരികെയെത്തുമ്പോള്‍,  നിങ്ങള്‍ വെറും ഒരു പകുതിമനുഷ്യന്‍ മാത്രമായ അവസ്ഥയിലായിരിക്കാം. ഊര്‍ജമെല്ലാം ചോര്‍ന്ന്, ക്ഷീണിതനായ സമയത്താണ് കുടുംബത്തോടൊപ്പം ഇരിക്കാന്‍ കഴിയുന്നത്.  

അപ്പോള്‍, എന്തുകൊണ്ട് ഈ ജോലി, ജീവിതമല്ല? എന്തുകൊണ്ട് നമ്മള്‍  ഇതിനെയും ജീവിതത്തിന്റെ ഒരു പ്രധാനഭാഗമായി കാണുന്നില്ല? എന്തുകൊണ്ടാണ് എന്തെങ്കിലും സമ്പാദിക്കാനുള്ള മാര്‍ഗമായോ, എന്തെങ്കിലും നേടാനുഉള്ള ഉപാധിയായായോ മാത്രം നമ്മള്‍  ഇതിനെ കാണുന്നത്? നമ്മള്‍ തൊഴിലിനെ മറ്റെന്തിനോ വേണ്ടിയുള്ള ഒരു ഉപാധിയായി നോക്കുന്ന നിമിഷം, നമ്മുടെ മനസ്സ് ഇത് ആസ്വദിക്കാനുള്ള ഒന്നല്ല, ചെയ്തുതീര്‍ക്കേണ്ട മറ്റെന്തോ ആണെന്ന  നിഗമനത്തില്‍ സാവധാനം എത്തിച്ചേരുന്നു.

ജോലി എപ്പോള്‍ ഉപേക്ഷിക്കാനാകും എന്ന സമയത്തിനുവേണ്ടി നിങ്ങള്‍  കാത്തിരിക്കുകയാണ്. അതുകൊണ്ട്, ജീവിതത്തെ തൊഴില്‍, ജീവിതം എന്നിങ്ങനെ വിഭജിക്കാതിരിക്കുക. അത് ജീവിതമാണ്, അല്ലേ? ജീവിതത്തിന്റെ ഉണര്‍വുളള ഓരോ നിമിഷവും ജീവിതം മാത്രമാണ്. ഒരു നിമിഷം മറ്റു നിമിഷങ്ങളെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതോ കൂടിയതോ ആണോ? നിങ്ങളുടെ അടുത്തിരിക്കുന്ന ഒരു മനുഷ്യന്‍  മറ്റു മനുഷ്യരെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതോ, കൂടിയതോ ആണോ? പക്ഷേ നിങ്ങള്‍ അവരെ തരംതിരിച്ചു. ഒന്നാമത്തെയാള്‍, രണ്ടാമത്തെയാള്‍…..അങ്ങനെ തൊണ്ണൂറ്റി ഒന്‍പതാമത്തെ ആള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു!

നോക്കൂ, നിങ്ങളുടെ മുന്നിലുളള ഒരു വ്യക്തി നിങ്ങള്‍ക്ക് അത്ര പ്രാധാന്യമുള്ളവനല്ല എങ്കില്‍, ആ വ്യക്തി ഒരു കാരണവുമില്ലാതെ നിങ്ങളുടെ ജീവിതത്തില്‍ പലരീതിയിലുള്ള ബുദ്ധിമുട്ടുകളുമുണ്ടാക്കും. ഇതു മനസ്സിലാക്കുക. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വേണ്ട. ആളുകള്‍ സാമര്‍ഥ്യമുള്ളവരാണ്. നിങ്ങള്‍ ചിലരെ നോക്കുമ്പോള്‍, അവരുമായി പെരുമാറുമ്പോള്‍  നിങ്ങളുടെ ഉളളില്‍ ആ വ്യക്തിയെ ശരിക്കും പ്രാധാന്യമുള്ളവനായി കരുതുന്നില്ലെങ്കില്‍  ഈ വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ കോടിക്കണക്കിന് പ്രശ്‌നങ്ങളുണ്ടാക്കുന്നത് നിങ്ങള്‍ക്കുകാണാം.

അതുകൊണ്ട് നിങ്ങള്‍ എവിടെ ആയിരുന്നാലും ജീവിതത്തെ ജീവിതവും ജോലിയുമായി വേര്‍തിരിക്കാതിരിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് നിങ്ങളുടെ സമയത്തിന്റ ഒരു പങ്ക് പലയിടങ്ങളിലായി ചെലവഴിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. ഇതെല്ലാം ജീവിതമാണ്. ഒന്ന്, മറ്റൊന്നിനെപ്പോലെത്തന്നെ പ്രധാനപ്പെട്ടതാണ്, അല്ലേ? നിങ്ങളുടെ ജീവിതത്തിലെ ഒരു നിമിഷം മറ്റു നിമിഷങ്ങളെക്കാള്‍  പ്രധാനപ്പെട്ടതാണോ? അതല്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ആവുന്നത്ര ആവേശത്തോടെ, ആവുന്നത്ര നിമഗ്‌നതയോടെ, ആവുന്നത്ര ഉള്‍പ്പെടുത്തലോടെ അതിലേക്ക് അര്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഈ വക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല: എന്തുകൊണ്ടാണ് ആളുകള്‍ എന്നോട് വെറുതെ അസന്തുഷ്ടരാകുന്നത്? ഈ പ്രശ്‌നം പലവിധത്തിലും എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു്. (ചിരിക്കുന്നു) ഇത് വീട്ടില്‍ സംഭവിക്കുന്നു. ജോലിസ്ഥലത്ത് സംഭവിക്കുന്നു. പലര്‍ക്കും പലയിടങ്ങളിലാണ് സംഭവിക്കുന്നത്. ചിലര്‍ക്ക് എല്ലായിടങ്ങളിലും സംഭവിക്കുന്നു. 

