ന്യൂദല്‍ഹി : സുനന്ദാ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി. ദല്‍ഹി പട്യാല കോടതി ജസ്റ്റിസ് അരുണ്‍ ഭരദ്വാജിന്റെ ബെഞ്ചാണ് ചകേസ് പരിഗണിക്കുന്നത്.
കേസ് പരിഗണിച്ച ദല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വിചാരണയ്ക്കായി സെഷന്‍സിലേക്ക് കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്കിയ ഹര്‍ജിയും മാര്‍ച്ച് ഏഴിന് പരിഗണിക്കും. കുടാത വിദേശത്തേയ്ക്കുള്ള യാത്രാ അനുമതി തേടിയുള്ള തരൂരിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ വിചാരണയ്ക്കായി തരൂര്‍ ഇന്ന് കോടതിയില്‍ എത്തിയിരുന്നു.
കേസില്‍ ദല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശശി തരൂരാണ് സുനന്ദ പുഷ്കറിന്റെ മരണത്തിന് കാരണമെന്ന് പറയുന്നത്. ആത്മഹത്യയാണെന്നും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
2014 ജനുവരി 17നാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് സുനന്ദ പുഷ്കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദില്ലി പോലീസിന്റെ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. അതേസമയം അന്വേഷംവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച ചില തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: