കോട്ടയം: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. സിസ്റ്റര്‍ അനുപമയാണ് ഇക്കാര്യം അറിയിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചെന്ന് കോട്ടയത്ത് നടക്കുന്ന സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിഷേധ കണ്‍വെന്‍ഷനിമാണ് സിസ്റ്റര്‍ അനുപമ അറിയിച്ചത്. ജലന്ധര്‍ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ സഹപ്രവര്‍ത്തകയ്‌ക്ക് നീതി കിട്ടുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സിസ്റ്റര്‍ അറിയിച്ചു.
സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ അടുത്തിടെ സ്ഥലം മാറ്റിക്കൊണ്ട് അതിരൂപതഡ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്.
എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലംമാറ്റ ഉത്തരവ് രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: