Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ സിപിഎം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Feb 19, 2019, 01:39 am IST
inKerala

തിരുവനന്തപുരം: കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ   സിപിഎം. അവരുടെ കൊലക്കത്തിക്ക് ഇരയാവുകയാണ്  കേരളത്തിലെ യുവാക്കള്‍. പാടങ്ങളിലും പാതയോ രങ്ങളിലും  സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി യുവാക്കള്‍ പിടഞ്ഞ് വീഴുമ്പോഴും വീണ്ടും രക്തദാഹികളായി മാറുന്ന സിപിഎമ്മിന് അറിയാം തങ്ങള്‍ നടത്തിയ കൊലപാതകങ്ങളുടെ വാര്‍ത്തയ്‌ക്ക് ആയുസ്സ് ഏതാനും ദിവസം മാത്രമെന്ന്. 

അതിനാല്‍ ഓരോ കൊലപാതകവും നടക്കുമ്പോള്‍ ആദ്യം നേതാക്കള്‍ അപലപിക്കും. പിന്നീട് പാര്‍ട്ടിയില്‍ നിന്നും കൊലപാതകികളെ പുറത്താക്കും. പാര്‍ട്ടി കടുത്ത നടപടിയെടുത്തെന്ന് വീമ്പിളക്കും. ജനമനസ്സുകളില്‍ സിപിഎം കാടത്തം മാഞ്ഞുതുടങ്ങുമ്പോള്‍  പ്രതികള്‍ക്ക് രാജകീയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ഇത്തരത്തില്‍ കുരുന്നുകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകവും,  ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തെ കൊഞ്ഞനം കുത്തുന്നത് കേരള ജനത കണ്ടതാണ്.  കൊലക്കത്തിക്ക് ഇരയായവരുടെ ബന്ധുക്കളുടെ മുന്നിലൂടെ പ്രതികള്‍ സൈ്വര വിഹാരവും നടത്തുന്നു.  ഈ കൊലപാതകങ്ങള്‍ ഓരോന്നും വിജയകരമായി സിപിഎം നടത്തിയപ്പോഴും   സംസ്ഥാന സെക്രട്ടറിമാര്‍ നടത്തുന്ന പ്രസ്താവനയ്‌ക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.  

കോടിയേരിയുടെ തനിയാവര്‍ത്തനം

ആവര്‍ത്തന വിരസത തോന്നിയ്‌ക്കാതെ കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നു.  പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി നടക്കുന്ന ഒരു സംഭവത്തിന്റെയും ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കില്ല. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും. പാര്‍ട്ടി രൂപം കൊണ്ടതുമുതല്‍ സിപിഎമ്മുകാര്‍ ആരെകൊന്നാലും  അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി പറയുന്ന പ്രസ്താവനയാണിത്.

 ഒരു സഹായവും പാര്‍ട്ടി നല്‍കാത്തതിനാലാണ് ജീവപര്യന്തം ശിക്ഷ വിധിച്ച ടിപി കേസിലെ സൂത്രധാരന്‍ കുഞ്ഞനന്തന്‍  പിക്‌നിക്കിന് പോകുന്നതു പോലെ ജയിലില്‍ പോയി വരുന്നത്. ഹൈക്കോടതിക്ക് ജയില്‍ അധികൃതര്‍ നല്‍കിയ കണക്ക് അനുസരിച്ച്, അകത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ ദിവസം കുഞ്ഞനന്തന്‍ ജയിലിന് പുറത്താണ്. മുഖ്യ പ്രതി കൊടി സുനിക്കാകട്ടെ പുറത്തുള്ളതിനെക്കാളും അധികം സൗകര്യം ജയിലില്‍ പാര്‍ട്ടി ഒരുക്കി നല്‍കുന്നുണ്ട്. പണിയെടുക്കാതെ ശമ്പളവും നല്‍കും. അരിയില്‍ ഷുക്കൂര്‍  കൊലപാതകക്കേസിലെ സൂത്രധാരന്‍മാരെന്ന് സിബിഐ  കണ്ടെത്തിയ ഒരാള്‍ പാര്‍ട്ടി സെക്രട്ടറിയും മറ്റൊരാള്‍ എംഎല്‍എയും. 

രാഷ്‌ട്രീയ കൊലപാതകങ്ങളുടെ മുഖ്യമന്ത്രി

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍  നാന്‍പെറ്റ മകനെ എന്ന അഭിമന്യുവിന്റെ അമ്മയുടെ നിലവിളി നാടുനീളെ കേള്‍പ്പിച്ച്  കോടിക്കണക്കിന് രൂപ സ്വരൂപിച്ച പാര്‍ട്ടിയാണ് സിപിഎം.  എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം കൊലക്കത്തിക്ക് ഇരയാക്കുമ്പോള്‍ അമ്മമാരുടെ  ദീനരോദനം പാര്‍ട്ടി കാണുന്നില്ല. സിപിഎം ആയുധം താഴെ വച്ചാല്‍ അന്ന് കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്ന കേരള ജനതയുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

 കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ ഇത്രയധികം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. കൊലയ്‌ക്കു പകരം കൊല’ എന്നുദ്ബോധിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ  പ്രസ്താവന മുഖ്യമന്ത്രിയായപ്പോള്‍  കൂടുതല്‍ കരുത്തോടെ പ്രാവര്‍ത്തികമാക്കുന്നു വെന്ന് മാത്രം. ഭരണം കൈയാളുമ്പോള്‍ എന്ത് കാടത്തവും കാട്ടാം എന്ന ഭയാനകമായ അവസ്ഥയിലേക്ക്  ഇടതുപക്ഷം എത്തിയിരിക്കുന്നു. കൊല്ലപ്പെടുന്നത് ഏതുകക്ഷിയില്‍ പെട്ടവരായാലും കൊല്ലുന്നവര്‍ സിപിഎമ്മുകാരാണെന്ന ചരിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലൂടെ ആവര്‍ത്തിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.