എവിടെയെല്ലാം നിങ്ങളുടെ ഭാഗത്തുനിന്നും ആളുകളെ ഉള്‍പ്പടുത്താതെ ഇരിക്കുന്നുവോ, അവരെല്ലാം കുഴപ്പക്കാരായിരിക്കും, അതു മനസ്സിലാക്കുക. അവരെ നിയന്ത്രിക്കാന്‍ നോക്കരുത്. അവരെ ഭരിക്കാന്‍ ശ്രമിക്കരുത്. ആളുകള്‍ ഈ വക കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ആരും അത് ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും നിങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? നിങ്ങള്‍ വിചാരിച്ചത്  എല്ലാ കാര്യങ്ങളും ബാഹ്യപ്രേരണയില്ലാതെ, തന്നത്താന്‍ നടക്കുന്നുവെന്ന്. പക്ഷേ നിങ്ങള്‍ ആരുടെയോ തീവ്രനിയന്ത്രണത്തിലാണെന്ന് ഒരു ദിവസം നിങ്ങള്‍ക്കത് ബോധ്യപ്പെട്ടു.

നിങ്ങളത്, ഇഷ്ടപ്പെടുന്നുവോ? ഇല്ല. അപ്പോള്‍ മറ്റൊരാള്‍ അത് ഇഷ്ടപ്പെടണമെന്ന്  എന്തു കൊണ്ട് നിങ്ങള്‍  വിചാരിക്കുന്നു? അവരും അത് ഇഷ്ടപ്പെടുകയില്ല. ആരും തന്നെ നിയന്ത്രിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല് എല്ലാവരുംതന്നെ ഉള്‍ക്കൊണ്ടിരിക്കാന്‍  അതിയായി ആഗ്രഹിക്കുന്നു. ഉള്‍ക്കൊള്ളല്‍ എന്നതുകൊണ്ട്, നിരത്തില്‍ പോയി കാണുന്ന എല്ലാവരെയും ആലിംഗനം ചെയ്യണമെന്ന് അര്‍ഥമില്ല. അത് നിങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ ആയിരിക്കുന്ന വെറും ഒരു അവസ്ഥയാണ്. അത്രയേ ഉള്ളൂ.

അതുകൊണ്ട്, നിങ്ങളുടെ ബന്ധങ്ങള്‍- വീട്ടിലായാലും ജോലിസ്ഥലത്തായാലും – ഞാന്‍ വിവേചനമൊന്നും ഉണ്ടാക്കാനാഗ്രഹിക്കുന്നില്ല – നന്നായിരിക്കണമെങ്കില്‍്, നിങ്ങള്‍ മറ്റുള്ളവരെ ശ്രദ്ധിക്കരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ മറ്റാര്‍ക്കും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയാത്ത വിധത്തില്‍് ഒരു പുഷ്പത്തെപ്പോലെ എങ്ങനെ ആക്കിയെടുക്കാമെന്ന് നോക്കുക. അതുതന്നെയല്ലേ നിങ്ങള്‍  ജീവിതത്തില്‍ അന്വേഷിക്കുന്നതും- സന്തോഷവാനായിത്തീരുക എന്നത്? നിങ്ങള്‍ സന്തോഷഭരിതമായ ഒരു അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. സംസര്‍ഗ്ഗമെന്നതും അതുതന്നെയാണ്.

നിങ്ങള്‍ക്ക് നിങ്ങള്‍ക്കുള്ളില്‍ തന്നെ സന്തോഷമായിരിക്കാന്‍ ആഗ്രഹമില്ലേ? ശരീരത്തില്‍,  മനസ്സില്‍,വികാരങ്ങളല്‍, ഊര്ജ്ജത്തില്‍, ഇവയിലെല്ലാം നിങ്ങള്‍ക്ക് സന്തുഷ്ടിയോടെ ഇരിക്കണമോ അതോ അസന്തുഷ്ടിയോടെ ഇരിക്കണമോ? നിങ്ങള്‍് നിങ്ങളുടെ ഈ നാലു തലങ്ങളെയും സന്തുഷ്ടമാക്കൂ. നിങ്ങളുടെ ശരീരം സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ വികാരങ്ങള്‍ സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ ഊര്‍ജ്ജം സന്തുഷ്ടമായിരിക്കണം. അങ്ങിനെയാണെങ്കില്‍, നിങ്ങള്‍ എവിടെയൊക്കെ പോയാലും ബന്ധങ്ങള്‍ ഒരിക്കലും പ്രശ്‌നമല്ല എന്നു നിങ്ങള്‍ക്കു കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.