Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പെരിയയിലേക്ക് ഒരു ന്യായീകരണ മ്ലേച്ഛയാത്ര

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Feb 23, 2019, 01:45 am IST
in Vicharam

പെരിയയിലെ ഇരട്ടക്കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതൊന്നും അത്ര കാര്യമല്ല എന്ന തരത്തിലാണ് ആസ്ഥാന നിലയവിദ്വാന്മാരും ന്യായീകരണതൊഴിലാളികളും രംഗത്തിറങ്ങിയിരിക്കുന്നത്. കത്തിമുനയില്‍ നിന്ന് ചോരക്കറ കഴുകിക്കഴിഞ്ഞാല്‍ കത്തി നിരപരാധിയല്ലേ, പിന്നെന്തിന് ആരോപണവുമായി വരുന്നു എന്ന തരത്തിലാണ് ആസ്ഥാന ന്യായീകരണ ഗുരു പി.എം. മനോജ് വര്‍ധിതാവേശത്തേടെ ദേശാഭിമാനിയില്‍ അവതീര്‍ണനായിരിക്കുന്നത്. ‘ദുഷ്പ്രചാരണങ്ങള്‍ വിലപ്പോകില്ല’ എന്ന അദ്ദേഹത്തിന്റെ പ്രതിരോധലേഖനം ഒരു ബൂമറാങ് തന്നെ. കാരണം അദ്ദേഹത്തിന്റെ ന്യായീകരണങ്ങള്‍ എല്ലാം തിരിച്ചടിക്കുന്ന തരത്തില്‍, കൊല്ലപ്പെട്ടവര്‍ക്കും കുടുംബത്തിനും അവരുടെ രാഷ്‌ട്രീയപ്പാര്‍ട്ടിക്കും നേരെ നടത്തുന്ന ആരോപണങ്ങള്‍ വിലപ്പോകില്ല എന്ന രീതിയിലേക്ക് സ്വന്തം ലേഖനം വഴിമാറിപ്പോയിരിക്കുന്നു.

രണ്ടുപേരെ കൊല്ലാന്‍ ഒട്ടേറെ ന്യായങ്ങള്‍ നിരത്തുന്നതിലൂടെ സ്വാഭാവികമായും ആരോപണ കിനാവള്ളികള്‍ സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്ന അവസ്ഥയിലാണ്. തങ്ങളുടെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ നിസ്സംഗത പാലിക്കുന്ന മാധ്യമങ്ങള്‍ പെരിയ സംഭവത്തില്‍ ഉറഞ്ഞുതുള്ളുകയാണെന്നാണ് മനോജിന്റെ ആവലാതി. പത്തൊമ്പതും ഇരുപത്തെട്ടും വയസ്സായ ചെറുപ്പക്കാരെ ചെറിയൊരടിപിടി പ്രശ്‌നത്തിന്റെ പേരില്‍ ചിതറിച്ചത് മനസ്സാക്ഷിയുള്ളവര്‍ക്ക് നിസ്സംഗതയോടെ കണ്ടു നില്‍ക്കാനാവുമോ ? ഒഞ്ചിയത്തെ ചന്ദ്രശേഖരനെ വെട്ടിത്തറയ്‌ക്കാന്‍ എന്തൊക്കെ കാരണങ്ങളാണോ പാര്‍ട്ടി മുന്നോട്ടുവെച്ചത് അതേ തരത്തിലുള്ളവ തന്നെയാണ് കൃപേഷിനും ശരത്തിനും നേരെ നിരത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്റെ തല പൂക്കുറ്റി ചിതറും പോലെ ചിതറിക്കും എന്നാണ് ഓപ്പറേഷന് മുമ്പ് പരസ്യമായി ഭീഷണി മുഴക്കിയതെങ്കില്‍ ചിതയില്‍ വെക്കാന്‍ പോലും ഒന്നും ബാക്കിവെക്കാതെ ഇല്ലാതാക്കും എന്നായിരുന്നു പെരിയ സംഭവത്തിനു മുമ്പ് സിപിഎം ജില്ലാ നേതാവുള്‍പ്പെടെ പരസ്യമായി ഓര്‍മിപ്പിച്ചത്.

സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാന്‍ എല്ലാവരും പെരിയ സംഭവം ഉപയോഗപ്പെടുത്തുകയാണെന്നാണ് മനോജിന്റെ പരിദേവനം. ഈ പാര്‍ട്ടിയെ അറിയുന്ന ആര്‍ക്കും ഇതിലെ വസ്തുത വ്യക്തമായി മനസ്സിലാകും. പെരിയ സംഭവം അവിടെ നില്‍ക്കട്ടെ പണ്ട് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന മറു ചോദ്യമാണ് മനോജ് സമൂഹത്തോട് ചോദിക്കുന്നത്. അതില്‍ നിന്നു തന്നെ അവരുടെ അസഹിഷ്ണുതയും കുറ്റവാളി മുഖവും സ്വയമേവ വെളിപ്പെടുന്നു.

ഏതായാലും ഇതുവരെ സിപിഎം നേതാക്കളൊന്നും അംഗീകരിച്ചുതരാത്ത, വിശദീകരിക്കാത്ത ഒരു സംഗതി വളച്ചുകെട്ടില്ലാതെ മനോജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ”പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ തെറ്റ് ഒരു കാലത്തും ചെയ്യില്ല എന്ന ധാരണയൊന്നും ആര്‍ക്കുമില്ല. തെറ്റ് സംഭവിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം, സംഭവിച്ചുപോയാല്‍ അതിനോട് കാര്‍ക്കശ്യത്തോടെ പ്രതികരിക്കാനും കഴിയുന്ന പാര്‍ട്ടിയാണ് സിപിഐഎം”. ഇത് ശരിവെക്കുന്ന എത്രയെത്ര സംഭവങ്ങളാണുള്ളത്. കുഞ്ഞനന്തന്‍ എന്ന ‘മഹാന്’ കാര്‍ക്കശ്യത്തോടെ അനുവദിച്ച പരോള്‍, മറ്റ് സുഖസൗകര്യങ്ങള്‍, കാരായിമാര്‍ക്കുള്ള സൗകര്യങ്ങള്‍, ജനപ്രതിനിധിയാക്കല്‍, അച്ചാരുപറമ്പില്‍ പ്രദീപനെ ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന സ്‌കൂളിന്റെ പിടിഎ പ്രസിഡന്റാക്കല്‍, ഒടുവില്‍ പെരിയ സംഭവത്തിലെ പീതാംബരനെ പുറത്താക്കല്‍, അയാളുടെ വീട്ടില്‍ പോയി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്ന വാഗ്ദാനം നല്‍കല്‍ അങ്ങനെ എന്തൊക്കെ. ഇത്ര കാര്‍ക്കശ്യമുള്ള നടപടികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ചെയ്യാനാവുമോ?

കേരളീയര്‍ അന്നം തിന്നുന്നവരാണെന്ന് ഇത്തരക്കാര്‍ ഇനിയും മനസ്സിലാക്കാതെ പോകുന്നതെന്താണ്? ചക്കയെന്ന് പറഞ്ഞാല്‍ മാങ്ങ, മുതല എന്നു പറയുന്ന രീതിയിലേക്ക് അധഃപതിക്കുന്ന ഒരു ക്രിമിനല്‍ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ കൊലയാളികളെക്കാള്‍ മ്ലേച്ഛമനസ്‌കരല്ലേ? തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലും കൊലപാതകത്തിന് മുതിരുമോ എന്ന് ചോദിക്കുന്നതും ഈ മനോനില കാരണമല്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.