Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടും ക്രിമിനലുകള്‍ ശിക്ഷിക്കപ്പെട്ടേ തീരൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 01:35 am IST
in Editorial

യുവാക്കളില്‍ ആവേശം നിറച്ച് സംഘടനയിലേക്ക് കൊണ്ടുവരുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി മറ്റൊരുഭാഗത്ത് രാഷ്‌ട്രിയവൈരത്തിന്റെ പേരില്‍ അവരെ കൊന്നുതള്ളുന്നതിന്റെ ചോരക്കഥകള്‍ അനവധിയാണ്. അതില്‍ അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിച്ചുതീരാത്ത മോഹങ്ങള്‍ അശനിപാതംപോലെ സിപിഎമ്മില്‍ നിപതിച്ചിരിക്കുന്നു. സിബിഐ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി നീക്കിനിര്‍ത്തിയിരിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയാണ് ഇതിന്റെയൊക്കെ ആരാച്ചാരെന്ന് പൊതുസമൂഹത്തിന് നേരത്തെതന്നെ വ്യക്തമാണ്. അണികളുടെ ആരാധ്യനെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പൂവിട്ടുപൂജിക്കുന്ന ആ വ്യക്തി എത്രമാത്രം മ്ലേച്ഛനും ക്രൂരനുമാണെന്ന് വിവിധ കേസുകളിലൂടെ തെളിഞ്ഞു വരികയാണ്. 

തങ്ങള്‍ക്കെതിരെ ചെറുവിരലനക്കുന്നവന്റെ അന്നനാളം വെട്ടിക്കീറിയെറിയുന്ന സ്വഭാവം സ്വായത്തമാക്കിയ സിപിഎം ജനാധിപത്യത്തെയും സഹിഷ്ണുതയെയുംപറ്റി ഗിരിപ്രഭാഷണം നടത്തിക്കൊണ്ടേയിരിക്കും. ഒരു പ്രതിഷേധ പ്രകടനത്തിനടുത്തുകൂടി കടന്നുപോവുമ്പോള്‍ വാഹനത്തിന് കല്ലേറുകൊണ്ട് ചില്ലുപൊട്ടിയതാണ് അരിയില്‍ ഷുക്കൂറിന്റെ പൈശാചിക കൊലപാതകത്തില്‍ കലാശിച്ചത്. ആക്രാമികാവേശത്തോടെ നീങ്ങിയ അണികളെ നിയന്ത്രിച്ച് മനുഷ്യത്വത്തിലേക്ക് നയിക്കേണ്ട നേതാക്കള്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊടുക്കുന്ന സമീപനം സ്വീകരിച്ചതിനാല്‍, ജീവിതത്തിന്റെ വസന്തകാലം കാണാനാവാതെ ഒരു ചെറുപ്പക്കാരന്‍ അന്ത്യശ്വാസം വലിച്ചു; ഒരു കുടുംബം അനാഥമായി. 

കണ്ണൂര്‍ ജില്ലയിലെ സകല കൊലപാതകങ്ങള്‍ക്കും വഴിമരുന്നിടുകയും ഓപ്പറേഷന് കരുത്ത് പകരുകയും ചെയ്യുന്ന കൊടുംക്രിമിനലിന്റെ പരിവേഷമാണ് സിബിഐയുടെ കുറ്റപത്രംവഴി ജയരാജത്രയങ്ങളിലെ തന്ത്രശാലിക്ക് കിട്ടിയിരിക്കുന്നത്; ഇത് യാദൃച്ഛികമല്ല. കൊന്നുതള്ളിയതും തള്ളിച്ചതുമായ ഏറെ ഹതഭാഗ്യ ആത്മാക്കളുടെ നിസ്സഹായമായ കണ്ണീര്‍ക്കരുത്ത് അതിന് പിന്നിലുണ്ടാവുമെന്ന് വ്യക്തമാണ്. കൊന്നും കൊടുത്തും പാര്‍ട്ടിവളര്‍ത്തുന്ന സംവിധാനത്തെ മൊത്തത്തില്‍ കമ്യൂണിസമെന്ന സംജ്ഞയില്‍ ഒതുക്കിനിര്‍ത്താവുന്നതാണ്. മാനവികതയുടെ ആട്ടിന്‍തോലിനുള്ളില്‍ ക്രൗര്യത്തിന്റെ ചെന്നായ്‌മനസ്സാണ് ആ പാര്‍ട്ടിക്കുളളതെന്ന് നിഷ്പ്പക്ഷമതികള്‍പോലും സമ്മതിക്കുന്ന കാര്യമാണ് .

