Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊലക്കേസ് പ്രതിയും ഭൂമി കൈയേറ്റക്കാരും

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 10, 2019, 10:27 am IST
inKerala

തിരുവനന്തപുരം: നവോത്ഥാനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും  വേണ്ടി അലമുറയിടുന്ന സിപിഎം അവരുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ അധികവും കളങ്കിതര്‍. കൊലക്കേസിലെ പ്രതിയും ഭുമികൈയേറ്റക്കാരും തുടങ്ങി ബന്ധു നിയമനക്കേസു മുതല്‍  പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടവര്‍ വരെ  പട്ടികയില്‍ ഇടം പിടിച്ചു. പരാജയ ഭീതിയില്‍ നാല്  സിറ്റിംഗ് എംല്‍എല്‍എമാരെയാണ്    ലോക്‌സഭയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നത്.

മൂന്ന് കൊലക്കേസുകളിലെ പ്രതിയാണ് വടകരയിലെ സ്ഥാനാര്‍ഥി പി.ജയരാജന്‍.  ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹകായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസിലും  ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെയും  അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിനെ  വളഞ്ഞിട്ട് തല്ലിക്കൊന്ന കേസിലും പ്രതിയാണ് പി. ജയരാജന്‍.

പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍  പ്രതിയായ ജയരാജന്‍ രാഷ്‌ട്രീയ സ്വാധീനത്താല്‍  പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും  രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി. വധക്കേസിലെ മുഖ്യ ആസൂത്രകനെന്ന ആരോപണവും നിലനില്‍ക്കുന്നു. ടിപിയുടെ നാട് അടങ്ങുന്ന ഒഞ്ചിയം ഉള്‍പ്പെടുന്ന മണ്ഡലത്തിലാണ് ജനവധി തേടുന്നത്. 

കോടതി എന്ത് ഉത്തരവിട്ടാലും തനിക്ക് ബാധകമല്ലെന്ന നിലപാട് എടുക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയാണ് പൊന്നാനിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി.  ചീങ്കണ്ണിപ്പാറയില്‍ പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്ന  അനധികൃത തടയണ പൊളിക്കാന്‍ കോടതിയും ദുരന്തനിവാരണ അതോറിറ്റിയും ഉത്തരവ് നല്‍കിയതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് അന്‍വര്‍. പ്രളയദുരന്തത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതായിരുന്നു അനധികൃത തടയണ. പാര്‍ട്ടിയുടെ പിന്തുണ ഉള്ളതിനാല്‍ തടയണ പൊളിക്കണ്ട എന്ന നിലപാട് സ്വീകരിക്കുകയും തടയണ അനധികൃതമെന്ന് റിപ്പോര്‍ട്ട് നല്‍കിയ റവന്യൂ ജീവനക്കാരെയെല്ലാം സ്ഥലം മാറ്റുകയും ചെയ്തു.

മറ്റൊരു കൈയ്യേറ്റക്കാരനാണ് ഇടുക്കിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിറ്റിംഗ് എംപി കൂടിയായ ജോയ്‌സ് ജോര്‍ജ്ജ്. സര്‍ക്കാര്‍ വക കൊട്ടക്കമ്പൂര്‍ ഭൂമി തന്റെ കുടുംബസ്വത്തെന്ന തരത്തില്‍ കൈവശം വച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ്. അന്‍വറിനെ പോലെ ഭൂമി തിരിച്ചു പിടിക്കാന്‍ നോട്ടീസ് നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരെയെല്ലാം ജോയ്‌സ് ജോര്‍ജ് മലയിറക്കി. 

 കണ്ണൂരിലാണ് ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട   പി.കെ. ശ്രീമതി ജനവിധി തേടുന്നത്. കൂടാതെ പി.കെ. ശശി  എംഎല്‍എയുടെ പീഡനവിവാദത്തിലെ അന്വേഷണ കമ്മീഷനിലെ ഒരംഗവുമായിരുന്നു സിറ്റിംഗ് എംപി കൂടിയായ പി.കെ. ശ്രീമതി.  എംഎല്‍എയുടെ പീഡനത്തിനിരയായ യുവതിക്ക് നീതി നേടിക്കൊടുക്കുന്നതില്‍ അവര്‍മൗനം പാലിച്ചു.

ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ടെന്ന്  പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടും  ഇഷ്ടക്കാരനെ കൈവിടാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു പിണറായി വിജയനും കോടിയേരിയും. പ്രവര്‍ത്തകരുടെ ഭാഷയില്‍ ചാലക്കുടിയിലേക്ക് കെട്ടി ഇറക്കിയിരിക്കുകയാണ് ഇന്നസെന്റിനെ. 

നായനാര്‍ സ്മാരക അക്കാദമിക്ക് വേണ്ടി പ്രാദേശിക നേതൃത്വം അറിയാതെ ബാര്‍ മുതലാളിയില്‍ നിന്ന് പണം പിരിച്ചതിലെ ആരോപണം നിലനില്‍ക്കെയാണ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വാസവന്‍ സ്ഥാനാര്‍ഥിയാകുന്നത്. 

പോലീസിനെ ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് സ്റ്റേഷന്‍ കൈയേറി ഇറക്കികൊണ്ടുപോയ കേസിലെ പ്രതിയാണ് ആലപ്പുഴയില്‍ മത്സരിക്കുന്ന  അരൂര്‍ എംഎല്‍എ കൂടിയായ എ.എം.ആരിഫ്. പത്തനം തിട്ടയിലെ  സ്ഥാനാര്‍ത്ഥിയും ആറന്മുളയിലെ എംഎല്‍എയുമായി  വീണാജോര്‍ജിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് മതത്തെ ഉപയോഗിച്ചു എന്ന പരാതിയില്‍  സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നു. 

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 16 മണ്ഡലങ്ങളിലെ  സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇടുക്കി, പൊന്നാനി സീറ്റുകളില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 

കാസര്‍കോട്-കെ.പി. സതീഷ് ചന്ദ്രന്‍, കണ്ണൂര്‍-പി.കെ. ശ്രീമതി,  വടകര-പി. ജയരാജന്‍, കോഴിക്കോട്-എ. പ്രദീപ് കുമാര്‍, മലപ്പുറം-വി.പി. സാനു, ആലത്തൂര്‍-ഡോ.പി.കെ. ബിജു, പാലക്കാട്-എം.ബി. രാജേഷ്,  ചാലക്കുടി-ഇന്നസെന്റ്, എറണാകുളം-പി. രാജീവ്, കോട്ടയം-വി.എന്‍. വാസവന്‍, ആലപ്പുഴ-അഡ്വ.എ.എം. ആരിഫ്, പത്തനംതിട്ട-വീണ ജോര്‍ജ്, കൊല്ലം-കെ.എന്‍. ബാലഗോപാല്‍, ആറ്റിങ്ങല്‍-ഡോ.എ. സമ്പത്ത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി പൊന്നാനിയില്‍ പി.വി. അന്‍വറും ഇടുക്കിയില്‍ അഡ്വ. ജോയ്‌സ് ജോര്‍ജും  മത്സരിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നാല് സിറ്റിങ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളിലുണ്ട്. സിപിഐയുടെ രണ്ട് സിറ്റിങ് എംഎല്‍എമാരടക്കം ഇടത് മുന്നണിക്കായി ആറ് സിറ്റിങ് എംഎല്‍എമാരാണ് മത്സരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.