ഓക്ക് ലന്‍ഡ്: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 159 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 29 പന്തില്‍ 50 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടേയും 28 പന്തില്‍ പുറത്താകാതെ 40 റണ്‍സ് എടുത്ത ഋഷഭ് പന്തിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്.
ശിഖര്‍ ധവാന് 30 ഉം വിജയ് ശങ്കര്‍ 14 ഉം റണ്‍സ് എടുത്തു. ധോണി 20 റണ്‍സുമായി പുറത്താകാതെ നിന്നു.ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് എടുത്തത്. കോളിന് ഡി ഗ്രാന്ദോമെ അര്‍ദ്ധ സെഞ്ചുറി നേടി. കിവീസിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ കിവീസിന് ഒപ്പമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: