നാഗ്പ്പൂര്‍: വാലറ്റക്കാരന് അക്ഷയ്് കര്നേവാറുടെ സെഞ്ചുറിയില്‍ വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി കപ്പില്‍ ലീഡ് നേടി. റെസ്റ്റ് ഓഫ് ഇന്ത്യയുടെ 330 റണ്‍സിന് മറുപടിയായി വിദര്‍ഭ 425 റണ്‍സ് എടുത്തു. ഇതോടെ അവര്ക്ക്് 95 റണ്‍സ് ലീഡ് ലഭിച്ചു. കര്നേവാര് 102 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 133 പന്ത് നേരിട്ട കര്നേവാര് പതിമൂന്ന്് ഫോറും രണ്ട് സിക്സറും അടിച്ചു. വാഡ്ക്കര്‍ 73 റണ്‍സ് നേടി.
രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്ങ്സിലെ കടം വീട്ടിയ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഇപ്പോള്‍ ഏഴു റണ്‍സ് ലീഡ് ഉണ്ട്. രണ്ട് ദിവസത്തെ കളിശേഷിക്കെ മത്സരത്തില്‍ ഫലമുണ്ടാകുമെന്ന് ഉറപ്പായി.
ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ചുറി കുറിച്ച ഹനുമ വിഹാരി 40 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. 25 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ രഹാനെയാണ് വിഹാരിക്ക് കൂട്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളും അന്മോല്പ്രീത് സിങ്ങുമാണ് പുറത്തായത്. അഗര്‍വാള്‍ 27 റണ്‍സും അന്മോല്പ്രീത് ആറു റണ്‍സും നേടി.
നേരത്തെ ആറിന് 245 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്സ് പുനരാരംഭിച്ച വിദര്‍ഭ 180 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ചഹാര്‍ നാല്‍പ്പത് ഓവറില്‍ 112 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. രാജ്പുത്ത്, ഗൗതം, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി.
സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ : 330, രണ്ടിന് 102, വിദര്‍ഭ: 425.
പ്രതികരിക്കാൻ ഇവിടെ എഴുതുക: