Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിനുള്ളിലെ ‘കൊടും ജനാധിപത്യം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 04:34 am IST
in Vicharam

ഏകാധിപത്യത്തിനും വംശാധിപത്യത്തിനുമെതിരെ ഒരുപാടു പ്രസംഗിച്ചിട്ടുള്ള വ്യക്തിയാണ് എ.കെ. ആന്റണി. പലരുടേയും ചെവിയില്‍ ഇപ്പോഴും ആ പ്രസംഗങ്ങള്‍ മുഴങ്ങുന്നുണ്ടാകും. അതുകൊണ്ടൊക്കെയാവും, ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പലരും നെറ്റിചുളിക്കുന്നത്. ആന്റണിയുടെ മാത്രമല്ല വേറെയും പല വേണ്ടപ്പെട്ടവരുടെയും മക്കള്‍ രാഷ്‌ട്രീയത്തില്‍ വരാന്‍ പോകുന്നു എന്നു പിന്നാമ്പുറ വാര്‍ത്തകളുണ്ട്.  

കോണ്‍ഗ്രസ് ഒരു കുടുംബാധിപത്യ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനവും ഒരു കുടുബത്തിന്റെ കുത്തകയാണെന്ന് ആ കുടുംബവും അതിലധികമായി കോണ്‍ഗ്രസ്സുകാരും വിശ്വസിച്ചു ശീലിച്ചുപോയി. അങ്ങനെയൊരു പാര്‍ട്ടിയില്‍ ആന്റണിയുടെ മകന്‍ വന്നാല്‍ എന്ത് കുഴപ്പമാണ്? വാര്‍ഡിലും മണ്ഡലത്തിലും കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച് ചുവരെഴുതിയും വാള്‍പോസ്റ്റര്‍ ഒട്ടിച്ചും നടന്നിട്ടുള്ള പലരുടേയും തലയ്‌ക്കു മുകളിലൂടെ ഒരു അനില്‍ ആന്റണി വരുന്നു എന്ന് പരാതിപ്പെടുന്നവര്‍, ഓര്‍ക്കണം, രാഹുല്‍ ഗാന്ധി ഏത് നിലയില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് നേതൃത്വത്തിലേയ്‌ക്കു വന്നത്? സോണിയയുടെ രാഷ്‌ട്രീയ പാരമ്പര്യം എന്താണ്? രാജീവിന് എന്തു പാരമ്പര്യമുണ്ടായിരുന്നു? കെ. മുരളീധരന്‍ രാഷ്‌ട്രീയ പ്രവേശനം നടത്തിയത് സേവാദളിലൂടെയും എംപിയായത് കരുണാകരന്‍ മൂത്രം ഒഴിക്കാന്‍ പോയതക്കത്തിനു ലിസ്റ്റില്‍ കയറിയുമായിരുന്നല്ലോ.

മുരളീധരനെ കിങ്ങിണിക്കുട്ടന്‍, മരങ്ങോടന്‍, മണ്ണുണ്ണി എന്നൊക്കെ അന്ന് വിളിച്ചത് ആന്റണി ഗ്രൂപ്പുകാരായിരുന്നു. കരുണാകരനോടുള്ള ദേഷ്യം തീര്‍ക്കാനാണ് അങ്ങനെ വിളിച്ചതെന്നാകും ആന്റണിയും കരുതിയിട്ടുണ്ടാവുക. കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മം പുത്രനായി ജനിക്കുമെന്നും ആ പുത്രന്‍ പിതാവിനെ തകര്‍ത്ത് തരിപ്പണമാക്കുമെന്നും മറ്റും അന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മുരളിയുടെ രംഗപ്രവേശം തങ്ങള്‍ക്ക് ദോഷമായിക്കണ്ട തിരുത്തല്‍വാദി നേതാവ് ജി. കാര്‍ത്തികേയന്‍, തന്റെ അവസാനനാളില്‍ രാഹുലിനോട് നേരിട്ട് പറഞ്ഞ് മകനെ രാഷ്‌ട്രീയത്തിലേയ്‌ക്ക് ഇറക്കിവിട്ടത് നമ്മള്‍ കണ്ടതല്ലേ? രാഹുലിനും മുരളിക്കും ശബരിനാഥിനും ആകാമെങ്കില്‍ തനിക്കുമാകാമെന്നു ആന്റണിയുടെ മകനും കരുതിക്കാണും. 