കൊലപാതകശേഷം കത്തിയിലും കൊടുവാളിലും കൈമഴുവിലുമുളള ചോരക്കറ കഴുകിക്കളയുന്ന ലാഘവത്തോടെയാണ് ജയരാജന്‍ കേസുകളില്‍ നിന്ന് ഊരിപ്പോരാറുള്ളത്. പാര്‍ട്ടി നിശ്ചയിക്കുന്ന നേര്‍ച്ചക്കോഴികള്‍ പ്രതികളായി രേഖകളില്‍ കിടക്കുമ്പോള്‍ അടുത്ത രാഷ്‌ട്രീയ എതിരാളിയുടെ കൊരവള്ളി തേടിപ്പോകുന്ന ക്രിമിനലുകളായി സിപിഎം നേതാക്കള്‍ സൈ്വരവിഹാരം ചെയ്യുകയാണ്. അതിനൊക്കെ എന്നും നേതൃതം കൊടുത്തുപോരുന്ന യാളാണ് പി. ജയരാജന്‍. ജനാധിപത്യഭാഷ പ്രസംഗിക്കുകയും കൊലപാതകസ്വഭാവം പുലര്‍ത്തുകയും ചെയ്യുന്ന ഇവരുടെ രീതി കേരളത്തില്‍ കാലാകാലങ്ങളായി തുടരുകയാണ്. ആര് ഭരണത്തില്‍വന്നാലും ക്രിമിനല്‍ രാഷ്‌ട്രീയസ്വാധീനം ഇത്തരക്കാരെ പരിരക്ഷിച്ചുപോരുന്ന ചരിത്രമാണുള്ളത്. 

ഈ മാനവികവിരുദ്ധ സമീപനത്തിന് അന്ത്യമുണ്ടാകണം. ഏതു രാഷ്‌ട്രീയസമീപനം വെച്ചുപുലര്‍ത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ടാവണം. തങ്ങള്‍ മാത്രം ശരി, തങ്ങളുടെ വഴിക്കുവരണം എന്ന ധാര്‍ഷ്ട്യ രാഷ്‌ട്രീയത്തെ പുറംകാല്‍കൊണ്ട്  തൊഴിച്ചെറിയണം. അതിന് ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തണം. ജയരാജനെ കുടുക്കിയതാണെന്നും അതിനുപിന്നില്‍ രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും മറ്റുമൊക്കെയുണ്ടെന്നും ആരോപിച്ച് നെഞ്ചത്തടിച്ച് വിലപിക്കുന്ന സിപിഎം ഓരോ നിമിഷത്തിലും അരിയില്‍ ഷുക്കൂറിനെ ഓര്‍ക്കണം. അയാളുടെ പാവം ഉമ്മ ആത്തിക്കയെ ഓര്‍ക്കണം, ഉണങ്ങാത്ത അവരുടെ കണ്ണീരില്‍ ഇപ്പോഴും തുടിച്ചുതുള്ളുന്ന മാതൃവാത്സല്യം അറിയണം. നിരപരാധികളുടെ ചോരയ്‌ക്കു ദാഹിക്കുന്ന കൊടുംക്രിമിനലുകള്‍ക്ക് യുക്തമായ ശിക്ഷ കിട്ടിയെങ്കിലേ നമുക്കു ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കാനാവൂ. അതിലേക്കുള്ള ചുവടുവെപ്പിന് പച്ചക്കൊടി വീശലാവട്ടെ സിബിഐയുടെ കുറ്റപത്രം. നേരായവഴിയില്‍ കേസിന്റെ തുടര്‍നടപടികള്‍ നീങ്ങുമെന്ന് അതിനൊപ്പം നമുക്ക് പ്ര തീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.