 പണ്ട് സഞ്ജയ് ഗാന്ധിയെ ഇന്ദിര യുവരാജാവാക്കാന്‍ നടക്കുന്നുവെന്ന് ആന്റണി കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ച് നടന്നിട്ടുണ്ട്. ഇന്ദിരയുടെ വംശാധിപത്യത്തിനും കുടുംബാധിപത്യത്തിനുമെതിരെ അന്ന് ആന്റണിയും കൂട്ടരും ആഞ്ഞടിച്ചിട്ടുമുണ്ട്. അതൊക്കെ അധികാരം നഷ്ടപ്പെട്ട ഇന്ദിര ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതി പറ്റിപ്പോയതാണ്. ഇന്ദിരക്ക് അധികാരം തിരികെ ലഭിച്ചപ്പോള്‍ അതുവരെ പറഞ്ഞതെല്ലാം മറന്ന് അവരില്‍ ജനാധിപത്യവാദിയെ കാണുകയും പിന്നീട് രാജീവിന്റെയും മാഡം സോണിയയുടേയും ഇപ്പോള്‍ രാഹുലിന്റേയും വിനീത വിധേയനാവുകയും ചെയ്ത ആളാണ് ആന്റണി. ആദര്‍ശം അദ്ദേഹത്തിനു പ്രസംഗ വിഷയം മാത്രമാണ്. അധികാരത്തിനും താല്‍പ്പര്യസംരക്ഷണങ്ങള്‍ക്കും വേണ്ടി ഓന്തിനെപോലെ നിറം മാറുന്നത് എത്രതവണ കണ്ടിരിക്കുന്നു. 

ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായാണ് ആന്റണിയുടെ മകന്റെ രംഗപ്രവേശം. അതിന് കാരണമായി മുല്ലപ്പള്ളി പറഞ്ഞ ന്യായം കുറെ കടന്നുപോയി. ഗുജറാത്തില്‍ ഈ പയ്യന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പോലും കോണ്‍ഗ്രസ് പിടിച്ചുനിന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് കളിച്ച വൃത്തിക്കെട്ട കളികള്‍ ഇവിടെ വിശദീകരിക്കുന്നില്ല. അത്രയും വലിയൊരു പയ്യനെ ഈ കൊച്ചുകേരളത്തില്‍ കൊണ്ടുവന്ന് മെനക്കെടുത്താതെ യുപിയിലോ മഹാരാഷ്‌ട്രായിലോ കൊണ്ടുചെന്ന് ഇരുത്തിയിരുന്നെങ്കില്‍ രാഹുലിന് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചുകൂടായിരുന്നോ? ഇപ്പോഴും വലിയ കുഴപ്പം ഉണ്ടായിട്ട് പറയുന്നതല്ല, കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ വോട്ട് കിട്ടില്ലെന്നാണ് മായാവതിയൊക്കെ പറയുന്നതെങ്കിലും രാഹുലിനോ അനുയായിവൃന്ദത്തിനോ അത് വിശ്വസിക്കാന്‍ കഴിയുമോ? മായാവതി അസൂയകൊണ്ട് പറയുന്നതാകും. 

രാജീവും സോണിയയും ഇപ്പോള്‍ രാഹുലും കോണ്‍ഗ്രസ് നേതൃത്വത്തിലേയ്‌ക്ക് കണ്ണടച്ച് തുറക്കുന്നതിനുമുമ്പ് വന്നത് യാതൊരു തത്വദീക്ഷയും ഇല്ലാതെയാണ്. സീതാറാം കേസരിയെ തല്ലിയോടിച്ചാണ് സോണിയ അധികാരം പിടിച്ചെടുത്തത്. എത്രയോ പ്രഗത്ഭന്മാരുടേയും ത്യാഗികളായിട്ടുള്ളവരുടേയും തലയുടെ മുകളിലൂടെയാണ് ഇവരെല്ലാം കുടുംബമഹിമയും അവകാശവും പറഞ്ഞ് സ്ഥാനമാനങ്ങള്‍ കൈക്കലാക്കിയത്. പ്രിയങ്കയുടെ മക്കള്‍ക്ക് വരെ സിന്ദാബാദ് വിളിച്ചു നില്‍ക്കുന്ന ഒരു ആള്‍കൂട്ടപാര്‍ട്ടി മാത്രമായ കോണ്‍ഗ്രസില്‍, ബന്ധുക്കള്‍ക്കും സ്വന്തകാര്‍ക്കും ഇഷ്ടക്കാര്‍ക്കും മാത്രമേ സ്ഥാനമുള്ളൂ. 

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ വയലാര്‍ രവിയുടെ മകള്‍ക്ക് ഒരു സീറ്റിനുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ശ്രമം നടന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ എന്തേ മിണ്ടാത്തത്? തൃശൂരില്‍ സി.എന്‍. ബാലകൃഷ്ണന്റെ മകള്‍ക്ക് സീറ്റിനുവേണ്ടി ശ്രമിച്ചപ്പോഴും നടന്നില്ലല്ലോ. നെഹ്‌റു കുടുംബത്തിന്കൂടി ഇഷ്ടപ്പെടുന്ന കുടുംബക്കാരനായാല്‍ മാത്രമേ കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ക്കും പ്രവേശനമുള്ളൂവെന്ന് പാര്‍ട്ടി നിയമം ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.  

വാളങ്കോട് രാജഗോപാല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.